പൊലിസ് പരിശോധനയില്ലാതെ സഹകരണ സ്ഥാപനങ്ങളിൽ ഇനി ജോലിയില്ല; ഉദ്യോഗാർത്ഥി 1000 രൂപ ഫീസ് നൽകണം; നടപടിക്രമങ്ങൾ പുറത്തിറക്കി
തൊടുപുഴ: സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് ഇനി പൊലിസ് പരിശോധനാ റിപ്പോർട്ട് നിർബന്ധമാക്കി. ഇത് സംബന്ധിച്ചുള്ള പുതിയ മാനദണ്ഡങ്ങൾ സഹകരണ സംഘം രജിസ്ട്രാർ ഡോ.ഡി. സജിത്ബാബു പുറത്തിറക്കി. ഓരോ വെരിഫിക്കേഷൻ കേസിനും ഉദ്യോഗാർഥി 1000 രൂപ ഫീസ് നൽകേണ്ടിവരും.
കേരള സഹകരണ സംഘം നിയമം വകുപ്പ് 80നും ചട്ടങ്ങൾക്കും വിധേയമായി ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാർ അന്നേ ദിവസം തന്നെ സ്വഭാവ പരിശോധനയ്ക്കും മുൻകാല പരിശോധനയ്ക്കും വിവരങ്ങൾ നിയമനാധികാരിക്ക് കൈമാറണം. ജോലിയിൽ പ്രവേശിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ, നിയമനാധികാരി വെരിഫിക്കേഷനായുള്ള ഫോം പൊലിസിന് അയക്കണം. അന്വേഷണ തീയതിക്ക് മൂന്ന് വർഷം മുമ്പുള്ള കാലയളവിൽ സ്ഥിരതാമസമാക്കിയ ജില്ലയിലെയും, ആറ് മാസത്തിൽ കൂടുതൽ താമസിച്ചിട്ടുള്ള മറ്റ് സ്ഥലങ്ങളിലെയും പൊലിസ് സൂപ്രണ്ട് /കമ്മിഷണർക്കാണ് ഫോം അയക്കേണ്ടത്.
അന്വേഷണ തീയതിക്ക് മുമ്പുള്ള മൂന്ന് വർഷത്തിനിടെ, കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ ആറ് മാസത്തിൽ കൂടുതൽ താമസിച്ചിട്ടുണ്ടെങ്കിൽ, ബന്ധപ്പെട്ട ജില്ലകളിലെ വെരിഫൈയിംഗ് അതോറിറ്റികളെ നിയമനാധികാരി ബന്ധപ്പെട്ട് സ്വഭാവവും മുൻകാല ചരിത്രവും പരിശോധിക്കണം.
പൊലിസ് അധികാരികളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട് പ്രതികൂലമാണെങ്കിൽ, നിയമനം അസ്ഥിരപ്പെടുത്തുന്നതിന് നിയമനാധികാരിക്ക് താത്കാലിക തീരുമാനമെടുക്കാം. എന്നാൽ, വിശദീകരണം നൽകുന്നതിന് അവസരം നൽകിയ ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാൻ പാടുള്ളൂ. വെരിഫിക്കേഷൻ റിപ്പോർട്ടുകൾ അനുകൂലമാണെങ്കിൽ, നിയമനം ക്രമപ്പെടുത്താൻ നിയമനാധികാരിക്ക് നിശ്ചിത സമയത്തിനകം തീരുമാനമെടുക്കാമെന്നും സർക്കുലർ നിർദ്ദേശിക്കുന്നു.
The government has mandated police verification for all new hires in cooperative institutions to ensure background integrity. Applicants will be required to pay a non-refundable fee of ₹1,000 as part of the application process. Detailed procedures outlining this new requirement and the fee payment mechanism have been officially released.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."