HOME
DETAILS

പിറക്കാനിരിക്കുന്ന കുഞ്ഞിന് മമതാ ബാനര്‍ജിയുടെ പേരിടും; കുടുംബത്തോടൊപ്പം ചേര്‍ന്നതില്‍ മുഖ്യമന്ത്രിയോട് കടപ്പാടെന്ന് ബംഗ്ലാദേശില്‍നിന്ന് തിരിച്ചെത്തിയ സുനാലി ഖാത്തൂന്‍

  
Web Desk
December 08, 2025 | 11:23 AM

Bengali woman Sunali Khatun thanks West Bengal Chief Minister Mamata Banerjee for bringing her back to India

കൊല്‍ക്കത്ത: ഇന്ത്യയിലേക്ക് തന്നെ മടക്കിക്കൊണ്ടുവന്നതിന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് നന്ദിപറഞ്ഞ്, ബംഗാളി യുവതി സുനാലി ഖാത്തൂണ്‍. നുഴഞ്ഞുകയറ്റക്കാരിയെന്ന് ആരോപിച്ച് ഡല്‍ഹി പൊലിസ് അറസ്റ്റ്‌ചെയ്ത് നാടുകടത്തപ്പെട്ട ഗര്‍ഭിണിയായ സുനാലിയെ സുപ്രിംകോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസമാണ് കേന്ദ്രസര്‍ക്കാര്‍ നാട്ടിലെത്തിച്ചത്. മാള്‍ഡ ജില്ലയിലെ കര അതിര്‍ത്തി വഴി വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയ ഖാത്തൂണ്‍ നിലവില്‍ റാംപൂര്‍ഹട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൂര്‍ണ ഗര്‍ഭിണിയായതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് അവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

തന്നെ വന്നുകണ്ട മാധ്യമങ്ങളോടാണ് സുനാലി, മുഖ്യമന്ത്രിയോടുള്ള നന്ദിയും കടപ്പാടും അറിയിച്ചത്. മമത എനിക്ക് ഒരു പുതിയ ജീവിതം നല്‍കി. ഇനി പിറക്കാനിരിക്കുന്ന കുഞ്ഞ്, ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ആകട്ടെ, അതിന് മമതയെന്ന് പേര് നല്‍കും. അല്ലെങ്കില്‍ കുഞ്ഞിന് പേര് നല്‍കാന്‍ ഞാന്‍ അവരോട് അഭ്യര്‍ത്ഥിക്കും സുനാലി പറഞ്ഞു. ആശുപത്രിയില്‍ മികച്ച പരിചരണം ആണ് ലഭിക്കുന്നതെന്നും സുനാലി അറിയിച്ചു. മടങ്ങിയെത്തിയ ശേഷം വൈദ്യപരിശോധനയ്ക്കായി മാള്‍ഡ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അവരെ ശനിയാഴ്ച രാവിലെ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് വൈകീട്ടോടെ അവര്‍ വീട്ടിലെത്തി. തുടര്‍ന്ന് കൂടുതല്‍ വൈദ്യപരിശോധനയ്ക്കായാണ് റാംപൂര്‍ഹട്ട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. സുനാലിയുടെ രക്തത്തിന്റെ അളവ് കുറവാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

സുനാലിക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് രാംപൂര്‍ഹട്ട് മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് പലാഷ് ദാസ് പറഞ്ഞു. അസൗകര്യമുണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.  ഞങ്ങള്‍ അവളുടെ ആരോഗ്യം മുഴുവന്‍ സമയവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഇത് ജനങ്ങളുടെ വിജയമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാംഗം സമീറുല്‍ ഇസ്ലാം പറഞ്ഞു. മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും നടത്തിയ ശ്രമങ്ങളുടെ വിജയമാണിത്. ഞങ്ങള്‍ അവരുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നല്‍കുന്നത് തുടരുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. 

അതേസമയം, സുനാലിയും മകനും നാട്ടിലേക്ക് മടങ്ങിയെങ്കിലും അവര്‍ക്കൊപ്പം ഡല്‍ഹി പൊലിസ് അറസ്റ്റ്‌ചെയ്ത് നാടുകടത്തിയ സുനാലിയുടെ ഭര്‍ത്താവ് ഡാനിഷ് ഉള്‍പ്പെടെ നാലുപേര്‍ ഇപ്പോഴും ബംഗ്ലാദേശില്‍ കുടുങ്ങിക്കിടക്കുകയാണ്. അവരെ എപ്പോള്‍ തിരിച്ചയക്കും എന്നതിന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ഇവരെയെല്ലാം മടക്കിക്കൊണ്ടുവരണമെന്നായിരുന്നു കല്‍ക്കട്ട ഹൈക്കോടതിയും സുപ്രിംകോടതിയും ഉത്തരവിട്ടിരുന്നത്. 
സുനാലിയുടെ മക്കളെയും മാതാവ് ജ്യോത്സ്‌ന ബിബിയെയും പ്രസവശേഷം ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെ ആശുപത്രിയില്‍ തുടരാന്‍ അനുവദിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഓര്‍ക്കാനിഷ്ടമില്ലാത്ത 103 ദിവസങ്ങള്‍

ബംഗ്ലാദേശ് ജയിലിലെ ഏകാന്ത സെല്ലിലെ വാസം ഒരു പീഡനമായിരുന്നുവെന്ന് സുനാലി പറഞ്ഞു. വിദേശികളെ പാര്‍പ്പിക്കുന്ന ചപായ് നവാബ് ഗഞ്ച് തടങ്കല്‍ കേന്ദ്രത്തില്‍ 103 ദിവസമാണ് ചെലവഴിച്ചത്. ഒരിക്കലും ഓര്‍ക്കാനിഷ്ടമില്ലാത്ത ദിവസങ്ങളാണവ. സാബിറിനെ എന്നോടൊപ്പം താമസിക്കാന്‍ അവര്‍ അനുവദിച്ചു. എന്നാല്‍ ഭര്‍ത്താവിനെ എവിടേക്കോ കൊണ്ടുപോയി. കൂടെയുണ്ടായിരുന്ന സ്വീറ്റി ബീബിയെയും അവരുടെ മക്കളെയും കുറിച്ചും ആശങ്കയുണ്ടെന്നും സുനാലി പറഞ്ഞു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ നിയമലംഘകർക്ക് പിടിവീഴുന്നു; 36,610 പ്രവാസികളെ നാടുകടത്തി

Kuwait
  •  2 hours ago
No Image

കൈകൾ കെട്ടി 'പോയി മരിക്ക്' എന്ന് പറഞ്ഞ് അച്ഛൻ കനാലിൽ തള്ളിയിട്ട 17കാരി 2 മാസത്തിന് ശേഷം അത്ഭുതകരമായി തിരിച്ചെത്തി; നടുക്കുന്ന വെളിപ്പെടുത്തലുകൾ

crime
  •  2 hours ago
No Image

മരണം തൊട്ടടുത്ത്: ഹൈടെൻഷൻ ലൈനിന് താഴെ സാഹസം; ട്രെയിനിന് മുകളിൽ കയറിയ യുവാവിനെ വലിച്ച് താഴെയിറക്കി യാത്രക്കാരും പൊലിസും

National
  •  2 hours ago
No Image

പേപ്പട്ടിയെ തല്ലിക്കൊന്നു: കൊല്ലത്ത് സ്ഥാനാർഥിക്കെതിരെ കേസ്; ബിഎൻഎസ് വകുപ്പ് പ്രകാരം നടപടി

Kerala
  •  3 hours ago
No Image

ഗസ്സ വംശഹത്യാ ആക്രമണങ്ങള്‍ ഇസ്‌റാഈലി സൈനികരേയും ബാധിച്ചു; മാനസിക വൈകല്യങ്ങള്‍ക്ക് ചികിത്സ തേടിയവര്‍ ലക്ഷത്തോളം

International
  •  3 hours ago
No Image

'എനിക്ക് എന്റെ മക്കളില്‍ ഒരാളെ മാത്രം തിരഞ്ഞെടുക്കാന്‍ പറ്റില്ല; അവര്‍ എന്റെ ഇടതും വലതും കണ്ണുകളാണ്';  ഉമ്മയെ വിട്ടുനല്‍കാനാവാതെ കോടതിമുറിയിലെത്തി സഹോദരങ്ങള്‍ 

Saudi-arabia
  •  3 hours ago
No Image

അച്ഛൻ്റെ ക്രൂരമർദനം: ഒൻപതാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

Kerala
  •  3 hours ago
No Image

വിധി നിരാശാജനകം, നീതിക്കുവേണ്ടിയുള്ള സമരം അവസാനിക്കുകയില്ല; ജനാധിപത്യ കേരളം അവള്‍ക്കൊപ്പം അടിയുറച്ചു നില്‍ക്കുമെന്നും കെ.കെ രമ

Kerala
  •  3 hours ago
No Image

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ മുൻ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പൊലിസ് പിടിയിൽ

crime
  •  4 hours ago
No Image

ജാഗ്രതൈ... ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഇന്‍കോഗ്നിറ്റോ മോഡ് നിങ്ങളുടെ എല്ലാ സെര്‍ച്ചും മറയ്ക്കുന്നുണ്ടോ... ഇല്ലെന്ന്

Kerala
  •  4 hours ago