സംസ്ഥാനത്തെ ദേശീയ പാതകളുടെ തകർച്ച: എല്ലാ റീച്ചുകളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് എൻ.എച്ച്.എ.ഐ
കൊല്ലം: ദേശീയ പാതയുടെ തകർച്ചയെ തുടർന്ന് കേരളത്തിലെ ദേശീയപാത അതോറിറ്റി (NHAI) സുരക്ഷാ പരിശോധനയുമായി രംഗത്ത്. സംസ്ഥാനത്തെ മുഴുവൻ റീച്ചുകളിലും സേഫ്റ്റി ഓഡിറ്റ് നടത്താനാണ് അതോറിറ്റിയുടെ നിർണായക തീരുമാനം. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഈ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ദേശീയ പാത അതോറിറ്റി മൂന്ന് മാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കുകയും മണ്ണിന്റെ ബലക്കുറവ് കണ്ടെത്തിയതോടെ ഡിസൈനുകൾ പുനഃപരിശോധിക്കുകയും ചെയ്യുമെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി.
ദേശീയ പാത നിർമ്മാണ മേഖലയിലെ മണ്ണ് പരിശോധനയ്ക്ക് പ്രത്യേക ഊന്നൽ നൽകും. സംസ്ഥാനത്തൊട്ടാകെ 378 സ്ഥലങ്ങളിലാണ് പരിശോധന നടത്തുക. ഇതിന്റെ ആദ്യ ഘട്ടത്തിൽ 100 സ്പോട്ടുകളിലാകും പരിശോധന. ഈ ദൗത്യത്തിനായി 20 ഏജൻസികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ദേശീയപാത അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു.
നേരത്തെ കൊട്ടിയത്ത് ദേശീയപാത തകർന്നതിന് കാരണം മണ്ണിന്റെ ബലക്കുറവാണെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ, കൊട്ടിയം, കൂരിയാട് മാതൃകയിൽ സംരക്ഷണ ഭിത്തികൾ (Retaining Walls) നിർമ്മിച്ച സ്ഥലങ്ങളിലാകും പ്രധാനമായും പരിശോധന നടത്തുക. ഈ മേഖലകളിലെ നിലവിലെ ഡിസൈനുകൾ പുനഃപരിശോധിക്കും. ഓഡിറ്റ് പൂർത്തിയായ ശേഷം മാത്രമേ ഈ റീച്ചുകൾക്ക് അന്തിമ അനുമതി നൽകുകയുള്ളൂ എന്നും എൻ.എച്ച്.എ.ഐ വ്യക്തമാക്കി. പാതയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അതോറിറ്റിയുടെ ഈ അടിയന്തര നടപടി.
The National Highway Authority of India (NHAI) announced that it will conduct a comprehensive safety audit across all damaged sections (reaches) of the national highways within the state. This decision follows significant deterioration and damage reported on these roadways, aiming to ensure public safety and assess the necessary repairs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."