HOME
DETAILS

വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക്; മികച്ച പോളിങ്; 60 ശതമാനം കടന്നു

  
Web Desk
December 11, 2025 | 7:20 AM

kerala-local-elections-second-phase-polling-updates-violence-machine-malfunctions

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനമണിക്കൂറിലേക്ക് കടക്കുമ്പോള്‍ മികച്ച പോളിങ്. പോളിങ് ശതമാനം 60 കടന്നു. ഉച്ചയ്ക്ക് മൂന്നര വരെയുള്ള കണക്കനുസരിച്ച് 63.8 ശതമാനമാണ് പോളിങ്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ഏഴുജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പാലക്കാടും മലപ്പുറവുമാണ് പോളിങ് ശതമാനത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. 

രാവിലെ ഏഴിന് തന്നെ മിക്ക പോളിങ് ബൂത്തുകളും സജീവമായി. പലയിടത്തും നീണ്ട നിരകളാണ് കാണുന്നത്. വൈകീട്ട് ആറുവരെയാണ് പോളിങ്.

സ്ഥാനാര്‍ഥിക്ക് നേരെ കൈയ്യേറ്റ ശ്രമം

നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറത്ത് മുസ്ലിം ലീഗ് വനിതാ സ്ഥാനാര്‍ഥിക്കുനേരെ ഒരു സംഘം ആളുകള്‍ കൈയേറ്റ ശ്രമം നടത്തി. പ്രതിഷേധവുമായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയെങ്കിലും പൊലിസ് ഇടപെട്ട് സംഘര്‍ഷാവസ്ഥയ്ക്ക് അയവു വരുത്തി. സംഭവത്തില്‍ പൊലിസ് കേസെടുത്തു.

ബി.ജെ.പി ബൂത്ത് ഏജന്റിനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി

മാണിയൂര്‍ സെന്‍ട്രല്‍ എല്‍പി സ്‌കൂളില്‍ ബിജെപി ബൂത്ത് ഏജന്റ് രാഹുലിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി ഉയര്‍ന്നു. പരിക്കേറ്റ രാഹുലിനെ മയ്യില്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. 

ചാമക്കാലയില്‍ വോട്ടെടുപ്പ് നിര്‍ത്തിവെച്ചു

ഒരാള്‍ രണ്ട് വോട്ട് ചെയ്തു എന്ന പരാതിയെ തുടര്‍ന്ന് ചെന്ത്രാപ്പിന്നി ചാമക്കാലയില്‍ വോട്ടെടുപ് നിര്‍ത്തിവെച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് ചാമക്കാല ഗവ. മാപ്പിള സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലാണ് വോട്ടിങ് തടസ്സപ്പെട്ടത്. 246 പേരാണ് വോട്ട് ചെയ്തത്. എന്നാല്‍ മെഷീനില്‍ 247 വോട്ടാണ് കാണിച്ചത്. അവസാനം വോട്ട് ചെയ്ത ആള്‍ ബീപ് ശബ്ദം വന്നില്ല എന്നുപറഞ്ഞു പരാതി ഉന്നയിച്ചതിനാല്‍ ഇയാള്‍ക്ക് രണ്ടാമതും വോട്ടുചെയ്യാന്‍ അനുവാദം നല്‍കിയിരുന്നു. ഇയാളുടെ രണ്ട് വോട്ടും മെഷീനില്‍ രേഖപ്പെട്ടിരുന്നതോടെയാണ് വോട്ട് അധികം വന്നത്. ഒടുവില്‍ റിട്ടേണിംഗ് ഓഫീസര്‍ സ്ഥലത്ത് എത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. 

ഇ.വി.എമ്മുകള്‍ പണിമുടക്കി

പലയിടത്തും അപ്രതീക്ഷിതമായി ഇ.വി.എമ്മുകള്‍ പണിമുടക്കി. ആദ്യ അരമണിക്കൂര്‍ പിന്നിട്ടപ്പോഴും നിരവധി പോളിങ് ബൂത്തുകളില്‍ പോളിങ് ആരംഭിക്കാനായിരുന്നില്ല.

കോഴിക്കോട് കൊടുവള്ളി നഗരസഭ 26 ഡിവിഷന്‍ കടേക്കുന്നില്‍ നരൂക്ക് മദ്രസയിലെ ബൂത്തില്‍ വോട്ടിങ് മെഷീനും കടലുണ്ടി പഞ്ചായത്ത് ആലുങ്ങല്‍ വാര്‍ഡിലെ സി.എം.എച്ച്.എസ് സ്‌കൂള്‍ രണ്ടാം ബൂത്തില്‍ കണ്‍ട്രോള്‍ യൂനിറ്റുമാണ് തകരാറിലായത്. 15 വോട്ട് ചെയ്ത ശേഷമാണ് കണ്‍ട്രോള്‍ യൂനിറ്റ് തകരാറിലായത്.

രാമനാട്ടുകര ഗവ. യു.പി സ്‌കൂള്‍ പത്താം ബൂത്തിലും ചക്കിട്ടപാറ പഞ്ചായത്തില്‍ ചക്കിട്ടപാറ സെന്റ് ആന്റണീസ് എല്‍.പി സ്‌കൂളില്‍ 12-ാം വാര്‍ഡിലെ ഒന്നാം ബൂത്തിലും മെഷീന്‍ തകരാറിലായി.

രാമനാട്ടുകര ഗണപത് യു.പി സ്‌കൂള്‍ 20 നമ്പര്‍ ബൂത്തില്‍ യന്ത്രത്തിന്റെ കേബിള്‍ തകരാറിലായതോടെ പോളിങ് തടസപ്പെട്ടു. മുക്കം നഗരസഭ താഴക്കോട് ഗവ. എല്‍.പി സ്‌കൂളിലെയും ഫറോക്ക് കല്ലംപാറ വെസ്റ്റ് പെരുമുഖം 21 നമ്പര്‍ ബൂത്തിലും മെഷീന്‍ തകരാറിലായതോടെ വോട്ടെടുപ്പ് തുടങ്ങാന്‍ സാധിച്ചില്ല.

കണ്ണൂര്‍ രാമന്തളി മൂന്നാം വാര്‍ഡ് രാമന്തളി ജി.എം യു.പി സ്‌കൂളില്‍ വോട്ടിങ് മെഷീന്‍ പണിമുടക്കി.

മലപ്പുറം പള്ളിക്കല്‍ പഞ്ചായത്ത് 18-ാം വാര്‍ഡിലെ പരുത്തിക്കോട്ടെ ഒന്നാം ബൂത്തില്‍ പോളിങ് മെഷീന്‍ തകരാറിലായി. കാത്തുനിന്ന് മടുത്ത വോട്ടര്‍മാര്‍ മടങ്ങിപ്പോയി. പരുത്തിക്കോട് ബയാനുല്‍ ഹുദ ഹയര്‍ സെക്കന്ററി മദ്രസയിലാണ് പോളിങ് ബൂത്ത്.

എടപ്പറ്റ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 പുന്നക്കല്‍ചോല ബൂത്ത് ഒന്നില്‍ മെഷീന്‍ തകരാറിലായതോടെ
വോട്ടിങ് തടസപ്പെട്ടു.

ഏഴ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാര്‍ഡുകളിലേക്ക് 38,994 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 1.53 കോടി വോട്ടര്‍മാര്‍ക്കായി 18,274 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. തൃശൂരില്‍ 81, പാലക്കാട്ട്- 180, മലപ്പുറത്ത്- 295, കോഴിക്കോട്- 166, വയനാട്ടില്‍ 189, കണ്ണൂരില്‍ 1025, കാസര്‍കോട്ട് 119 എന്നിങ്ങനെ 18,274 പോളിങ് ബൂത്തുകളില്‍ 2,055 പ്രശ്നബാധിത ബൂത്തുകളാണ് ഉള്ളത്. ഇവിടെ അധിക സുരക്ഷ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ഗവ. ഹൈസ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലും ഇന്ന് റീപോളിംഗ് നടക്കും. സ്ഥാനാര്‍ത്ഥി മരിച്ചത് മൂലം മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാര്‍ഡിലെ തെരഞ്ഞെടുപ്പും മറ്റൊരു തീയതിയിലേക്ക് മാറ്റിവച്ചു.

തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 604 വാര്‍ഡുകളിലേക്കാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറു വരെയാണ്. വാശിയേറിയ പ്രതാണം നടന്ന വോട്ടെടുപ്പിന്റെ ഫലം ശനിയാഴ്ച അറിയാം.

 

The second phase of the Kerala local body elections is underway across seven districts from Thrissur to Kasaragod. By 11:05 AM, the voter turnout reached 32.02%, with Palakkad and Malappuram leading in polling percentage. Most booths saw long queues from 7 AM, and polling will continue until 6 PM



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  9 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  9 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  9 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  9 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  9 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  9 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  9 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  9 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  9 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  9 days ago