HOME
DETAILS

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് വ്യാപക മർദനം; അക്രമങ്ങൾക്ക് പിന്നിൽ സിപിഎം എന്ന് ആരോപണം

  
Web Desk
December 11, 2025 | 2:46 PM

kannur widespread assault on udf candidates cpm workers blamed for violence

കണ്ണൂർ: സംസ്ഥാനത്ത് രണ്ടാംഘട്ട തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ കണ്ണൂരിൽ വ്യാപകമായ അക്രമ സംഭവങ്ങളെക്കുറിച്ച് പരാതികളുയരുന്നു. ജില്ലയിലെ വിവിധ ബൂത്തുകളിൽ വെച്ച് യുഡിഎഫ് സ്ഥാനാർഥികൾക്ക് മർദനമേറ്റതായാണ് പ്രധാന ആരോപണം. മിക്കയിടത്തും സിപിഎം പ്രവർത്തകരാണ് കൈയേറ്റം ചെയ്തതെന്നാണ് യുഡിഎഫ് നേതൃത്വം ആരോപിക്കുന്നത്. വോട്ടെടുപ്പ് അവസാനിച്ചതോടെ നിരവധി ആരോപണങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നുവരുന്നത്.

മർദനമേറ്റ പ്രധാന സ്ഥാനാർഥികളും ആരോപണങ്ങളും

ചെറുകുന്ന് മുണ്ടപ്പുറം: മുണ്ടപ്പുറം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി മുജീബ് റഹ്മാന് ചെറുകുന്ന് മുണ്ടപ്പുറം പോളിങ് സ്റ്റേഷനിൽ വെച്ചാണ് മർദനമേറ്റത്. കള്ളവോട്ട് തടയാൻ ശ്രമിച്ചതിനെ തുടർന്നാണ് സിപിഎം പ്രവർത്തകർ കൈയേറ്റം ചെയ്തതെന്നാണ് യുഡിഎഫ് ആരോപണം.

ശ്രീകണ്ഠാപുരം: പതിനഞ്ചാം വാർഡിലെ വനിതാ സ്ഥാനാർഥി ഷീജ ജഗനാഥന് ബൂത്തിൽ വെച്ച് മർദനമേറ്റതായി പരാതിയുണ്ട്. എതിർ സ്ഥാനാർഥിയുടെ ഭർത്താവാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഷീജ ആരോപിക്കുന്നത്.

കതിരൂർ: പാനൂർ ബ്ലോക്ക് യുഡിഎഫ് പുല്ല്യോട് ഡിവിഷൻ സ്ഥാനാർഥി കെ ലതികയെ ബൂത്തിനകത്ത് വെച്ച് കൈയേറ്റം ചെയ്തതായും പരാതി ഉയർന്നിട്ടുണ്ട്. മർദനമേറ്റ ലതികയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാലൂർ പഞ്ചായത്ത്: മാലൂർ പഞ്ചായത്ത് പതിനൊന്നാം വാർഡ് യുഡിഎഫ് സ്ഥാനാർഥി അമല, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രാഹുൽ മേക്കിലേരി എന്നിവർക്കും മർദനമേറ്റതായി പരാതിയുണ്ട്.

പേരാവൂർ: പേരാവൂർ ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥി സജിത മോഹനനെ ബൂത്തിനകത്ത് വെച്ച് മർദിച്ചതായും യുഡിഎഫ് ആരോപിക്കുന്നു.

വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലായി 75 ശതമാനത്തിനടുത്ത് പോളിങ് രേഖപ്പെടുത്തിയ ഈ ഘട്ടത്തിൽ, വോട്ടെടുപ്പ് പൂർത്തിയാകാനിരിക്കെയാണ് തെരഞ്ഞെടുപ്പ് അക്രമങ്ങളെക്കുറിച്ചുള്ള പരാതികൾ വ്യാപകമായി ഉയരുന്നത്. സംഭവങ്ങളിൽ യുഡിഎഫ് നേതൃത്വം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

 

 

The news reports widespread political violence in Kannur following the second phase of the local body elections, with UDF (United Democratic Front) candidates alleging they were assaulted at various polling booths. The UDF leadership has lodged formal complaints, primarily accusing CPM (Communist Party of India (Marxist)) workers of being the perpetrators. Several candidates, including the woman candidate K Lathika, sustained injuries and had to be hospitalized. A common allegation is that the assaults occurred when UDF members tried to prevent alleged fake voting.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മറ്റത്തൂരില്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് താല്‍ക്കാലിക വിരാമം; ബി.ജെ.പി വോട്ട് നേടി ജയിച്ച വൈസ് പ്രസിഡന്റ് രാജിവച്ചു

Kerala
  •  15 days ago
No Image

സംഘ് പരിവാറിന്റെ ആവശ്യം അംഗീകരിച്ച് മദ്രാസ് ഹൈക്കോടതി;  മധുര തിരുപ്പറകുണ്‍റത്ത് ദര്‍ഗയോട് ചേര്‍ന്ന വിളക്കുകാലില്‍ ദീപം തെളിയിക്കാന്‍ അനുമതി

National
  •  15 days ago
No Image

ദേ.. മഴ വരുന്നു..; വെള്ളിയാഴ്ച്ച മുതല്‍ കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  15 days ago
No Image

'ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരനെ പോലെ, സി.പി.ഐയ്ക്ക് ഉത്തരം താങ്ങുന്ന പല്ലിയുടെ അവസ്ഥ'; വിമര്‍ശനവുമായി സി.പി.എം നേതാവ്

Kerala
  •  15 days ago
No Image

പാകിസ്താന് വേണ്ടി വീണ്ടും ചാരപ്പണി; ഹരിയാന അംബാല സ്വദേശി സുനില്‍ കുമാര്‍ അറസ്റ്റില്‍

National
  •  15 days ago
No Image

വന്ദേഭാരത് സ്ലീപ്പര്‍: ആദ്യം പുറത്തിറങ്ങുന്ന 12 ട്രെയിനുകളില്‍ കേരളത്തിന് രണ്ടെണ്ണം ലഭിച്ചേക്കും, ഈ രണ്ട് റൂട്ടുകള്‍ പരിഗണനയില്‍

Kerala
  •  15 days ago
No Image

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

മുന്‍ കേന്ദ്രമന്ത്രി സുരേഷ് കമാല്‍ഡി അന്തരിച്ചു

National
  •  15 days ago
No Image

ഇനി ഈസിയായി പാര്‍ക്ക് ചെയ്യാം; കാരവാനുകള്‍, ട്രെയിലറുകള്‍, ഫുഡ് ട്രക്കുകള്‍ എന്നിവയ്ക്കായി 335 പാര്‍ക്കിങ് സ്ഥലങ്ങള്‍; അല്‍റുവയ്യ യാര്‍ഡ് പദ്ധതിയാരംഭിച്ചു

uae
  •  15 days ago
No Image

എസ്.ഐ.ആര്‍:ഹിയറിങ് നോട്ടിസിലും വ്യക്തതയില്ല, ഹാജരാക്കേണ്ട രേഖകള്‍ കൃത്യമായി പറയുന്നില്ലെന്ന് റിപ്പോര്‍ട്ട്

Kerala
  •  15 days ago