HOME
DETAILS

തൃശൂരിലെ ദയനീയ പ്രകടനം: ബി.ജെ.പിയിൽ തർക്കം; വാഗ്ദാനങ്ങൾ പാലിക്കാത്ത കേന്ദ്രമന്ത്രി ബാധ്യതയെന്ന് വിമർശനം

  
December 16, 2025 | 2:04 AM

disputes have started in the bjp after local body election

തൃശൂർ: കോർപറേഷൻ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തെച്ചൊല്ലി ബി.ജെ.പിയിൽ തർക്കം. കൊട്ടിഘോഷിച്ച് നടത്തിയ അവകാശവാദങ്ങൾ പാളിയതിന് മുഖ്യ ഉത്തരവാദി കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയാണെന്നും അദ്ദേഹത്തിന്റെ യാഥാർഥ്യബോധമില്ലാത്ത നിലപാടുകൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നുമാണ് ഒരുവിഭാഗം പരാതിപ്പെടുന്നത്. സുരേഷ്‌ഗോപിക്ക് ലീഡുണ്ടായിരുന്ന പല ഡിവിഷനുകളിലും അമിതപ്രതീക്ഷയോടെ മത്സരിക്കാനിറങ്ങിയവർ ദയനീയ പരാജയമേറ്റു വാങ്ങി. വെറും 8 സീറ്റിൽ മാത്രമാണ് ജയിച്ചത്. 26 സീറ്റുകളെങ്കിലും നേടുമെന്നായിരുന്നു നേതൃത്വത്തിന്റെ അവകാശവാദം.

കേന്ദ്രമന്ത്രിയായിട്ടും സുരേഷ് ഗോപിക്ക് ലോക്‌സഭാ മണ്ഡലത്തിൽ ഒരു വികസനപദ്ധതി പോലും കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നും വോട്ടർമാർ ക്ഷുഭിതരാണെന്നും പ്രാദേശികഘടകങ്ങൾ സമ്മതിക്കുന്നു. തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ നഗരത്തിലെ ഗതാഗതക്കുരുക്ക് മാറ്റാൻ ഫ്‌ളൈഓവറുകൾ നിർമിക്കുമെന്നും മെട്രോ ട്രെയിൻ സർവിസ് കോയമ്പത്തൂരിലേക്കു നീട്ടുമെന്നുമുൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നടത്തിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. കലുങ്കുചർച്ചയിലെ സുരേഷ്‌ഗോപിയുടെ നിലപാടുകൾ വോട്ടർമാർക്ക് അങ്ങേയറ്റം അസ്വീകാര്യമായി. പരാതിയുമായി എത്തിയവരെ അധിക്ഷേപിച്ചത് വോട്ടർമാർക്കിടയിൽ അമർഷമുണ്ടാക്കി. എയിംസ് വിഷയത്തിലും തൃശൂരിന് അനുകൂലമല്ല സുരേഷ് ഗോപിയുടെ നിലപാടുകൾ.

സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവർ അംഗീകരിച്ച് പ്രഖ്യാപിച്ച കോർപറേഷൻ കുട്ടൻകുളങ്ങര ഡിവിഷനിലെ സ്ഥാനാർഥി വി. ആതിരയെ പിൻവലിച്ച് അന്തരിച്ച ആർ.എസ്.എസ് നേതാവ് ജി. മഹാദേവന്റെ മകൾ ശ്രീവിദ്യയെ രംഗത്തിറക്കിയിട്ടും എൻ.ഡി.എയ്ക്കു പിടിച്ചുനിൽക്കാനായില്ല. അരണാട്ടുകരയിൽ മത്സരിച്ച കെ.ജി നിജി മൂന്നാംസ്ഥാനത്തേക്കു പോയി. 

after a poor performance in thrissur in local body election, disputes have started in the bjp; criticism says the union minister has become a burden because promises were not kept

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ജുമുഅ നമസ്‌കാര സമയം പുതുക്കിയതെന്ന് യു.എ.ഇ അധികൃതര്‍

uae
  •  5 hours ago
No Image

ക്ലാസ് റൂമിലിരുന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളുടെ മദ്യപാനം; സസ്‌പെന്‍ഷന്‍, അന്വേഷണത്തിന് ഉത്തരവ്

National
  •  6 hours ago
No Image

കടുവയെ കണ്ട വയനാട് പച്ചിലക്കാട്ടിലെ 10 വാര്‍ഡുകളില്‍ നിരോധനാജ്ഞ; സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

Kerala
  •  6 hours ago
No Image

ജല അതോറിറ്റിയുടെ 30,000 ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി രോഗികളുടെ തലയ്ക്കു മുകളില്‍ ; സംഭവം നീലേശ്വരം താലൂക്കാശുപത്രി വളപ്പില്‍

Kerala
  •  6 hours ago
No Image

ഔട്ട്ഡോർ ബാഡ്മിന്റൺ ലോകകപ്പ് കിരീടം സ്വന്തമാക്കി യുഎഇ; ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി

uae
  •  6 hours ago
No Image

ഒരു കോടിയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുകുമാരകുറുപ്പ് മോഡല്‍ ; കാറില്‍ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം- പ്രതിയെ കുടുക്കിയത് കാമുകിയുമായുള്ള ചാറ്റ്

National
  •  7 hours ago
No Image

വീട്ടിലേക്കുള്ള വഴിയടച്ച് റോഡ് റോളര്‍; നിര്‍ത്തിയിട്ടത് ആരെന്നറിയില്ല; പുറത്തിറങ്ങാന്‍ നിര്‍വ്വാഹമില്ലാതെ 98 വയസ്സായ അമ്മയും മകളും 

Kerala
  •  7 hours ago
No Image

ചെറിയ വരുമാനമായിട്ടും അതിൽനിന്നു നല്ലൊരു പങ്ക് അർഹർക്ക് നൽകിയ ഇന്ത്യക്കാരനെ ആദരിച്ചു യു.എ.ഇ പ്രസിഡന്റ്

uae
  •  7 hours ago
No Image

പെണ്‍കുട്ടിയോട് അശ്ലീലം പറഞ്ഞ യുവാവിന്റെ തല ഇരുമ്പ് ചങ്ങല കൊണ്ട് അടിച്ചു പൊട്ടിച്ചു

Kerala
  •  8 hours ago
No Image

വേങ്ങരയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  8 hours ago