2025-ലെ ദേശീയ പരേഡിന് ഒരുങ്ങി ഖത്തർ: പ്രവേശന സമയം പ്രഖ്യാപിച്ച് സാംസ്കാരിക മന്ത്രാലയം
ദോഹ: 2025-ലെ ദേശീയ പരേഡിൽ പങ്കെടുക്കാൻ പൗരന്മാരെയും താമസക്കാരെയും ക്ഷണിച്ച് ഖത്തർ ദേശീയ ദിനാഘോഷ കമ്മിറ്റി. ദോഹ കോർണിഷിൽ വെച്ചാണ് പരേഡ് നടക്കുന്നത്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഖത്തറിൽ വീണ്ടും ദേശീയ ദിന പരേഡ് സംഘടിപ്പിക്കുന്നത്.
സാംസ്കാരിക മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചതനുസരിച്ച്, പരേഡ് ഡിസംബർ 18-ന് (വ്യാഴാഴ്ച) നടക്കും. പുലർച്ചെ 5 മണിക്ക് പൊതുജനങ്ങൾക്കുള്ള പ്രവേശന കവാടങ്ങൾ തുറക്കും, രാവിലെ 7:30-ന് പ്രവേശനം അവസാനിക്കും. രാവിലെ 9 മണിക്ക് പരേഡ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തറിൻ്റെ സ്ഥാപകനായ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ താനി 1878 ഡിസംബർ 18 ന് ഖത്തറിനെ ഏകീകരിച്ചതിൻ്റെ ഓർമ്മ പുതുക്കുന്ന ദിവസമാണ് ഖത്തർ ദേശീയ ദിനം. ആധുനിക ഖത്തർ രാഷ്ട്രത്തിൻ്റെ നിയമങ്ങൾ സ്ഥാപിച്ചത് ശൈഖ് ജാസിമാണ്. അദ്ദേഹത്തിൻ്റെ ഭരണകാലത്താണ് ഖത്തർ ഒരു സ്വതന്ത്ര രാജ്യമായി മാറിയത്.
2007ൽ അന്നത്തെ കിരീടാവകാശിയും ഇപ്പോഴത്തെ അമീറുമായ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയാണ് എല്ലാ വർഷവും ഡിസംബർ 18 ഔദ്യോഗിക അവധിയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. 2007 ജൂൺ 21-ന് പുറത്തിറക്കിയ ഡിക്രി നമ്പർ (11) പ്രകാരമാണ് ഇത് പ്രാബല്യത്തിൽ വന്നത്.
The Qatar National Day Committee invites citizens and residents to join the National Day Parade on December 18, 2025, at Doha Corniche, marking the country's 59th National Day. This year's parade returns after a three-year break, promising a grand celebration with military displays, cultural performances, and family-friendly activities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."