HOME
DETAILS

ഫോൺ കോളിനെച്ചൊല്ലി തർക്കം; യുവതിയെ ശ്വാസംമുട്ടിച്ചു കൊന്നു കൊക്കയിലെറിഞ്ഞു: പ്രതിയുടെ പകയടങ്ങിയത് ഭർത്താവിന് താലി കൊറിയർ അയച്ചുനൽകി

  
Web Desk
January 01, 2026 | 2:57 PM

argument over phone call leads to womans murder body dumped in ravine accused mails thali to victims husband

സേലം: പ്രണയപ്പകയിൽ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കൊക്കയിൽ തള്ളിയ സംഭവത്തിൽ 22-കാരൻ അറസ്റ്റിൽ. രണ്ട് കുട്ടികളുടെ അമ്മയായ സുമതി എന്ന യുവതിയെ (25) കൊലപ്പെടുത്തിയ കേസിൽ ജി. വെങ്കടേഷ് എന്ന യുവാവാണ് പിടിയിലായത്. കൊലപാതകത്തിന് ശേഷവും പകയടങ്ങാത്ത പ്രതി, യുവതിയുടെ താലിമാല പൊട്ടിച്ചെടുത്ത് അവരുടെ ഭർത്താവിന് സ്വന്തം വിലാസത്തിൽ കൊറിയർ അയച്ചു നൽകിയാണ് പക തീർത്തത്. 

സുമതി രണ്ട് വർഷമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇൻസ്റ്റഗ്രാം വഴി പ്രതിയായ വെങ്കടേഷ് സുമതിയുമായി സൗഹൃദത്തിലാകുന്നത്. ഡിസംബർ 23-ന് ഇരുവരും യേർക്കാട് വെച്ച് കാണാൻ തീരുമാനിച്ചിരുന്നു. ഈ കൂടിക്കാഴ്ചയ്ക്കിടെ സുമതിയുടെ ഫോണിലേക്ക് വന്ന കോളിനെച്ചൊല്ലി വെങ്കടേഷ് തർക്കമുണ്ടാക്കി. ഫോൺ ചെയ്തത് ആരാണെന്ന ചോദ്യത്തിന് മറുപടി നൽകാതിരുന്ന സുമതിയെ വെങ്കടേഷ് ക്രൂരമായി മർദിക്കുകയും തുടർന്ന് കൈവശമുണ്ടായിരുന്ന ഷോൾ കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ചു കൊല്ലുകയുമായിരുന്നു.

കൊലപാതകത്തിന് ശേഷം സുമതിയുടെ മൃതദേഹം ചാക്കിലാക്കി യേർക്കാട് കുപ്പന്നൂർ ചുരത്തിലെ 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് വലിച്ചെറിഞ്ഞു. എന്നാൽ പ്രതിയുടെ വൈകൃതം അവിടെയും അവസാനിച്ചില്ല. സുമതിയുടെ കഴുത്തിലുണ്ടായിരുന്ന താലി വേർപെടുത്തി, അത് അവരുടെ ഭർത്താവായ ഷൺമുഖത്തിന് അയച്ചുകൊടുത്തു. തന്റെ പേരും വിലാസവും വെച്ച് തന്നെയാണ് പ്രതി കൊറിയർ അയച്ചത് എന്നത് അന്വേഷണസംഘത്തെ പോലും ഞെട്ടിച്ചു.

അപരിചിതമായ വിലാസത്തിൽ നിന്നും സുമതിയുടെ താലി ലഭിച്ച ഷൺമുഖം ഉടൻ തന്നെ ഭാര്യയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് അദ്ദേഹം പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു. കൊറിയറിലെ വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വെങ്കടേഷിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. പ്രതി കാണിച്ചുനൽകിയ സ്ഥലത്തുനിന്നും പൊലിസ് സുമതിയുടെ മൃതദേഹം കണ്ടെടുത്തു. കൊലപാതകത്തിൽ പ്രതിക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലിസ് നടപടികൾ ശക്തമാക്കി.

 

 

A dispute over a phone call led to the brutal murder of a young woman. The accused allegedly strangled her to death and dumped her body in a deep ravine. In a chilling act of revenge, the suspect then couriered the victim's wedding chain (thali) to her husband before being apprehended by the police.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്വാസംമുട്ടിന് കുത്തിവെപ്പെടുത്ത രണ്ടര വയസ്സുകാരി മരിച്ചു; കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

Kerala
  •  10 days ago
No Image

പള്ളി പൂട്ടി ഭരണകൂടം; നിസ്കരിക്കുന്ന സഹപാഠികൾക്ക് കാവലായി ഹിന്ദു യുവാക്കൾ; മാതൃകയായി യു.പി

Kerala
  •  10 days ago
No Image

ആരോഗ്യമേഖലയിലെ വീഴ്ചകളിൽ വിട്ടുവീഴ്ചയില്ല; കർശന നടപടിയുണ്ടാകും; മുഖ്യമന്ത്രി

Kerala
  •  10 days ago
No Image

ട്രംപിന്റെ വസതിയിൽ അതിക്രമിച്ചു കയറാൻ ശ്രമം; തോക്കുമായെത്തിയ അക്രമിയെ വെടിവച്ചു കൊന്ന് സുരക്ഷാ സേന

International
  •  10 days ago
No Image

വെടിയേറ്റിട്ടും പിൻമാറിയില്ല; ഭീകരരെ പൂട്ടാൻ സൈന്യത്തിന് വഴികാട്ടിയായി ടൈസൺ

National
  •  10 days ago
No Image

'റിപ്പോർട്ട് പുറത്തുവിടൂ, മാധ്യമങ്ങളെ വിരട്ടരുത്'; ധനമന്ത്രിക്കെതിരെ അഖിൽ മാരാർ

Kerala
  •  10 days ago
No Image

ലോറിയിലെ ടൂൾ ബോക്സിൽ രഹസ്യ അറ; പരിശോധിച്ചപ്പോൾ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും; രണ്ട് യുവാക്കൾ പിടിയിൽ

Kerala
  •  10 days ago
No Image

ടി20 ലോകകപ്പിൽ ചരിത്രം കുറിച്ച് ബുംറ: പ്രോട്ടീസിനെതിരെ ബാറ്റിംഗിൽ പതറി ഇന്ത്യ

Cricket
  •  10 days ago
No Image

‌‌‌സേനയെ 20 വട്ടം വെട്ടിച്ച സെയ്‌ഫുള്ളക്ക് അന്ത്യം; കിഷ്‌ത്വാറിലെ വീട്ടിൽ ഭീകരരെ പൂട്ടി സൈന്യം

National
  •  10 days ago
No Image

മഴ വില്ലനായി; പാക്-ന്യൂസിലൻഡ് പോരാട്ടം ഉപേക്ഷിച്ചിട്ടും ടി20യിൽ വമ്പൻ 'റെക്കോർഡുമായി' പാകിസ്ഥാൻ

Cricket
  •  10 days ago