അവനെ ഇന്ത്യൻ ടീമിലെടുക്കാത്തതിൽ ഒരു അത്ഭുതവും തോന്നുന്നില്ല: അശ്വിൻ
ന്യൂസിലാൻഡിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ മിന്നും ഫോമിൽ കളിക്കുന്ന മുഹമ്മദ് ഷമിയെ ടീമിൽ ഉൾപ്പെടുത്തിയില്ല. ഷമി ഈ പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന റിപ്പോർട്ടുകൾ അടുത്തിടെ ശക്തമായി നിലനിന്നിരുന്നു. ഇപ്പോൾ ഷമിയെ വീണ്ടും അവഗണിച്ചതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ. ഷമിയെ ടീമിൽ നിന്നും ഒഴിവാക്കുന്നത് പ്രതീക്ഷിച്ചിരുന്നതാണെന്നാണ് അശ്വിൻ പറഞ്ഞത്.
''ഷമിയെ ഒഴിവാക്കിയത് പ്രതീക്ഷിച്ചതായിരുന്നു. ഇതിൽ അത്ഭുതമൊന്നുമില്ല. വിരാട്, രോഹിത്, ഷമി ഇവർ തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ ഏകദിന ക്രിക്കറ്റ് ഇല്ലാത്ത സമയങ്ങളിൽ അവർ ടെസ്റ്റുകളോ ടി-20യോ കളിച്ചിരുന്നുവെന്നതാണ്. ഷമി പരുക്ക് മൂലം പുറത്താവുകയും ചെയ്തു. പുറത്തുള്ള ആളുകൾ ഇതിനോട് യോജിക്കില്ല. ഒരു ബാറ്ററെയും ബൗളേറെയും നോക്കിക്കാണുന്ന രീതി വ്യത്യസ്തമാകും. ഒരു ബൗളറെ സംബന്ധിച്ചിടത്തോളം റൺ അപ്പ്, വേഗത എന്നിവ നോക്കിയാൽ ഒരു ഇന്റർനാഷണൽ ക്രിക്കറ്റിന്റെ അതേ നിലവാരത്തിലുള്ളതാണോ ഷമിയുടെ കാര്യം. 2027 ലോകകപ്പ് ടീമിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയുമെന്ന് സെലക്ടർമാർ വിശ്വസിക്കുന്നുണ്ടോ? ഒരു ബാറ്ററുടെയും ഫാസ്റ്റ് ബൗളറുടെയും ജോലി ഭാരത്തിൽ വലിയ വ്യത്യാസമുണ്ട്'' അശ്വിൻ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
അതേസമയം കിവീസിനെതിരായ പരമ്പരക്കുള്ള ടീമിൽ പരുക്കേറ്റ ശുഭ്മൻ ഗിൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തി. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ പരുക്കേറ്റ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും ടീമിലേക്ക് തിരിച്ചെത്തി. അതേസമയം ഉയർന്ന ജോലിഭാരം കാരണം പേസർ ജസ്പ്രീത് ബുംറക്കും ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യക്കും വിശ്രമം അനുവദിച്ചു. ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് ടീമിൽ തിരിച്ചെത്തി. വിക്കറ്റ് കീപ്പറായി കെഎൽ രാഹുലിന് പുറമെ റിഷാബ് പന്തും ഇടം നേടി.
ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യ സ്‌ക്വാഡ്
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസീദ് കൃഷ്ണ, കുൽദീപ് യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഢി, അർഷ്ദീപ് സിങ്, യശസ്വി ജെയ്‌സ്വാൾ.
ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പര ഷെഡൂൾ
ഒന്നാം ഏകദിനം: ജനുവരി 11-വഡോദര
രണ്ടാം ഏകദിനം: ജനുവരി 14-രാജ്‌കോട്ട്
മൂന്നാം ഏകദിനം: ജനുവരി 18-ഇൻഡോർ
The Indian team for the three-match ODI series against New Zealand was announced yesterday. Mohammed Shami, who is in brilliant form in domestic cricket, was not included in the team. Reports that Shami would be selected for the Indian team for this series were strong recently. Now, former Indian spinner R. Ashwin has spoken about Shami being ignored again.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."