HOME
DETAILS

ഗള്‍ഫ് രാഷ്ട്രങ്ങളിലെ സുപ്രധാന വിഷയങ്ങളില്‍ സഊദിയും തുര്‍ക്കിയും ധാരണയായി

  
backup
September 10, 2016 | 5:58 AM

%e0%b4%97%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ab%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%81

ജിദ്ദ: സിറിയ, ഇറാഖ്, യമന്‍ പ്രതിസന്ധികളിലുള്ള കാഴ്ച്ചപാടില്‍ സഊദിയും തുര്‍ക്കിയും ധാരണയിലെത്തിയതായി ഇരു രാഷ്ട്രങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ വ്യക്തമാക്കി. വരും ഘട്ടത്തില്‍ എല്ലാ മേഖലകളിലും സഹകരണം ശക്തിപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. സിറിയ, ഇറാഖ്, യമന്‍ വിഷയങ്ങളില്‍ സഊദിയുമായി പൂര്‍ണ യോജിപ്പിലെത്തിയതായി തുര്‍ക്കി വിദേശകാര്യ മന്ത്രി മവ്‌ലൂദ് ജാവേശ് ഓഗ്‌ലു അങ്കാറയില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഈ പ്രദേശത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരമുണ്ടാക്കാനും സുസ്ഥിരതയുണ്ടാക്കാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്തിന്റെ പ്രശ്‌നങ്ങളിലും ഭീകരതക്കെതിരായ പോരാട്ടത്തിലും യോജിപ്പിലെത്തിയതായി സഊദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈറും പറഞ്ഞു. സിറിയയിലെ താല്‍ക്കാലിക ഘട്ടത്തില്‍ അസദിന് ഒരു സ്ഥാനവും ഉണ്ടായിരിക്കില്ലെന്നും പ്രദേശത്തെ ഭീകരരില്‍ നിന്ന് മുക്തമാക്കുന്നത് വരെ സൈനിക നീക്കങ്ങള്‍ തുടരുമെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി സൂചിപ്പിച്ചു. അസദിനെ നിലനിര്‍ത്തി കൊണ്ട് സിറിയയില്‍ ഒരു താല്‍ക്കാലിക ഘട്ടമുണ്ടാവില്ലെന്നും ആറ് ലക്ഷം പേരുടെ കൊലക്ക് കാരണക്കാരനായ ഒരാളെ അധികാരത്തില്‍ നിലനിര്‍ത്തുന്നതിന്റെ അര്‍ഥം രാജ്യത്ത് അരാജകത്വം തുടരുക എന്നതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അനുരഞ്ജനത്തിനുള്ള അവസരം അസദ് നഷ്ടപ്പെടുത്തുകയായിരുന്നു എന്നും പരിഹാരമുണ്ടാക്കുന്നതിന് പകരം അക്രമത്തിന്റെയും ആയുധത്തിന്റെയും വഴിയാണ് സ്വീകരിച്ചതെന്നും അദ്ദേഹം വിശദമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂപ്പർ 8 പോരാട്ടം: ദക്ഷിണാഫ്രിക്കയുടെ പേസ് കരുത്തിനെ നേരിടാൻ ഇന്ത്യ; സൂര്യകുമാറിന്റെയും തിലകിന്റെയും മെല്ലെപ്പോക്ക് ചർച്ചയാകുന്നു

Cricket
  •  38 minutes ago
No Image

മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ; സംഭവം പാലക്കാട്

Kerala
  •  an hour ago
No Image

തൃശ്ശൂരിൽ വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു; കുട്ടിക്ക് ഗുരുതര പരിക്ക്

Kerala
  •  an hour ago
No Image

കാൽനട യാത്രക്കാരെ പരിഗണിച്ചില്ലെങ്കിൽ പണികിട്ടും; മഫ്തിയിൽ നിരത്തിലിറങ്ങാനൊരുങ്ങി എം.വി.ഡി

Kerala
  •  2 hours ago
No Image

പാക് ഭീകരബന്ധം: തിരുപ്പൂരിൽ ആറ് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

National
  •  2 hours ago
No Image

യു.എസ് സുപ്രിംകോടതി വിധി ട്രംപിന് കനത്ത പ്രഹരം: ഇന്ത്യാ- യു.എസ് വ്യാപാരക്കരാര്‍ അനിശ്ചിതത്വത്തില്‍; ഇന്ത്യക്ക് ലഭിച്ച ആനുകൂല്യം മറ്റെല്ലാ രാജ്യങ്ങള്‍ക്കും

International
  •  2 hours ago
No Image

വാടക തർക്കത്തിൽ ധാരണ; കേരള ബ്ലാസ്റ്റേഴ്‌സ് നാളെ കൊച്ചിയിൽ കളത്തിലിറങ്ങും

Football
  •  2 hours ago
No Image

വനിതാ പഞ്ചായത്ത് സെക്രട്ടറിയെ പ്രസിഡന്റ് പൂട്ടിയിട്ടു: ആത്മഹത്യാ ഭീഷണി മുഴക്കി ഉദ്യോഗസ്ഥ; തിരുവനന്തപുരത്ത് നാടകീയ രംഗങ്ങൾ

Kerala
  •  2 hours ago
No Image

മുന്നിൽ ഇനിയാരുമില്ല, ഒറ്റ റൺസിൽ രോഹിത്തും വീഴും; ചരിത്രത്തിലേക്ക് മന്ദാന

Cricket
  •  2 hours ago
No Image

ഭർത്താവിന്റെ ശമ്പളം ഭാര്യ അറിയേണ്ട; വിവരാവകാശ പ്രകാരം വിവരങ്ങൾ നൽകാനാവില്ലെന്ന് ഹൈക്കോടതി

National
  •  3 hours ago