HOME
DETAILS

പരശുരാമൻ കൽപ്പിച്ചു നൽകിയ തന്ത്രിപദവി; താഴമൺ മഠത്തിൻ്റെ ആചാര്യപ്പെരുമ സ്വർണ്ണവിവാദത്തിൽ കറപുരളുമ്പോൾ

  
Web Desk
January 09, 2026 | 1:31 PM

sabarimala tantri arrest the historical thazhamon madom legacy meets modern legal battle

ആലപ്പുഴ: കേരളത്തിലെ ആത്മീയ-താന്ത്രിക രംഗത്ത് സമാനതകളില്ലാത്ത സ്ഥാനമുള്ള താഴമൺ മഠം ഇപ്പോൾ കടുത്ത പ്രതിസന്ധിയിൽ. ലോകമെങ്ങുമുള്ള അയ്യപ്പഭക്തർ ദൈവതുല്യരായി ആദരിക്കുന്ന താഴമൺ കുടുംബാംഗങ്ങളിൽ ഒരാളായ തന്ത്രി കണ്ഠര് രാജീവര്, ശബരിമലയിലെ സ്വർണ്ണക്കൊള്ളയിലെ മുഖ്യപ്രതിയായ പോറ്റിക്ക് വഴിവിട്ട സഹായങ്ങൾ നൽകിയെന്ന വെളിപ്പെടുത്തലാണ് കുടുംബത്തെ വിവാദത്തിലാക്കിയത്.

പരശുരാമൻ കൊണ്ടുവന്ന ഐതിഹ്യം

പരശുരാമൻ കേരളത്തിലേക്ക് കൊണ്ടുവന്ന തന്ത്രി കുടുംബങ്ങളാണ് താഴമണ്ണും തരണനല്ലൂരും എന്നാണ് ഐതിഹ്യം. സമുദ്രയാത്രയ്ക്കിടെ 'താഴെ മണ്ണ്' കണ്ട കുടുംബം താഴമൺ എന്നും, കടൽ താണ്ടിപ്പോയ കുടുംബം തരണനല്ലൂർ എന്നും അറിയപ്പെട്ടു. കണ്ഠര് മഹേശ്വരര്, കണ്ഠര് കൃഷ്ണര്, കണ്ഠര് നീലകണ്ഠര് എന്നിവരായിരുന്നു ആദ്യകാല തന്ത്രി പ്രമുഖർ. മക്കത്തായ സമ്പ്രദായം പിന്തുടരുന്ന ഈ കുടുംബത്തിൽ നിന്ന് കണ്ഠര് രാജീവരും കണ്ഠര് മഹേഷ് മോഹനരും ഉൾപ്പെടെയുള്ള പുതിയ തലമുറയാണ് ഇപ്പോൾ ശബരിമലയിലെ താന്ത്രിക അവകാശം വിനിയോഗിക്കുന്നത്. 15-ഓളം വിദേശരാജ്യങ്ങളിലെ ക്ഷേത്രങ്ങളിലും ഈ കുടുംബത്തിന് താന്ത്രിക അധികാരമുണ്ട്.

പോറ്റിയും തന്ത്രിയും: സൗഹൃദവും നിയമക്കുരുക്കും

ശബരിമലയിലെ സ്വർണ്ണക്കൊള്ളയിലെ പ്രധാന പ്രതിയായ പോറ്റിയുമായുള്ള തന്ത്രിയുടെ ബന്ധമാണ് കേസിൽ നിർണ്ണായകമായത്. മുൻപ് ആചാരവിരുദ്ധമായ വഴിപാടുകൾ നിർദ്ദേശിച്ചതിന് പോറ്റിയെ സന്നിധാനത്ത് നിന്ന് മാറ്റിനിർത്തിയത് ഇതേ തന്ത്രിയായിരുന്നു. എന്നാൽ, 2018-19 കാലഘട്ടത്തിൽ വൻ സ്പോൺസറായി പോറ്റി തിരിച്ചെത്തിയത് തന്ത്രിയുടെ പിന്തുണയോടെയാണെന്ന് ദേവസ്വം ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്.

ശബരിമലയിലെ ഏത് ആചാരപരമായ കാര്യത്തിനും അന്തിമമായ അനുജ്ഞ (അനുവാദം) നൽകേണ്ടത് തന്ത്രിയാണ്. പലപ്പോഴായി സ്വർണ്ണപ്പാളികൾ കൈമാറാനും സന്നിധാനത്തെ സ്വർണ്ണവുമായി ബന്ധപ്പെട്ട നീക്കങ്ങൾക്കും തന്ത്രി നൽകിയ ഇത്തരത്തിലുള്ള 'അനുജ്ഞകൾ' പോറ്റിക്ക് വലിയ സഹായമായെന്നാണ് പൊലിസ് കണ്ടെത്തൽ. ഇതാണ് ഭക്തർ ആദരവോടെ കണ്ടിരുന്ന തന്ത്രിയെ ഒരു ക്രിമിനൽ കേസിൽ പ്രതിയാക്കാൻ കാരണമായത്.

ഭക്തരിലെ നടുക്കം

ശബരിമലയിലെ അവസാന വാക്കായി കണക്കാക്കപ്പെടുന്ന തന്ത്രി തന്നെ ഇത്തരമൊരു സാമ്പത്തിക ക്രമക്കേടിൽ കുരുങ്ങിയത് അയ്യപ്പ ഭക്തരെ വലിയ തോതിൽ നിരാശരാക്കിയിട്ടുണ്ട്. ആചാര്യ പദവിയുടെ വിശുദ്ധി തകർക്കുന്ന തരത്തിലുള്ള ഇടപെടലുകൾ തന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായോ എന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുടങ്ങുന്നത് 4500 കോടിയുടെ ബിസിനസ്; ഇന്ത്യ-പാക് പോരാട്ടം ഇല്ലാത്ത ലോകകപ്പ് ക്രിക്കറ്റിന് താങ്ങാനാവുമോ? In-Depth Story

Cricket
  •  6 days ago
No Image

ഭാര്യയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ കേസ്: ഭര്‍ത്താവിന് ഇരട്ടജീവപര്യന്തം

Kerala
  •  6 days ago
No Image

'ചൈന ഇന്ത്യന്‍ ഭൂമി കൈയ്യേറി'; കരസേന മുന്‍ മേധാവി നരവനയുടെ ഓര്‍മക്കുറിപ്പുമായി രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍, ചോദ്യം ചെയ്ത് രാജ്‌നാഥും അമിത്ഷായും

National
  •  6 days ago
No Image

വീണ്ടും പരോള്‍; പെരിയ കൊലക്കേസ് പ്രതി രഞ്ജിത്തിന് വീണ്ടും പരോള്‍; രണ്ട് മാസത്തിനിടെ രണ്ടാമത്തേത്

Kerala
  •  6 days ago
No Image

പാനൂരിൽ തെയ്യംകെട്ടിനിടെ കൂട്ടത്തല്ല്; തെയ്യത്തെ പിടിച്ചുതള്ളി, രക്ഷപ്പെടാൻ പാടുപെട്ട് കലാകാരൻ

crime
  •  6 days ago
No Image

'എന്റെ പേര് മുഹമ്മദ് ദീപക്'  കൊലവിളി മുഴക്കിയെത്തിയ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഉറച്ച ശബ്ദമായ യുവാവിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ ; വേട്ടയാടി ഹിന്ദുത്വര്‍, കൂടെ പൊലിസും

National
  •  6 days ago
No Image

മുഖ്യമന്ത്രിയെ നിങ്ങള്‍ക്ക് ഡിജിറ്റലായി പുറത്താക്കാം;  'കടക്ക് പുറത്ത്' വെബ്‌സൈറ്റുമായി കോണ്‍ഗ്രസ്

Kerala
  •  6 days ago
No Image

കാപ്പ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ വധശ്രമം; കലഞ്ഞൂരിൽ ദമ്പതികളെ ആക്രമിച്ച 23-കാരൻ പിടിയിൽ

crime
  •  6 days ago
No Image

കേസ് ഒഴിവാക്കാൻ 10 ലക്ഷം വാങ്ങി; ബിജെപി നേതാക്കൾക്കെതിരെ പണംതട്ടിപ്പ് പരാതി; ഓഫീസ് ഉപരോധിച്ച് വീട്ടമ്മയും കുടുംബവും

crime
  •  6 days ago
No Image

ബെവ്‌കോയിൽ 'കൈക്കൂലി ലഹരി'; മാസം 8 ലക്ഷം രൂപ വരെ ഉദ്യോഗസ്ഥർ വാങ്ങിയിരുന്നതായി വിജിലൻസ്

crime
  •  6 days ago