HOME
DETAILS

സ്ഥലത്തില്ലായിരുന്നു'; ഗവർണറുടെ ചായസൽക്കാരം ബഹിഷ്കരിച്ചതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ

  
Web Desk
January 10, 2026 | 5:57 PM

wasnt in town r sreelekha explains boycotting governors tea party

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ പുതിയ കൗൺസിലർമാർക്കായി ഗവർണർ രാജേന്ദ്ര അർലേക്കർ ഒരുക്കിയ ചായസൽക്കാരത്തിൽ പങ്കെടുക്കാതിരുന്നതിൽ വിശദീകരണവുമായി ബിജെപി കൗൺസിലർ ആർ. ശ്രീലേഖ. വ്യക്തിപരമായ കാരണങ്ങളാൽ നഗരത്തിൽ ഇല്ലാതിരുന്നതിനാലാണ് പരിപാടിയിൽ എത്താതിരുന്നതെന്നാണ് ശ്രീലേഖയുടെ വിശദീകരണം.

ഇന്ന് വൈകിട്ട് നാല് മണിക്ക് രാജ്ഭവനിലായിരുന്നു ഗവർണറുടെ വിരുന്ന്. എൽ.ഡി.എഫ്, യു.ഡി.എഫ് കൗൺസിലർമാർ പരിപാടിയിൽ സജീവമായി പങ്കെടുത്തപ്പോൾ ബിജെപിയുടെ പ്രമുഖ മുഖമായ ശ്രീലേഖയുടെ അസാന്നിധ്യം രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരുന്നു. പുതിയ ഭരണസമിതി അധികാരമേറ്റതിന് പിന്നാലെയാണ് ഗവർണർ കൗൺസിലർമാരെ വിരുന്നിന് ക്ഷണിച്ചത്. ചുവപ്പ് വസ്ത്രം ധരിച്ചാണ് ഇടതുപക്ഷ കൗൺസിലർമാർ എത്തിയത്. എല്ലാവരെയും ഷാൾ അണിയിച്ച് ഗവർണർ സ്വീകരിച്ചു.

സൽക്കാരത്തിനിടെ നഗരത്തിലെ പ്രധാന റോഡുകളിലെ സമരങ്ങൾ ഒഴിവാക്കണം, പ്രതിഷേധങ്ങൾക്കായി പ്രത്യേക ഇടം കണ്ടെത്തണം, ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ കൗൺസിലർമാർ മാതൃകയാകണം തുടങ്ങിയ നഗരഭരണവുമായി ബന്ധപ്പെട്ട സുപ്രധാന നിർദ്ദേശങ്ങൾ ഗവർണർ മുന്നോട്ടുവെച്ചു.

അതേസമയം മേയർ സ്ഥാനത്തെ ചൊല്ലി ബിജെപി നേതൃത്വവുമായി ആർ. ശ്രീലേഖ കടുത്ത ഭിന്നതയിലാണ്. തന്നെ മേയറാക്കാമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചതെന്നും കേവലം ഒരു കൗൺസിലറാകാൻ വേണ്ടിയല്ല താൻ വന്നതെന്നും അവർ നേരത്തെ തുറന്നടിച്ചിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലൂടെ വി.വി. രാജേഷിനെ മേയറാക്കിയതിൽ ശ്രീലേഖ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത് പാർട്ടിക്ക് തലവേദനയായിട്ടുണ്ട്. നേരത്തെ, മുൻ മേയർ വി.കെ. പ്രശാന്തുമായുള്ള ഓഫീസ് മുറി തർക്കത്തിലും ശ്രീലേഖ ഒറ്റപ്പെട്ട നിലപാടാണ് സ്വീകരിച്ചത്. പാർട്ടിയുമായി ആലോചിക്കാതെ വിവാദങ്ങളുണ്ടാക്കുന്നു എന്ന വിമർശനം ബിജെപി നേതൃത്വത്തിനിടയിൽ ശക്തമാണ്. ഈ പശ്ചാത്തലത്തിലാണ് ഗവർണറുടെ ചായസൽക്കാരത്തിൽ നിന്ന് വിട്ടുനിന്നത്.

 

 

Retired IPS officer R. Sreelekha has come forward to clarify her absence from the Governor's "At Home" tea party. Following reports that she may have boycotted the event, she explained that she was simply out of town at the time and could not attend due to her travel schedule. Her clarification aims to dismiss any political or personal motives being attributed to her absence from the official function.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയെ നിങ്ങള്‍ക്ക് ഡിജിറ്റലായി പുറത്താക്കാം;  'കടക്ക് പുറത്ത്' വെബ്‌സൈറ്റുമായി കോണ്‍ഗ്രസ്

Kerala
  •  6 days ago
No Image

കാപ്പ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ വധശ്രമം; കലഞ്ഞൂരിൽ ദമ്പതികളെ ആക്രമിച്ച 23-കാരൻ പിടിയിൽ

crime
  •  6 days ago
No Image

കേസ് ഒഴിവാക്കാൻ 10 ലക്ഷം വാങ്ങി; ബിജെപി നേതാക്കൾക്കെതിരെ പണംതട്ടിപ്പ് പരാതി; ഓഫീസ് ഉപരോധിച്ച് വീട്ടമ്മയും കുടുംബവും

crime
  •  6 days ago
No Image

ബെവ്‌കോയിൽ 'കൈക്കൂലി ലഹരി'; മാസം 8 ലക്ഷം രൂപ വരെ ഉദ്യോഗസ്ഥർ വാങ്ങിയിരുന്നതായി വിജിലൻസ്

crime
  •  6 days ago
No Image

കശ്മീരിലും ആൻഡമാനിലും ഭൂചലനം; റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി

National
  •  6 days ago
No Image

അതിവേഗ റെയില്‍പാത: പൊന്നാനിയില്‍ സ്വന്തം നിലയ്ക്ക് ഓഫിസ് തുറന്ന് ഇ.ശ്രീധരന്‍

Kerala
  •  6 days ago
No Image

പാലക്കാട്ട് സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവ് മരിച്ചു 

Kerala
  •  6 days ago
No Image

ലോകകപ്പ് ഫൈനലിൽ എത്തിയാലും പാകിസ്ഥാൻ പിന്മാറുമോ? ചോദ്യവുമായി ഇംഗ്ലണ്ട് ഇതിഹാസം

Cricket
  •  6 days ago
No Image

റഫ അതിര്‍ത്തി തുറക്കുക നിയന്ത്രിതമായി; കാത്തിരിക്കുന്നത് ആയിരക്കണക്കിന് രോഗികളും പരുക്കേറ്റവരും

International
  •  6 days ago
No Image

അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കും; സ്ഥിരീകരിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്

Kerala
  •  6 days ago