HOME
DETAILS

റോഡിലെ ശോചനീയാവസ്ഥയെ കുറിച്ച് പരാതി നൽകിയ കെഎസ്ഇബി ജീവനക്കാരന് സ്ഥലംമാറ്റം; ഇടപെട്ട് ഹൈക്കോടതി; സർക്കാരിന് തിരിച്ചടി

  
Web Desk
January 14, 2026 | 1:29 PM

High court stays transfer of kseb employee who complained about poor road conditions setback for govt

കൊച്ചി: റോഡിലെ കുഴികളെക്കുറിച്ച് പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറെ ഫോണിൽ വിളിച്ച് പരാതിപ്പെട്ട കെഎസ്ഇബി ജീവനക്കാരനെ സ്ഥലംമാറ്റിയ നടപടി ഹൈക്കോടതി തടഞ്ഞു. കോഴിക്കോട് പന്നിക്കോട് സ്വദേശിയും കെഎസ്ഇബി ലൈൻമാനുമായ ലുക്മാനുൽ ഹക്കീമിനെതിരെയുള്ള വകുപ്പുതല നടപടിക്കാണ് കോടതി രണ്ട് മാസത്തേക്ക് താൽക്കാലിക സ്റ്റേ അനുവദിച്ചത്.

മുക്കം, കാരശ്ശേരി റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ലുക്മാനുൽ ഹക്കീം പിഡബ്ല്യൂഡി ചീഫ് എഞ്ചിനീയറെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ലുക്മാൻ എഞ്ചിനീയറുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്.

ഇതിന് പിന്നാലെ ലുക്മാനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് കെഎസ്ഇബിയെ സമീപിച്ചു. തുടർന്ന് ലുക്മാനെ പൊന്നാനിയിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവിറങ്ങി.

തന്നെ ലക്ഷ്യം വെച്ചുള്ള പ്രതികാര നടപടിയാണ് സ്ഥലംമാറ്റമെന്ന് കാണിച്ച് ലുക്മാൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹരജി പരിഗണിച്ച കോടതി, സ്ഥലംമാറ്റ ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്തു. ലുക്മാനു വേണ്ടി അഡ്വ. അമീൻ ഹസ്സനാണ് കോടതിയിൽ ഹാജരായത്.

ഒരു പൗരൻ എന്ന നിലയിൽ ഉദ്യോഗസ്ഥരോട് റോഡ് പരാതി അറിയിച്ചതിന് രാഷ്ട്രീയ സമ്മർദം മൂലം ജോലിയിൽ പീഡിപ്പിക്കുന്നത് ശരിയല്ലെന്ന നിരീക്ഷണത്തോടെയാണ് കോടതിയുടെ ഇടപെടൽ.

 

 

 

The Kerala High Court has stayed the transfer of Lukmanul Hakeem, a KSEB lineman, who was moved to a distant location after complaining to a PWD engineer about poor road conditions. The transfer was allegedly initiated following a request by Thiruvambady MLA Linto Joseph after a video of the complaint went viral. The court intervened, stating that a citizen should not face workplace harassment for reporting public issues to officials. KSEB Employee Transfer Stay.  High Court on Road Complaint Kerala. Lukmanul Hakeem KSEB Case.  Thiruvambady MLA Linto Joseph Controversy



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഊർജ്ജ പ്ലാന്റുകൾക്ക് നേരെ ഇറാന്റെ ആക്രമണം: എൽഎൻജി ഉത്പാദനം നിർത്തിവെച്ചു; എണ്ണവില കുതിച്ചുയരുന്നു

qatar
  •  2 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം; വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന; പ്രവാസികള്‍ക്ക് തിരിച്ചടി 

International
  •  2 days ago
No Image

രാഷ്ട്രപതി ഉത്തരവ്; കേരള ഹൈക്കോടതിയിലെ ഏഴ് അഡീഷണൽ ജഡ്ജിമാരെ സ്ഥിരപ്പെടുത്തി

Kerala
  •  2 days ago
No Image

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം തുറന്നു: സർവീസുകൾ ഭാഗികമായി പുനരാരംഭിക്കും; യാത്രക്കാർക്ക് കർശന നിർദ്ദേശവുമായി അധികൃതർ

uae
  •  2 days ago
No Image

വാഹന എഞ്ചിന്‍ ഇടപാടില്‍ തര്‍ക്കം; സ്ഥാപനത്തിനെതിരെ കോടതി വിധി

oman
  •  2 days ago
No Image

സുരക്ഷാ ജാഗ്രത ശക്തമാക്കി ബഹ്‌റൈന്‍; താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി

bahrain
  •  2 days ago
No Image

ഇറാനിൽ ഇസ്റാഈൽ ബോംബാക്രമണം; ഒരു കുട്ടിയടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

യുദ്ധം പടരാതിരിക്കാൻ ഉടനടി ഇടപെടണം; പുടിനുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്

uae
  •  2 days ago
No Image

വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

Kerala
  •  2 days ago
No Image

ഇസ്റാഈൽ-യുഎസ് ആക്രമണത്തിൽ പരുക്കേറ്റ ഖാംനഇയുടെ ഭാര്യ മൻസൂറ ഖജസത ബാഖർസാദ മരിച്ചു

International
  •  2 days ago