ഊർജ മേഖലയിൽ സഹകരണം ശക്തമാക്കും; പുതിയ കരാറിൽ ഒപ്പുവച്ച് സഊദിയും മൊറോക്കോയും
റിയാദ്: പ്രകൃതിദത്തമായ ഊർജ മേഖലയിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനായി സഊദി അറേബ്യയും മൊറോക്കോയും തമ്മിൽ പുതിയ കരാറിൽ ഒപ്പുവച്ചു. സഊദി ഊർജ മന്ത്രി രാജകുമാരൻ അബ്ദുൽ അസീസ് ബിൻ സൽമാനും മൊറോക്കോ ഊർജ മന്ത്രി ഡോ. ലൈല ബെനാലിയുമാണ് റിയാദിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ കരാറിൽ ഒപ്പുവെച്ചത്. പ്രകൃതിദത്തമായ ഊർജം, ഊർജ കാര്യക്ഷമത തുടങ്ങി വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയ്ക്കിടെ ചർച്ചയായി.
2022 മെയ് മാസത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച ഊർജ സഹകരണ ധാരണാപത്രത്തിന്റെ തുടർച്ചയായാണ് ഈ പുതിയ നടപടി. ഇരുരാജ്യങ്ങളിലേയും ദേശീയ കമ്പനികൾക്ക് സഊദിയിലും മൊറോക്കോയിലും പുനരുപയോഗ ഊർജ പദ്ധതികൾ നടപ്പിലാക്കാൻ അവസരമൊരുക്കുക, വൈദ്യുതി ഉൽപ്പാദനം, എനർജി സ്റ്റോറേജ്, ഗ്രിഡ് ഇന്റഗ്രേഷൻ, ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ എന്നീ മേഖലകളിൽ കമ്പനികൾ തമ്മിലുള്ള സഹകരണം ഉറപ്പാക്കുക, പ്രത്യേക ഗവേഷണ-പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുക തുടങ്ങിയവയാണ് കരാറിന്റെ പ്രധാന ലക്ഷ്യങ്ങൾ.
Saudi Arabia and Morocco have signed a new executive program in Riyadh to enhance bilateral cooperation in the renewable energy sector. The agreement, signed by the energy ministers of both nations, aims to facilitate joint projects in power generation, grid integration, and energy storage while establishing research and training centers for technology transfer.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."