HOME
DETAILS

In Depth Story: ഇറാനെതിരായ യു.എസ് ആക്രമണം: ഗള്‍ഫ് രാഷ്ട്രങ്ങളുടെ അവസാന നിമിഷത്തെ ഡീലിങ് നിര്‍ണായകമായി, കട്ടക്ക് നിന്ന് തുര്‍ക്കിയും ഈജിപ്തും; നെതന്യാഹുവിന് പോലും താല്‍പ്പര്യമില്ല

  
Web Desk
January 16, 2026 | 7:02 AM

How Gulf leaders persuaded Trump to delay attacking Iran

തെഹ്‌റാന്‍: ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിന്റെ മറവില്‍ ആ രാജ്യത്തെ ആക്രമിക്കാനുള്ള നീക്കം തടയുന്നതിലെത്തിയത് സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ അവസാന നിമിഷത്തെ ഡീലിങ്.  ഗള്‍ഫ് രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിന് പുറമെ തുര്‍ക്കിയും ഈജിപ്തും ഇറാനെ ആക്രമിക്കുന്നതിനെതിരായ നിലപാട് സ്വീകരിച്ചു. മേഖലയിലെ കടുത്ത ഇറാന്‍ വിരുദ്ധനായ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ആക്രമണം വേണ്ടെന്ന നിലപാട് സ്വീകരിച്ചതോടെയാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ മുന്‍ തീരുമാനം മാറ്റിയത്. ബുധനാഴ്ച രാത്രി വൈകിയാണ് ട്രംപ് ആക്രമണ നീക്കത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്മാറിയത്.

ഇറാനില്‍ വധശിക്ഷകള്‍ തുടര്‍ന്നാല്‍ സൈനിക നടപടിയുണ്ടാകുമെന്ന് ട്രംപ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇറാന് തങ്ങളുടെ നിലപാട് മാറ്റാന്‍ ഒരു അവസരം കൂടി നല്‍കണമെന്ന് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ട്രംപിനോട് ആവശ്യപ്പെട്ടു. 'പ്രസിഡന്റ് ട്രംപിനെ ബോധ്യപ്പെടുത്താന്‍ അവസാന നിമിഷം വരെ ഞങ്ങള്‍ കഠിനമായി ശ്രമിച്ചുവെന്ന് മുതിര്‍ന്ന സൗദി ഉദ്യോഗസ്ഥന്‍ എഎഫ്പി (AFP) വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഇസ്രായേലിന്റെ നിലപാട്

സാധാരണയായി ഇറാന്റെ കാര്യത്തില്‍ കടുത്ത നിലപാട് സ്വീകരിക്കുന്ന ഇസ്രായേലും ഇത്തവണ ജാഗ്രത പാലിക്കാന്‍ ട്രംപിനോട് ആവശ്യപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച രാത്രി ട്രംപുമായി നടത്തിയ സംഭാഷണത്തില്‍ ആക്രമണം നീട്ടിവെക്കാന്‍ നെതന്യാഹു ആവശ്യപ്പെട്ടു. പരിമിതമായ തോതിലുള്ള അമേരിക്കന്‍ ആക്രമണം ഇറാന്‍ ഭരണകൂടത്തെ തകര്‍ക്കുന്നതിന് പകരം മേഖലയില്‍ വലിയ തിരിച്ചടികള്‍ക്ക് കാരണമാകുമെന്ന ആശങ്കയാണ് ഇസ്രായേല്‍ പങ്ക് വച്ചതെങ്കിലും, യു.എസ് ആക്രമണത്തെത്തുടര്‍ന്നുള്ള ഇറാന്റെ പ്രത്യാക്രമണത്തിന്റെ ഏറ്റവും വലിയ ഇരകള്‍ തങ്ങളാകുമെന്ന ഭയം സയണിസ്റ്റ് രാഷ്ട്രത്തിനുണ്ട്.

ഇറാനുമായി സംസാരിച്ചു

യു.എസിനൊപ്പം ഗള്‍ഫ് രാജ്യങ്ങള്‍ ഇറാനും കര്‍ശന മുന്നറിയിപ്പ് നല്‍കി. മേഖലയിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്കോ താവളങ്ങള്‍ക്കോ നേരെ ഇറാന്‍ ആക്രമണം നടത്തിയാല്‍ അത് അയല്‍രാജ്യങ്ങളുമായുള്ള ബന്ധത്തെ എന്നന്നേക്കുമായി തകര്‍ക്കുമെന്ന് ഇറാനെ ബോധിപ്പിച്ചു.
ഐക്യരാഷ്ട്രസഭയും ഈ വിഷയത്തില്‍ അതീവ ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സൈനിക നടപടി മേഖലയെ കൂടുതല്‍ സ്‌ഫോടനാത്മകമാക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി.

സൗദി ആകാശപാത നിഷേധിച്ചു

ആക്രമണത്തോടുള്ള വിയോജിപ്പ് അറിയിച്ച സൗദി അറേബ്യ, തങ്ങളുടെ ആകാശപാത സൈനിക നീക്കത്തിനായി ഉപയോഗിക്കാന്‍ അമേരിക്കയെ അനുവദിക്കില്ലെന്ന ഉറച്ച നിലപാടെടുത്തു. പിന്നാലെ സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇറാന്‍, ഒമാന്‍, തുര്‍ക്കി വിദേശകാര്യമന്ത്രിമാരുമായും ഫോണില്‍ ചര്‍ച്ച നടത്തി.

ഗള്‍ഫ് രാജ്യങ്ങളുടെ ആശങ്ക

മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയുള്ള ഇറാന്റെ ഭീഷണി ഗള്‍ഫ് രാജ്യങ്ങളെ ശരിക്കും ആശങ്കയിലാക്കിയിരുന്നു. സംഘര്‍ഷം കണക്കിലെടുത്ത് ഖത്തറിലെ അമേരിക്കയുടെ ഏറ്റവും വലിയ വ്യോമ താവളമായ അല്‍ഉദൈദില്‍ നിന്ന് ബുധനാഴ്ച പ്രധാന ഉദ്യോഗസ്ഥരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇറാന്റെ തിരിച്ചടി ഉണ്ടായാല്‍ അത് ഗള്‍ഫ് മേഖലയുടെ സുരക്ഷയെയും സമുദ്രവ്യാപാരത്തെയും തകര്‍ക്കുമെന്ന് ഈ രാജ്യങ്ങള്‍ ഭയപ്പെടുന്നു. മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളുടെ വിഷന്‍ 2030 പദ്ധതിക്കും കനത്ത തിരിച്ചടിയാകും.

ഇറാന്റെ നയതന്ത്ര നീക്കം

ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അടുത്തിടെ നടത്തിയ അറബ് പര്യടനങ്ങള്‍ ബന്ധം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം ചൂണ്ടിക്കാട്ടി, മേഖലയിലെ സ്ഥിരതയ്ക്ക് ഭീഷണി ഇറാനല്ല മറിച്ച് ഇസ്രായേലാണെന്ന് അറബ് രാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ അരാഗ്ചി ശ്രമിച്ചിരുന്നു. ഇത് വിജയിച്ചെന്നാണ് അറബ്, ഗള്‍ഫ് രാഷ്ട്രങ്ങളുടെ നിലപാടില്‍നിന്ന് മനസ്സിലാകുന്നത്.


A last-minute diplomatic push by Saudi Arabia, Qatar and Oman -- backed by quiet interventions from Israel -- played a decisive role in persuading US President Donald Trump to delay a potential military strike on Iran, according to Gulf and US officials. Senior Saudi officials said the three Gulf states mounted what they described as a long, frantic, diplomatic last-minute effort to convince Trump to give Tehran an opportunity to show restraint amid a brutal crackdown on protests, according to news agency AFP.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.ജെ.പി ഭരിക്കാന്‍ തുടങ്ങിയതോടെ ഒഡീഷയിലും അഴിഞ്ഞാടി ഹിന്ദുത്വവാദികള്‍; പശുവിന്റെ പേരില്‍ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു; 'ജയ് ശ്രീറാം' വിളിക്കാന്‍ നിര്‍ബന്ധിച്ചു

National
  •  2 hours ago
No Image

കരുവാരക്കുണ്ടില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍നിന്ന് കണ്ടെത്തി,കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍

Kerala
  •  2 hours ago
No Image

ഫാന്‍ വൃത്തിയാക്കാന്‍ ഇനി മടി വേണ്ട; തലയിണ കവര്‍ ഉണ്ടോ..? മിനിറ്റുകള്‍ക്കുള്ളില്‍ ഫാന്‍ തിളങ്ങും..!

Kerala
  •  3 hours ago
No Image

ആടിയ ശിഷ്ടം നെയ്യിലെ ക്രമക്കേട്: സംഭവിച്ചത് ഗുരുതര വീഴ്ച്ച, സന്നിധാനത്ത് വിജിലന്‍സ് പരിശോധന

Kerala
  •  3 hours ago
No Image

'ഞാന്‍ സ്വയം ജീവനൊടുക്കും' മുസ്‌ലിം വോട്ടുകള്‍ ഇല്ലാതാക്കാനുള്ള ബി.ജെ.പിയുടെ സമ്മര്‍ദത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി രാജസ്ഥാന്‍ ബി.എല്‍.ഒ

National
  •  4 hours ago
No Image

കട്ടിലില്‍ പിടിച്ചു കെട്ടിയിട്ടു, കണ്ണില്‍ മുളകുപൊടി വിതറി; മാനസിക ദൗര്‍ബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേര്‍ന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തി

Kerala
  •  4 hours ago
No Image

കേരളത്തിൽ 'പുതുയുഗം' പിറക്കും; വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ 'പുതുയുഗ യാത്ര’ ഫെബ്രുവരി ആറ് മുതൽ

Kerala
  •  4 hours ago
No Image

കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ടു; പായ വിരിച്ച് സമീപത്ത് ഉറങ്ങി യുവാവ്, കണ്ണുതുറന്നപ്പോള്‍ മുന്നില്‍ പൊലിസ്

Kerala
  •  4 hours ago
No Image

'വര്‍ഗീയതയാവാം, സര്‍ഗാത്മകത ഇല്ലാത്തവര്‍ അധികാരത്തിലിരിക്കുന്നത് കൊണ്ടുമാവാം; എട്ട് വര്‍ഷമായി ബോളിവുഡില്‍ അവസരമില്ല' തുറന്ന് പറഞ്ഞ് എ.ആര്‍ റഹ്‌മാന്‍ 

National
  •  5 hours ago
No Image

ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി: ഷിബു ബേബി ജോണിനെതിരെ കേസ്

Kerala
  •  5 hours ago