HOME
DETAILS

25 ദിവസം മാത്രം കൂടെ താമസിച്ച് മകളെ ഉപേക്ഷിച്ചു; സജിതയുടെയും ഗ്രീമയുടെയും മരണത്തിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പിടിയിലായി

  
January 22, 2026 | 11:52 AM

unnikrishnan arrested in mumbai for thiruvananthapuram mother and daughter suicide case

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ, യുവതിയുടെ ഭർത്താവ് ബി.എം. ഉണ്ണികൃഷ്ണനെ പൊലിസ് പിടികൂടി. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ കസ്റ്റഡിയിലായത്. പ്രതിക്കെതിരെ ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി പൂന്തുറ പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

സംഭവം ഇങ്ങനെ

ബുധനാഴ്ച വൈകിട്ടാണ് കമലേശ്വരം ശാന്തി ഗാർഡൻസിൽ എസ്.എൽ. സജിത (54), മകൾ ഗ്രീമ എസ്. രാജ് (30) എന്നിവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് സജിത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വാട്സാപ്പിൽ സന്ദേശമയച്ചിരുന്നു.

ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങൾ: 

ആറു വർഷത്തെ മാനസിക പീഡനവും അവഗണനയുമാണ് മരണത്തിന് കാരണമെന്ന് സജിതയുടെ കുറിപ്പിൽ പറയുന്നു. "25 ദിവസം മാത്രം കൂടെ താമസിച്ച് ഉണ്ണികൃഷ്ണൻ മകളെ ഉപയോഗിച്ച ഉടുപ്പുപോലെ വലിച്ചെറിഞ്ഞു" എന്ന ഗുരുതര ആരോപണമാണ് സജിത ഉന്നയിച്ചിരിക്കുന്നത്.

സ്ത്രീധന പീഡനം: 

200 പവൻ സ്വർണ്ണവും വീടും സ്ഥലവും നൽകിയാണ് ഗ്രീമയുടെ വിവാഹം നടത്തിയത്. എന്നിട്ടും അയർലൻഡിൽ കോളേജ് അധ്യാപകനായ ഉണ്ണികൃഷ്ണൻ ഗ്രീമയെ മാനസികമായി തളർത്തിയിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.

അവസാന കൂടിക്കാഴ്ച: 

കഴിഞ്ഞ ദിവസം ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങിനിടെ ഗ്രീമയും ഉണ്ണികൃഷ്ണനും കണ്ടുമുട്ടിയിരുന്നു. അവിടെ വെച്ചും ഉണ്ണികൃഷ്ണൻ മോശമായി പെരുമാറിയതും ബന്ധം വേർപ്പെടുത്താൻ താല്പര്യമുണ്ടെന്ന് അറിയിച്ചതും ഇവരെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതായി കരുതപ്പെടുന്നു.

അന്വേഷണം പുരോഗമിക്കുന്നു

വീട്ടിലെ സോഫയിൽ പരസ്പരം കൈകോർത്ത് കിടക്കുന്ന നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സജിതയുടെ ഭർത്താവും റിട്ട. കൃഷി ഓഫീസറുമായ രാജീവ് ഒരു മാസം മുൻപാണ് മരിച്ചത്.

പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭിക്കാത്ത സയനൈഡ് ഇവർക്ക് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് പൊലിസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. പിടികൂടിയ ഉണ്ണികൃഷ്ണനെ ഉടൻ തന്നെ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

National
  •  5 days ago
No Image

സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം 

Kerala
  •  5 days ago
No Image

ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വജ്രായുധം: നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് തലവേദനയായി മിസ്റ്ററി സ്പിന്നർ

Cricket
  •  5 days ago
No Image

പദവിയിലിരുന്നത് കേവലം 9 മാസം; ആനന്ദ ബോസിന് പിന്നാലെ ഞെട്ടിച്ച് കവീന്ദര്‍ ഗുപ്തയും; ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

National
  •  5 days ago
No Image

അവസാന ബോൾവരെ നീണ്ട ആവേശം; പൊരുതി ജയിച്ച് ഇന്ത്യ ഫൈനലിൽ

Cricket
  •  5 days ago
No Image

പടക്കം പൊട്ടിക്കലും ലഡു വിതരണവും; പി കെ ശശിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ മണ്ണാർക്കാട് ആഘോഷം

Kerala
  •  5 days ago
No Image

പാര്‍ട്ടിയില്‍ അവഗണനയെന്ന് ആരോപണം; തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു 

Kerala
  •  5 days ago
No Image

ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനം തകര്‍ന്നുവീണതായി സംശയം; പൈലറ്റിനെ കാണാനില്ല; അന്വേഷണം ആരംഭിച്ച് വ്യോമസേന 

National
  •  5 days ago
No Image

തൊണ്ടിമുതല്‍ കേസ്; ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആന്റണി രാജു ഹൈക്കോടതിയില്‍; എതിര്‍ത്ത് സര്‍ക്കാര്‍ 

Kerala
  •  5 days ago
No Image

പന്ത്രണ്ടു വയസുകാരൻ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  5 days ago