HOME
DETAILS

വിവാഹം കഴിഞ്ഞ് വെറും രണ്ടു മാസം: ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

  
January 22, 2026 | 12:49 PM

gujarat maritime board official kills wife and commits suicide in ahmedabad

അഹമ്മദാബാദ്: ഗുജറാത്തിൽ നവവധുവിനെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് വെടിവെച്ചുകൊന്ന ശേഷം യുവാവ് സ്വയം വെടിയുതിർത്ത് ജീവനോടുക്കി. മാരിടൈം ബോർഡ് ഉദ്യോഗസ്ഥനായ യഷ്‌രാജ്‌സിങ് ഗോഹിൽ (28) ആണ് ഭാര്യ രാജേശ്വരിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. അഹമ്മദാബാദിലെ ഇവരുടെ അപ്പാർട്ട്മെന്റിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

സംഭവം ഇങ്ങനെ:

തർക്കവും വെടിവെപ്പും: 

ബുധനാഴ്ച രാത്രി ദമ്പതിമാർ തമ്മിൽ രൂക്ഷമായ വാക്ക് തർക്കമുണ്ടായതായി പൊലിസ് പറയുന്നു. ഇതിനിടെ യഷ്‌രാജ്‌സിങ് തന്റെ കൈവശമുണ്ടായിരുന്ന റിവോൾവർ ഉപയോഗിച്ച് രാജേശ്വരിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

ആശുപത്രിയിലെത്തിക്കാൻ ശ്രമം: 

വെടിയേറ്റ ഭാര്യയെ രക്ഷിക്കാനായി യഷ്‌രാജ് തന്നെ 108 ആംബുലൻസ് വിളിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും രാജേശ്വരിയുടെ മരണം സ്ഥിരീകരിച്ചു.

ആത്മഹത്യ: 

ഭാര്യ മരിച്ച വിവരം അറിഞ്ഞതിന് പിന്നാലെ അപ്പാർട്ട്മെന്റിലെ മറ്റൊരു മുറിയിൽ കയറി യഷ്‌രാജ് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.

അബദ്ധത്തിൽ സംഭവിച്ചതെന്ന് ബന്ധുക്കൾ

ഗുജറാത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും രാജ്യസഭാ എംപിയുമായ ശക്തിസിങ് ഗോഹിലിന്റെ അനന്തരവനാണ് യഷ്‌രാജ്‌സിങ്. എന്നാൽ ഇത് കൊലപാതകമല്ലെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നുമാണ് ബന്ധുക്കളുടെ വാദം. യഷ്‌രാജിന് തോക്ക് ഉപയോഗിച്ച് കളിക്കുന്ന സ്വഭാവമുണ്ടായിരുന്നുവെന്നും, അബദ്ധത്തിൽ വെടിപൊട്ടി ഭാര്യ മരിച്ചപ്പോൾ ഉണ്ടായ മാനസിക വിഷമത്തിൽ യഷ്‌രാജ് ജീവനൊടുക്കിയെന്നുമാണ് കുടുംബം അവകാശപ്പെടുന്നത്.

അന്വേഷണം ഊർജിതം

രണ്ട് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. അടുത്ത കാലത്താണ് യഷ്‌രാജ് മാരിടൈം ബോർഡിൽ ജോലിയിൽ പ്രവേശിച്ചത്. യുപിഎസ്‌സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലുമായിരുന്നു. വിദേശയാത്രയ്ക്ക് ഉൾപ്പെടെ തയ്യാറെടുത്തിരുന്ന ദമ്പതികൾക്കിടയിൽ പെട്ടെന്നുണ്ടായ പ്രകോപനം എന്താണെന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്. തോക്കിന്റെ ലൈസൻസ്, 108-ലേക്ക് വിളിച്ച കോൾ റെക്കോർഡുകൾ എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"വംശീയവാദികൾ ഭീരുക്കളാണ്": ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനിടെ വിനീഷ്യസിന് നേരെ അധിക്ഷേപം; പ്രെസ്റ്റിയാനിക്കെതിരെ ആഞ്ഞടിച്ച് താരം

Football
  •  19 days ago
No Image

പി.ജി ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണം പിൻവലിച്ചു; ആരോഗ്യവകുപ്പുമായുള്ള ചർച്ച വിജയം, സീനിയർ ഡോക്ടർമാർ സമരപ്പന്തലിൽ തന്നെ

Kerala
  •  19 days ago
No Image

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടി; തൃശൂര്‍ സ്വദേശി പിടിയില്‍ 

Kerala
  •  19 days ago
No Image

ഫലസ്തീന് കരുതലായി അജ്മാൻ; ഗസ്സയിലെ കുടുംബങ്ങൾക്ക് ഭക്ഷണവും മരുന്നുമെത്തിക്കാൻ ഉത്തരവിട്ട് ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി

uae
  •  19 days ago
No Image

രാജ്യവ്യാപക എസ്.ഐ.ആറിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ; 22 ഇടങ്ങളിൽ പരിഷ്കരണം ഏപ്രിൽ മാസത്തോടെ

National
  •  19 days ago
No Image

കുണ്ടന്നൂരിൽ കായലിൽ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി; പൊലിസും നാട്ടുകാരും ചേർന്ന്

Kerala
  •  19 days ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങി

Kerala
  •  19 days ago
No Image

ഇസ്‌റാഈല്‍ അധിനിവേശം വ്യാപിപ്പിക്കല്‍: ഒടുവില്‍ ഇന്ത്യയും അപലപിച്ചു; യു.എന്‍ ഇറക്കിയ പുതിയ പ്രസ്താവനയില്‍ ഇന്ത്യയടക്കം 100 ഓളം രാജ്യങ്ങള്‍ ഒപ്പുവച്ചു

International
  •  19 days ago
No Image

എഐ ഉച്ചകോടിക്കിടെ മോദി-ശൈഖ് ഖാലിദ് കൂടിക്കാഴ്ച; ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കും

uae
  •  19 days ago
No Image

''ഇതോ.. മുസ്‌ലിങ്ങള്‍ക്കുള്ള ബിജെപിയുടെ റമദാന്‍ സമ്മാനം''; മുസ്‌ലിം സംവരണം റദ്ദാക്കിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് എംകെ സ്റ്റാലിന്‍ 

National
  •  19 days ago