HOME
DETAILS

കൈകൂപ്പി അപേക്ഷിച്ചിട്ടും ചെവിക്കൊണ്ടില്ല; മണിപ്പൂരിൽ മെയ്തി യുവാവിനെ തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്നു

  
January 23, 2026 | 2:08 AM

a Meitei youth was abducted and shot dead in manipur

ഇംഫാൽ: ഒരിടവേളയ്ക്കു ശേഷം വീണ്ടും സംഘർഷം പടരുന്ന മണിപ്പൂരിൽ യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്നു. മെയ്തി വിഭാഗത്തിൽപെട്ട യുവാവിനെ വെടിവച്ചുകൊല്ലുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ചു. ചുരാചന്ദ്പൂർ ജില്ലയിലാണ് രാജ്യത്തെ നടുക്കിയ ക്രൂരസംഭവം. തുയിബോങ് പ്രദേശത്തെ മായംഗ്ലംബം ഋഷികാന്ത സിങ് (38) ആണ് കൊല്ലപ്പെട്ടത്. കൃത്യത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. യുവാവിനെ അക്രമികൾ വളയുന്നതും വെടിയുതിർക്കും മുമ്പ് കൈകൂപ്പിനിന്ന് കൊല്ലരുതേയെന്ന് ഇയാൾ യാചിക്കുന്നതും തൊട്ടുപിന്നാലെ ഇയാൾ വെടിയേറ്റ് വീഴുന്നതുമായ നടുക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. സംഭവത്തിൽ പൊലിസ് സ്വമേധായ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ഇയാളുടെ ഭാര്യ കുക്കിവിഭാഗത്തിൽപ്പെട്ട യുവതിയാണ്. ബുധനാഴ്ച രാത്രിയാണ് ഋഷികാന്ത സിങ്ങിനെ ഭാര്യയ്‌ക്കൊപ്പം വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇയാളെ വെടിവച്ചുകൊല്ലുകയും ഭാര്യയെ വിട്ടയക്കുകയുമായിരുന്നു. പുലർച്ചെയോടെ നട്ജാങ് ഗ്രാമത്തിൽനിന്ന് കണ്ടെടുത്ത മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നേപ്പാളിൽ ജോലി ചെയ്തിരുന്ന ഇയാൾ മൂന്ന് ദിവസം മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇരുവിഭാഗങ്ങൾക്കിടയിലുമുള്ള അകലം കൂട്ടിയ വംശീയകലാപത്തിനിടെ ഒന്നിച്ചു താമസിക്കാൻ കുക്കി വിഭാഗക്കാർ ദമ്പതികളെ അനുവദിച്ചിരുന്നു. വിവാഹശേഷം 'ഗിൻമിൻതാങ്' എന്ന ഗോത്രനാമവും ഇദ്ദേഹം സ്വീകരിച്ചു.

കുക്കികളാണ് സംഭവത്തിനു പിന്നിലെന്ന് ആരോപണമുണ്ടെങ്കിലും കുക്കി നാഷനൽ ഓർഗനൈസേഷൻ (കെ.എൻ.ഒ) ഇക്കാര്യം നിഷേധിച്ചു. സംഭവത്തിലോ അതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലോ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് കെ.എൻ.ഒ പ്രസ്താവനയിൽ പറഞ്ഞു. കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രദേശത്ത് ജനങ്ങൾ റോഡ് ഉപരോധിക്കുകയും ടയറുകൾ കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു. 
മെയ്തി യുവാവ് കൊല്ലപ്പെട്ടത് സംസ്ഥാനത്ത് വീണ്ടും സംഘർഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.  വംശീയ കലാപത്തെ തുടർന്ന് 2025 ഫെബ്രുവരി മുതൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലനിൽക്കുകയാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ലോണ്‍ ആപ്പില്‍ നിന്ന് ഭീഷണി; പാലക്കാട് യുവാവ് ജീവനൊടുക്കി

Kerala
  •  44 minutes ago
No Image

​ഗണേഷ് കുമാറിന് കോൺഗ്രസിന്റെ മുന്നറിയിപ്പ്; ഉമ്മൻ ചാണ്ടിയെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് നേതൃത്വം

Kerala
  •  an hour ago
No Image

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപിച്ചേക്കും

Kerala
  •  an hour ago
No Image

റിയാദില്‍ മതില്‍ ഇടിഞ്ഞുവീണ് രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ മരിച്ചു

Saudi-arabia
  •  an hour ago
No Image

ഗസ്സ സമാധാന സമിതി യാഥാർഥ്യമായി; വിവിധ രാജ്യങ്ങൾ ഒപ്പുവച്ചു 

International
  •  2 hours ago
No Image

ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ണ്ണായക നീക്കം; ചരിത്രത്തിലാദ്യമായി റഷ്യയും ഉക്രെയ്‌നും അമേരിക്കയും ഇന്ന് നേരിട്ടുള്ള ചര്‍ച്ച; മധ്യസ്ഥരായി യു.എ.ഇ

uae
  •  2 hours ago
No Image

'കണക്ട് ടു വർക്ക്': ആദ്യ ദിനത്തിൽ സംസ്ഥാനത്ത് സ്കോളർഷിപ്പ് ലഭിച്ചത് 9861 പേർക്ക്; ആർക്കൊക്കെ അപേക്ഷിക്കാം?

Kerala
  •  10 hours ago
No Image

ഒഡിഷയില്‍ പാസ്റ്ററെ ആക്രമിച്ച് ചാണകം പുരട്ടുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്ത കേസില്‍ 9 പേര്‍ കസ്റ്റഡിയില്‍

National
  •  10 hours ago
No Image

ഒൻപതാം ക്ലാസുകാരനെ പൊലിസ് എയ്ഡ് പോസ്റ്റിനുള്ളിലിട്ട് ക്രൂരമായി മർദിച്ച സംഭവം: നാല് വിദ്യാർഥികൾ റിമാൻഡിൽ

Kerala
  •  10 hours ago
No Image

മധ്യപ്രദേശിലെ കമല്‍ മൗലാ പള്ളിയില്‍ ഇന്ന് ഒരേസമയം ബസന്ത് പഞ്ചമി പൂജയും ജുമുഅയും നടക്കും; കനത്ത സുരക്ഷ 

National
  •  4 hours ago