വി.എസിന് ലഭിച്ച പത്മവിഭൂഷൺ സ്വീകരിക്കില്ലെന്ന് കുടുംബം; 'ജനഹൃദയങ്ങളിലെ സ്ഥാനമാണ് വലുതെന്ന്' അരുൺ കുമാർ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പത്മവിഭൂഷൺ പുരസ്‌കാരം കുടുംബം സ്വീകരിക്കില്ല. വി.എസിന്റെ മകൻ വി.എ. അരുൺകുമാറാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഏതൊരു പുരസ്‌കാരത്തേക്കാളും വി.എസിന് ജനഹൃദയങ്ങളിലുള്ള സ്ഥാനമാണ് വലുതെന്ന് കുടുംബം വിശ്വസിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
വി.എസ് പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളും നിലപാടുകളും മുൻനിർത്തിയാണ് പുരസ്‌കാരം നിരസിക്കാനുള്ള തീരുമാനം. ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ വി.എസ് എപ്പോഴും പാർട്ടിയുടെ തീരുമാനങ്ങളെയും ആദർശങ്ങളെയും മുറുകെ പിടിച്ചിരുന്നുവെന്നും, ആ ആദർശങ്ങൾക്കും പാർട്ടി നിലപാടുകൾക്കും ഒപ്പമായിരിക്കും കുടുംബമെന്നും അരുൺകുമാർ കുറിച്ചു.
"ഔദ്യോഗിക പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വി.എസ് പ്രതിനിധാനം ചെയ്‌ത പ്രസ്‌ഥാനത്തിനു വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്. പിതാവിൻ്റെ ആദർശങ്ങൾക്കും പാർട്ടി നിലപാടുകൾക്കും ഒപ്പമായിരിക്കും ഇക്കാര്യത്തിൽ കുടുംബത്തിന്റെ തീരുമാനം." - വി.എ. അരുൺകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മവിഭൂഷൺ വി.എസിന് നൽകാൻ തീരുമാനിച്ച വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തിലൂടെയാണ് കുടുംബത്തെ അറിയിച്ചത്. ഈ പുരസ്‌കാരം അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നുവെന്നും, പതിറ്റാണ്ടുകളോളം കേരളീയ പൊതുസമൂഹത്തിനൊപ്പം നടത്തിയ പോരാട്ടങ്ങളോടുള്ള ജനങ്ങളുടെ സ്നേഹത്തിന് നന്ദി പറയുന്നുവെന്നും അരുൺകുമാർ വ്യക്തമാക്കി.
the family of former kerala cm vs achuthanandan has decided not to accept the padma vibhushan award, stating that “the place in people’s hearts is greater,” according to arun kumar.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."