HOME
DETAILS

അഞ്ച് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹം; പുറകെ സ്ത്രീധനം ചോദിച്ച് ഭർത്താവിന്റെ പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി

  
April 03, 2026 | 6:33 AM

software engineer ishita yadav commits suicide in hyderabad over dowry harassment

ഹൈദരാബാദ്: അഞ്ച് വർഷം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായ ദമ്പതികൾക്കിടയിൽ സ്ത്രീധനം വില്ലനായി. ഭർത്താവിന്റെ നിരന്തരമായ പീഡനത്തെത്തുടർന്ന് ബിഹാർ സ്വദേശിയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ ഇഷിത യാദവ് (26) ജീവനൊടുക്കി. ഹൈദരാബാദിലെ മിയാപുർ മേഖലയിലുള്ള അപ്പാർട്ട്മെന്റിലാണ് ഇഷിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് നീരജ് ബൻസാലിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.

സോഷ്യൽ മീഡിയയിൽ തുടങ്ങിയ പ്രണയം, സ്റ്റാർട്ടപ്പിന്റെ പേരിൽ പീഡനം

2020-ൽ സോഷ്യൽ മീഡിയയിലൂടെയാണ് ഇഷിതയും മധ്യപ്രദേശ് സ്വദേശിയായ നീരജും പരിചയപ്പെടുന്നത്. ഇരുവരും പ്രണയത്തിലാവുകയും അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷം ഈ വർഷം ഫെബ്രുവരിയിൽ പട്നയിൽ വെച്ച് വിവാഹിതരാവുകയും ചെയ്തു. എന്നാൽ വിവാഹശേഷം ഹൈദരാബാദിലെത്തിയതോടെ നീരജിന്റെ സ്വഭാവത്തിൽ മാറ്റം വന്നതായി പൊലിസ് പറയുന്നു.

വിവാഹത്തിന് പിന്നാലെ ഇഷിതയോട് നീരജ് പണം ആവശ്യപ്പെട്ട് തുടങ്ങി. തനിക്ക് സ്ത്രീധനമായി കൂടുതൽ തുക വേണമെന്നായിരുന്നു പ്രധാന ആവശ്യം.തന്റെ പുതിയ സ്റ്റാർട്ടപ്പിലേക്ക് ഇഷിത പണം നിക്ഷേപിക്കണമെന്ന് നീരജ് നിർബന്ധിച്ചു. ഇതിന്റെ പേരിൽ ഇഷിതയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.

മനംനൊന്ത് ആത്മഹത്യ

ഭർത്താവിന്റെ ഭാഗത്തുനിന്നുള്ള കടുത്ത സമ്മർദ്ദവും മാനസിക പീഡനവുമാണ് ഇഷിതയെ ആത്മഹത്യയിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഇഷിതയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സ്ത്രീധനത്തിന്റെ പേരിൽ നീരജ് മകളെ ഉപദ്രവിച്ചിരുന്നെന്നും കാണിച്ച് ഇഷിതയുടെ മാതാപിതാക്കൾ മിയാപുർ പൊലിസിൽ പരാതി നൽകി.

"യുവതിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഭർത്താവ് നീരജിനെ നിലവിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സ്ത്രീധന പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്താൻ സാധ്യതയുണ്ടെന്ന്" മിയാപുർ പൊലിസ് പറഞ്ഞു.

ഹൈദരാബാദിലെ ഐടി മേഖലയെ ഒന്നടങ്കം നടുക്കിയ ഈ സംഭവം സ്ത്രീധന സമ്പ്രദായം ഇന്നും ഉന്നത വിദ്യാഭ്യാസമുള്ളവർക്കിടയിൽ പോലും എത്രത്തോളം രൂക്ഷമാണെന്നതിന്റെ തെളിവായി മാറുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈന്‍ സാമ്പത്തിക മേഖലയില്‍ ലുലുവിന്റെ പങ്ക് വലുത്: എം.എ യൂസഫലിയെ പ്രശംസിച്ച് ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

അസൂയയുള്ളവർ പറഞ്ഞു കൊണ്ടിരിക്കട്ടെ'; സ്ട്രൈക്ക് റേറ്റ് വിവാദത്തിൽ പൊട്ടിത്തെറിച്ച് രഹാനെ, വിമർശകർക്ക് മറുപടി!

Cricket
  •  3 hours ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം: ടി.പി രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്

Kerala
  •  4 hours ago
No Image

ഇസ്‌റാഈലില്‍ ഇറാന്‍ മിസൈല്‍ വര്‍ഷം: നഗരങ്ങളില്‍ അപായ സൈറണുകള്‍, കനത്ത ജാഗ്രത

International
  •  4 hours ago
No Image

നീണ്ടൂര്‍ ക്ഷേത്രത്തില്‍ മോഷണം: ഒന്നര ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്ന ബിജെപി നേതാവ് പിടിയില്‍

Kerala
  •  4 hours ago
No Image

കൊൽക്കത്തക്കെതിരെ തകർപ്പൻ ബാറ്റിംഗ്, പിന്നാലെ എട്ടിന്റെ പണി; അഭിഷേക് ശർമയ്ക്ക് വൻ പിഴ, നടപടി അച്ചടക്കലംഘനത്തിന്

Cricket
  •  5 hours ago
No Image

ബാവലി പുഴയില്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു: വിനോദയാത്ര വിങ്ങലായി

Kerala
  •  5 hours ago
No Image

യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച അക്രമികൾക്ക് നേരെ വെടിയുതിർത്ത് മലയാളി, ഒരാൾ കൊല്ലപ്പെട്ടു

crime
  •  5 hours ago
No Image

പെരിന്തൽമണ്ണയിൽ ഡോക്ടർക്ക് നേരെ ക്രൂരമർദ്ദനം; നാല് സ്ത്രീകൾ ചേർന്ന് പരിശോധനാ മുറിയിൽ വെച്ച് ആക്രമിച്ചു, ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

crime
  •  6 hours ago
No Image

'അത് സിപിഎം നേതാവിന്റെ ശബ്ദം'; പേരാമ്പ്രയിൽ തെളിവുകളുമായി യുഡിഎഫ്, മൈക്ക് പെർമിഷൻ രേഖകൾ പുറത്ത്!

Kerala
  •  6 hours ago