സഊദി ഗ്രീൻ ഇനിഷ്യേറ്റീവ്; വംശനാശഭീഷണി നേരിടുന്ന 140 മൃഗങ്ങളെകൂടി സ്വതന്ത്രമാക്കി, പുനഃരധിവസിപ്പിച്ച മൃഗങ്ങളുടെ എണ്ണം 10,000 കവിഞ്ഞു
റിയാദ്: വംശനാശഭീഷണി നേരിടുന്ന ജീവികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ എത്തിക്കാൻ ലക്ഷ്യമിടുന്ന സഊദി ഗ്രീൻ ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ റിസർവിലേക്ക് 140 വന്യമൃഗങ്ങളെ നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് (NCW) തുറന്നുവിട്ടു.
വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെ അവയുടെ തനതായ ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിടുന്നതോടെ പ്രകൃതിയുടെ സ്വാഭാവിക സന്തുലിതാവസ്ഥ സംരക്ഷിക്കാനും നിലനിർത്താനുമാണ് ലക്ഷ്യമിടുന്നത്.
കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ റിസർവ് ഡെവലപ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ചാണ് നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് ഈ പദ്ധതി നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി നിരവധി മൃഗങ്ങളെയാണ് സ്വതന്ത്രമാക്കിയത്. 30 അറേബ്യൻ ഒറിക്സ്, 70 റീം ഗസലുകൾ, 40 ഹൂബാര ബസ്റ്റാർഡ് പക്ഷികൾ എന്നിവ ഇതിലുൾപ്പെടുന്നു. ഇതുവഴി വന്യമൃഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും പ്രജനനം നടത്തി നിലനിർത്താനും സാധിക്കും. ഇതുവരെ ഈ പദ്ധതി വഴി രാജ്യം പുനരധിവസിപ്പിച്ച ആകെ ജീവികളുടെ എണ്ണം 10,000 കവിഞ്ഞു.
സഊദി ഗ്രീൻ ഇനിഷ്യേറ്റീവ്, വിഷൻ 2030 എന്നിവയുടെ ലക്ഷ്യങ്ങൾക്കനുസൃതമായി രാജ്യത്തെ വന്യജീവി പരിപാലന രംഗത്ത് വലിയ പുരോഗതിയാണ് സഊദി അനുദിനം കൈവരിച്ചുകൊണ്ടിരിക്കുന്നത്.
The National Center for Wildlife (NCW) has released 140 endangered animals, including Arabian oryx and sand gazelles, into the King Salman bin Abdulaziz Royal Reserve as part of the Saudi Green Initiative and Vision 2030 goals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."