HOME
DETAILS

കടകംപള്ളിയുടെ വാദങ്ങള്‍ പൊളിയുന്നു; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ ഒന്നിലേറെ തവണ പോയി, ചിത്രങ്ങള്‍ പുറത്ത്

  
February 08, 2026 | 6:12 AM

kadakampally-surendran-unnikrishnan-potti-relationship-photos-exposed

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കടത്തുകേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ച് മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു. ഇരുവരും ഒരുമിച്ചുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. ഒന്നിലധികം തവണ കടകംപള്ളി പോറ്റിയുടെ വീട്ടിലെത്തിയെന്ന് വ്യക്തമാകുന്ന ചിത്രങ്ങളാണ് പുറത്തായത്. ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ചിത്രങ്ങള്‍.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ ഒരുതവണ താന്‍ പോയിട്ടുണ്ടെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നത്. പോറ്റിയെ അറിയാമെന്നും 2017ല്‍ പോറ്റിയുടെ വീട്ടില്‍ പോയിരുന്നെന്നുമാണ് കടകംപള്ളി പറഞ്ഞിരുന്നത്. ഒരുകുട്ടിയുടെ ചടങ്ങില്‍ പങ്കെടുക്കാനാണ് പൊലിസ് അകമ്പടിയോടെ പോയതെന്ന് പറഞ്ഞപ്പോള്‍ അത്തരത്തിലൊരു ചടങ്ങ് നടന്നിരുന്നില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഓര്‍ക്കുന്നില്ലെന്നായിരുന്നു മറുപടി. പോറ്റിയോട് താന്‍ ഉപഹാരമൊന്നും വാങ്ങിയിട്ടില്ലെന്നും പറഞ്ഞ കടകംപള്ളി, എന്നാല്‍ ബംഗളൂരുവില്‍ വച്ച് പോറ്റിയുമായി കൂടിക്കാഴ്ച നടത്തിയതിനെപ്പറ്റിയുള്ള ചോദ്യത്തോട് പ്രതികരിക്കാന്‍ തയാറായിരുന്നില്ല. 

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രന്റെ മൊഴി എസ്‌ഐടി രേഖപ്പെടുത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെങ്കിലും സ്വര്‍ണം പൂശല്‍ പോറ്റിയെ ഏല്‍പിക്കാനുള്ള ബോര്‍ഡ് തീരുമാനത്തില്‍ ഇടപെട്ടില്ലെന്നാണ് കടകംപള്ളി മൊഴി നല്‍കിയത്. പ്രധാനപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് സ്പോണ്‍സര്‍ എന്ന നിലയില്‍ പോറ്റിയെ അറിയാമെന്നും എന്നാല്‍ ഇടപാടുകളില്‍ പങ്കില്ലെന്നും സ്വര്‍ണപ്പാളികള്‍ പോറ്റിക്ക് കൈമാറാനുള്ള തീരുമാനത്തില്‍ ദേവസ്വം മന്ത്രി എന്ന നിലയില്‍ ഇടപെട്ടില്ലെന്നുമനാണ് കടകംപള്ളി മൊഴിനല്‍കിയത്.

2019ല്‍ പത്മകുമാര്‍ ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറിയപ്പോള്‍ കടകംപള്ളിയായിരുന്നു ദേവസ്വം മന്ത്രി. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുകളില്‍ ഉള്ളിച്ചാക്ക്, താഴെ സ്‌ഫോടക വസ്തുക്കളുടെ വന്‍ശേഖരം; പിടികൂടിയത് ചെമ്മാട് ഹോളോബ്രിക്‌സ് കമ്പനിയില്‍ നിന്ന്

Kerala
  •  an hour ago
No Image

ഓൺലൈൻ ഗെയിമുകൾ വഴി ബാങ്ക് തട്ടിപ്പ്: കുട്ടികളെ ലക്ഷ്യമിട്ട് സൈബർ ക്രിമിനലുകൾ; മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
  •  2 hours ago
No Image

അവന് സിക്സ് അടിക്കാനുള്ള ശക്തിയില്ല: സൂപ്പർതാരത്തെ വിമർശിച്ച് കൈഫ്

Cricket
  •  2 hours ago
No Image

കണ്ണുകെട്ടി കൈവിലങ്ങ് അണിയിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്യല്‍; റഫാ അതിര്‍ത്തി തുറന്നത് പേരിന് മാത്രം; നിയന്ത്രണങ്ങള്‍ക്കും ദുരിതയാത്രയ്ക്കും കുറവില്ല

International
  •  2 hours ago
No Image

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം: പ്രതികള്‍ സംസ്ഥാനം വിട്ടതായി പൊലിസ്; അന്വേഷണം സഹപ്രവര്‍ത്തകയിലേക്കും

Kerala
  •  3 hours ago
No Image

സൂര്യഗാഥ തുടരുന്നു; കോഹ്‌ലിയെയും താഴെയിറക്കി ചരിത്രത്തിൽ ഒന്നാമൻ

Cricket
  •  3 hours ago
No Image

മരുഭൂമിയിൽ കുളിർമഴ; റാസൽഖൈമയിൽ ആലിപ്പഴ വർഷം, അബുദബിയിൽ അതീവ ജാഗ്രതാ നിർദ്ദേശം

uae
  •  3 hours ago
No Image

ഒറ്റ വിസയിൽ 6 ഗൾഫ് രാജ്യങ്ങൾ! ജിസിസി ഏകീകൃത വിസ വരുന്നു; എങ്ങനെ അപേക്ഷിക്കാം? | gcc unified visa

uae
  •  3 hours ago
No Image

പ്രവാസി വോട്ടര്‍ പട്ടിക: അപേക്ഷകളില്‍ കര്‍ശന പരിശോധന; അഡ്രസ് മാറ്റം പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു

Kerala
  •  3 hours ago
No Image

റമദാൻ 2026: ദുബൈയിലെ സ്കൂളുകളിൽ സമയക്രമം പ്രഖ്യാപിച്ചു; പ്രവൃത്തി സമയം അഞ്ച് മണിക്കൂറായി ചുരുക്കും

uae
  •  3 hours ago