HOME
DETAILS

മരണത്തിലും അഞ്ചുപേർക്ക് പുതുജീവനേകി ആലിൻ ഷെറിൻ വിടവാങ്ങി; ഗാർഡ് ഓഫ് ഓണർ നൽകി ആശുപത്രി ജീവനക്കാർ; ആംബുലൻസ് തിരുവനന്തപുരത്തെത്തി

  
Web Desk
February 13, 2026 | 5:17 PM

alin sherin saves five lives even in death hospital staff give guard of honor ambulance reaches thiruvananthapuram

കൊച്ചി: ലോകത്തോട് വിടപറയുമ്പോഴും അഞ്ചുപേരുടെ ജീവിതത്തിൽ പ്രകാശമായി മാറിയിരിക്കുകയാണ് പത്തുമാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻ. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് എന്ന വലിയ നിയോഗവുമായാണ് ഈ പിഞ്ചുകുഞ്ഞ് മടങ്ങുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ച കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ എടുത്ത തീരുമാനം കേരളത്തിന് വലിയൊരു മാതൃകയായിരിക്കുകയാണ്.

തിരുവനന്തപുരം കിംസ് ആശുപത്രിയിലും എസ്.എ.ടി ആശുപത്രിയിലുമായി ചികിത്സയിൽ കഴിയുന്ന കുരുന്നുകൾക്കാണ് ആലിന്റെ അവയവങ്ങൾ പുതുജീവനേകുന്നത്. ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് ആലിന്റെ കരൾ മാറ്റിവെക്കുന്നത്. കൂടാതെ കുട്ടിയുടെ രണ്ട് വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാർഡിൽ ചികിത്സയിലുള്ള മറ്റൊരു കുട്ടിക്ക് നൽകും.

ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും എത്തിച്ചു കഴിഞ്ഞു. സംസ്ഥാനത്തിൻറെ ചരിത്രത്തിലാദ്യമായാണ് ഇത്രയും കുറഞ്ഞ പ്രായമുള്ള ഒരു കുഞ്ഞിൻറെ അവയവങ്ങൾ ദാനം ചെയ്യുന്നത്. ആലിൻ ഷെറിൻ അബ്രഹാം ഇനി നാല് കുരുന്നുകളിലൂടെയും ഒരു മുതിർന്ന വ്യക്തിയിലൂടെയും ഈ മണ്ണിൽ ജീവിക്കും.

എറണാകുളത്തുനിന്നും മൂന്ന് മണിക്കൂർ കൊണ്ടാണ് ആംബുലൻസ് തിരുവനന്തപുരത്തേക്ക് എത്തിയത്. പൊലിസിന്റെ നേതൃത്വത്തിൽ ഗ്രീൻ കോറിഡോർ ഒരുക്കി ട്രാഫിക് നിയന്ത്രിച്ചതിനാൽ തടസ്സങ്ങളില്ലാതെ അവയവങ്ങൾ കിംസിൽ എത്തിക്കാൻ സാധിച്ചു. വിരോധാഭാസമെന്നു പറയട്ടെ, ആലിൻറെ ജീവനെടുത്ത അപകടം നടന്ന കോട്ടയം പള്ളം വഴിയാണ് ജീവന്റെ തുടിപ്പുമായി ആംബുലൻസ് കടന്നുപോയത്. 

കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞിന് ആശുപത്രി ജീവനക്കാർ വികാരനിർഭരമായ യാത്രയയപ്പാണ് നൽകിയത്. കുഞ്ഞിനോടുള്ള ആദരസൂചകമായി ജീവനക്കാർ അണിനിരന്ന് 'ഗാർഡ് ഓഫ് ഓണർ' നൽകി. ആശുപത്രി ഇടനാഴികളിൽ കണ്ണീരോടെ കൈകൂപ്പി നിന്നവർക്കിടയിലൂടെ ആലിൻ ഷെറിന്റെ ഭൗതികദേഹം അവസാനമായി പുറത്തേക്ക് കൊണ്ടുപോയി.

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളായ ആലിനെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സകൾ നൽകിയെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് തങ്ങളുടെ കുഞ്ഞിലൂടെ മറ്റുള്ളവർ ജീവിക്കട്ടെ എന്ന ഉറച്ച തീരുമാനം മാതാപിതാക്കൾ കൈക്കൊള്ളുകയായിരുന്നു.

അവയവങ്ങൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി വിവിധ ആശുപത്രികളിലേക്ക് എത്തിക്കാനുള്ള നടപടികൾ അതിവേഗമാണ് അധികൃതർ പൂർത്തിയാക്കിയത്. ഹൃദയവാൽവ്, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. പ്രത്യേക മെഡിക്കൽ സംഘം ശസ്ത്രക്രിയകൾ പൂർത്തിയാക്കിയ ഉടൻ തന്നെ തിരുവനന്തപുരത്തേക്ക് തിരിക്കുകയായിരുന്നു. മൂന്ന് മണിക്കൂർ കൊണ്ട് 221 കിലോമീറ്റർ താണ്ടിയാണ് ആംബുലൻസ് തിരുവനന്തപുരത്ത് എത്തിയത്.

ആലിൻ ഷെറിന്റെ രണ്ട് വൃക്കകളും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പീഡിയാട്രിക് നെഫ്രോളജി വാർഡിൽ ചികിത്സയിലുള്ള കുട്ടിക്കാണ് ലഭിക്കുന്നത്. ഈ ശസ്ത്രക്രിയ വിജയകരമാകുന്നതോടെ ആ കുഞ്ഞിന് പുതിയൊരു ജീവിതം കൈവരും. ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന ബോധ്യത്തോടെയാണ് ആംബുലൻസ് തിരുവനന്തപുരത്ത് പാഞ്ഞെത്തിയത്.

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കിംസ് ആശുപത്രിയിൽ വെച്ച് നടക്കും. ഹൃദയവാൽവ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ രോഗിക്കും നേത്രപടലങ്ങൾ കൊച്ചി അമൃത ആശുപത്രിയിലെ തന്നെ രോഗികൾക്കുമാണ് നൽകുന്നത്. ഇത്തരത്തിൽ അഞ്ച് കുടുംബങ്ങളിലേക്കാണ് ഈ പത്തുമാസക്കാരി പ്രത്യാശയുടെ കിരണമായി മാറുന്നത്.

നിലവിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കുഞ്ഞിന്റെ ഭൗതികദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും മെഡിക്കൽ കോളേജ് അധികൃതർ മുൻകൂട്ടി പൂർത്തിയാക്കിയിരുന്നു. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

നാളെ രാവിലെ ആശുപത്രിയിൽ വെച്ച് പ്രത്യേക ആദരസൂചകമായ പ്രദക്ഷിണം നൽകിയ ശേഷമായിരിക്കും മൃതദേഹം വിട്ടുനൽകുക. ചടങ്ങുകൾക്ക് ശേഷം ഭൗതികദേഹം ജന്മനാടായ മല്ലപ്പള്ളിയിലേക്ക് കൊണ്ടുപോകും. പ്രിയപ്പെട്ട കുഞ്ഞിനെ അവസാനമായി ഒരുനോക്ക് കാണാൻ നാട് മുഴുവൻ കാത്തിരിക്കുകയാണ്.

സംഭവത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. വലിയ വേദനയ്ക്കിടയിലും അവയവദാനത്തിന് തയ്യാറായ മാതാപിതാക്കളുടെ തീരുമാനം ഏറെ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ അവയവദാന ചരിത്രത്തിൽ നൊമ്പരവും ഒപ്പം അഭിമാനവുമായി ആലിൻ ഷെറിൻ എന്നും ഓർമ്മിക്കപ്പെടും.

 

 

 

In a heart-touching act of humanity, ten-month-old Alin Sherin has become Kerala's youngest organ donor. After being declared brain-dead following a tragic road accident, her parents bravely decided to donate her organs, saving the lives of five people, including infants in need of a liver and kidneys.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാസൽഖോറിൽ തീപിടുത്തം: മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തി സിവിൽ ഡിഫൻസ്; റോബോട്ടുകളെ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി

uae
  •  3 hours ago
No Image

പപ്പടം വിളമ്പിയില്ല; തിരുവനന്തപുരത്ത് വിവാഹവിരുന്നിനിടെ ബന്ധുക്കൾ തമ്മിൽ കൂട്ടത്തല്ലും കസേരയേറും

Kerala
  •  3 hours ago
No Image

കാനഡയെ അഞ്ച് വിക്കറ്റിന് തകർത്തു; ലോകകപ്പ് സൂപ്പർ 8 പ്രതീക്ഷകൾ സജീവമാക്കി യുഎഇ

Cricket
  •  4 hours ago
No Image

പുരം കലക്കലില്‍ പൊലിസിന് ക്ലീന്‍ചിറ്റ്; തിരുവനമ്പാടി വിഭാഗത്തെ കുറ്റപ്പെടുത്തി എസ്.ഐ.ടി റിപ്പോര്‍ട്ട്

Kerala
  •  4 hours ago
No Image

വിവാഹമോചിതയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; ബിസിനസ്സ് പേരിലും തട്ടിപ്പ്; കണ്ണൂർ സ്വദേശി പിടിയിൽ

Kerala
  •  4 hours ago
No Image

മണിക്കൂറിന് 20 ദിർഹം പാർക്കിംഗ് ഫീസ്: വിദ്യാർത്ഥികളുടെ പ്രതിഷേധം ഫലിച്ചു; നോളജ് പാർക്കിലെ പരിഷ്കാരം റദ്ദാക്കി

uae
  •  4 hours ago
No Image

അവിശ്വാസികൾ ഭരിക്കുമ്പോൾ കണ്ണ് സമ്പത്തിൽ മാത്രം; മന്ത്രി രാജിവെക്കേണ്ട ആവശ്യമില്ല, ജനങ്ങൾ ഉടൻ പുറത്താക്കും; അയ്യപ്പസംഗമത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ 

Kerala
  •  4 hours ago
No Image

ഗൾഫ് മേഖലയിൽ തുടർഭൂചലനങ്ങൾ; ഭീതി വേണ്ടെന്ന് അധികൃതർ

oman
  •  5 hours ago
No Image

ഗുരുതര സുരക്ഷാ ലംഘനം; യാത്രക്കാരുടെ ജീവന്‍വെച്ച് തീക്കളി; എയര്‍ ഇന്ത്യക്ക് ഒരു കോടി പിഴയിട്ട് ഡിജിസിഎ

National
  •  5 hours ago
No Image

റമദാന്‍ സമ്മാനമായി നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ധനസഹായം; രാജാവിന്റെ നിര്‍ദ്ദേശപ്രകാരം വിതരണം ആരംഭിച്ചു

bahrain
  •  5 hours ago