പയ്യന്നൂരിൽ പൊലിസിനെ ബോംബെറിഞ്ഞ കേസ്: ശിക്ഷാവിധി വന്ന് ഒരു മാസത്തിനിടെ സിപിഎം കൗൺസിലർക്ക് വീണ്ടും പരോൾ അനുവദിച്ചു
കൊച്ചി: പൊലിസിനെതിരെ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട പയ്യന്നൂർ നഗരസഭാ കൗൺസിലർ വി.കെ. നിഷാദിന് ഹൈക്കോടതി പരോൾ അനുവദിച്ചു. പിതാവിൻ്റെ അസുഖം പരിഗണിച്ചാണ് ഏഴ് ദിവസത്തെ പരോൾ അനുവദിച്ചിരിക്കുന്നത്. മൂന്നാഴ്‌ചയ്ക്കിടെ രണ്ടാം തവണയാണ് നിഷാദിന് പരോൾ ലഭിക്കുന്നത്. ശിക്ഷാവിധി വന്ന് ഒരു മാസത്തിനുള്ളിൽ തന്നെ തുടർച്ചയായി പരോൾ ലഭിക്കുന്നത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ നഗരസഭയിലെ മൊട്ടമ്മൽ വാർഡിൽ നിന്ന് സിപിഎം സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച വ്യക്തിയാണ് വി.കെ. നിഷാദ്. എന്നാൽ ശിക്ഷാ നടപടികൾ കാരണം ഇദ്ദേഹത്തിന് ഇതുവരെ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ സാധിച്ചിട്ടില്ല.
കഴിഞ്ഞ മാസം 26-ന് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ആറ് ദിവസത്തെ പരോൾ അനുവദിച്ചത് വലിയ വിവാദമായിരുന്നു. ആ കാലാവധി കഴിഞ്ഞതിന് പിന്നാലെ ജയിൽ ഡിജിപി തന്നെ പരോൾ നീട്ടി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ച് നിഷാദ് വീണ്ടും പരോൾ അനുവദിച്ചിരിക്കുന്നത്.
In the Payyannur police bombing case, the Kerala High Court has granted a seven-day parole to V.K. Nishad, a CPM councillor-elect who was recently sentenced to 20 years of rigorous imprisonment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."