HOME
DETAILS

തോറ്റുകൊടുക്കാൻ ഹംസ തയ്യാറായില്ല; ഒടുവിൽ മുട്ടുമടക്കി പ്രമുഖ കാർ ഡീലർ; ഉപഭോക്താവിനെ വഞ്ചിച്ചതിന് 29 ലക്ഷം രൂപ നൽകാൻ കോടതി വിധി

  
Web Desk
February 19, 2026 | 9:12 AM

hamsa refused to give up major car dealer finally bows down court orders 29 lakh rupees payout for cheating customer

കാസർഗോഡ്: പണമടച്ചിട്ടും കാർ നൽകാതെ ഉപഭോക്താവിനെ വഞ്ചിച്ച കാഞ്ഞങ്ങാട്ടെ മാരുതി സുസുക്കി ഡീലർക്ക് കനത്ത തിരിച്ചടി. കാർ ബുക്ക് ചെയ്ത് ഒൻപത് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഉപഭോക്താവിന് അനുകൂലമായ വിധി വരുന്നത്. കേസിൽ പ്രവാസിയായ ഹംസ കുഞ്ഞിൽ മൊയ്‌തുവിന് 29 ലക്ഷം രൂപ നൽകാൻ കേരള സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു.

2016-ലാണ് 11.20 ലക്ഷം രൂപ നൽകി ബേക്കൽ സ്വദേശിയായ ഹംസ മാരുതി വിറ്റാര ബ്രെസ ബുക്ക് ചെയ്തത്. ഹംസ നൽകിയ 11.20 ലക്ഷം രൂപയും, അതിന് 2016 ഡിസംബർ മുതൽ കണക്കാക്കിയ 14% പലിശയും, 3 ലക്ഷം രൂപ നഷ്ടപരിഹാരവും, 15,000 രൂപ കോടതിച്ചെലവും അടക്കം 29 ലക്ഷം രൂപ നൽകാനാണ് കമ്മിഷൻ ഇപ്പോൾ ഉത്തരവിട്ടത്. ഇതിൽ 25 ലക്ഷം രൂപയുടെ ചെക്ക് ഡീലർ ഹംസയ്ക്ക് കൈമാറിക്കഴിഞ്ഞു.

2016 സെപ്റ്റംബറിലാണ് ഹംസ കാർ ബുക്ക് ചെയ്യുന്നത്. 21 ദിവസത്തിനുള്ളിൽ ഡെലിവറി വാഗ്ദാനം ചെയ്തെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും കാർ ലഭിച്ചില്ല. ഒടുവിൽ ഡിസംബറിൽ കാർ എത്തിയെന്ന് അറിയിച്ചതിനെത്തുടർന്ന് ഹംസ ഷാർജയിൽ നിന്നും നാട്ടിലെത്തി. പിന്നാലെ ബാങ്ക് വായ്പയെടുത്ത് മുഴുവൻ തുകയും ഡീലർക്ക് കൈമാറുകയും ചെയ്തു. എന്നാൽ പണം കൈപ്പറ്റിയ ശേഷം ഡീലറുടെ ഭാഗത്തുനിന്ന് ഒളിച്ചുകളി ആരംഭിക്കാൻ തുടങ്ങി.

കാർ ഇന്റീരിയർ വർക്കിനായി കോഴിക്കോട് കൊണ്ടുപോയിരിക്കുകയാണെന്നും, തിരികെ വരുമ്പോൾ അപകടത്തിൽപ്പെട്ടുവെന്നും പറഞ്ഞ് ഡീലർ ഹംസയെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. പുതിയ കാർ ഡെലിവറിക്ക് മുൻപ് 200 കിലോമീറ്റർ ഓടിച്ച് കൊണ്ടുവരില്ലെന്ന് മനസ്സിലാക്കിയ ഹംസയ്ക്ക് ഇതിൽ സംശയം തോന്നി.

തുടർന്ന് കാത്തിരുന്നിട്ടും കാർ നൽകാത്തതിനെപ്പറ്റി ചോദിച്ചപ്പോൾ തുകയുടെ വെറും 2% പലിശ മാത്രം നൽകി കേസ് ഒതുക്കാനായിരുന്നു ഡീലറുടെ ശ്രമം. ഇതിന് വഴങ്ങാതെ ഹംസ നിയമവഴി തിരഞ്ഞെടുക്കുകയായിരുന്നു. കാർ ലഭിച്ചില്ലെങ്കിലും കാനറാ ബാങ്കിൽ നിന്നെടുത്ത വായ്പയുടെ ഇഎംഐ (EMI) ഹംസ കൃത്യമായി അടച്ചു കൊണ്ടിരുന്നു. നിയമപോരാട്ടത്തിൽ തെളിവായി ഇത് മാറുമെന്ന് കണ്ടാണ് അദ്ദേഹം ലോൺ തിരിച്ചടവ് തുടർന്നത്. ഡീലർക്ക് ബാങ്ക് മാനേജർ അഞ്ച് തവണ കത്തയച്ചിട്ടും മറുപടി നൽകാൻ അവർ തയ്യാറായില്ല.

എനിക്ക് പണമല്ലായിരുന്നു പ്രധാനം, എന്നെ കബളിപ്പിച്ചവർക്ക് അർഹമായ മറുപടി നൽകണമായിരുന്നു. തോറ്റുകൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു എന്ന് ഹംസ കുഞ്ഞിൽ മൊയ്‌തു പറഞ്ഞു.

കാസർഗോഡ് ജില്ലാ ഉപഭോക്തൃ കമ്മിഷൻ നേരത്തെ ഹംസയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ഡീലർ സംസ്ഥാന കമ്മിഷനെ സമീപിച്ചെങ്കിലും തിരിച്ചടിയുണ്ടായി. ജില്ലാ കമ്മിഷന്റെ വിധി സംസ്ഥാന കമ്മിഷൻ ശരിവെക്കുകയും അധികമായി 10,000 രൂപ കൂടി കോടതിച്ചെലവായി നൽകാൻ ഉത്തരവിടുകയും ചെയ്തു.

മാർച്ച് 10-ന് നടക്കുന്ന അടുത്ത ഹിയറിംഗിൽ ബാക്കി 4 ലക്ഷം രൂപ കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഹംസ. അഡ്വ. സി. ഷുക്കൂർ മുഖേനയാണ് ഹംസ കേസ് നടത്തിയത്. ഒടുവിൽ ബ്രെസയ്ക്ക് പകരം ഒരു ടൊയോട്ട ഫോർച്യൂണർ വാങ്ങി ഹംസ തന്റെ യാത്ര തുടർന്നു.

 

 

After a nine-year legal battle, an NRI from Kerala named Hamza Kunnil Moidu secured a landmark victory against a major car dealer who cheated him after he paid for a vehicle that was never delivered.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം: ചികിത്സയിലായിരുന്ന അമ്പയർ മരണത്തിന് കീഴടങ്ങി; നിരവധി കളിക്കാർക്ക് പരുക്ക്

National
  •  2 hours ago
No Image

'പൊറോട്ട ഇല്ലാത്തോണ്ടാവും കുട്ടി ബീഫ് കഴിക്കാത്തെ'; 'ദി കേരള സ്റ്റോറി 2' ട്രെയിലറിനെ ട്രോളി സോഷ്യല്‍ മീഡിയ

Kerala
  •  2 hours ago
No Image

ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിന് ജീവപര്യന്തം 

International
  •  2 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; പ്രഖ്യാപനവുമായി കെ.ബാബു 

Kerala
  •  3 hours ago
No Image

മന്ത്രവാദാരോപണം: ഉറങ്ങിക്കിടന്നവർക്ക് മേൽ പെട്രോളൊഴിച്ച് തീ കൊളുത്തി; അമ്മയും രണ്ടുമാസം പ്രായമുള്ള കുഞ്ഞും വെന്തുമരിച്ചു 

National
  •  3 hours ago
No Image

കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് പി.കെ ശശി; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമെന്ന് സൂചന

Kerala
  •  3 hours ago
No Image

ഡി.എം.കെയുമായി സഖ്യമുറപ്പിച്ച് വിജയകാന്തിന്റെ ഡി.എം.ഡി.കെ; എന്‍.ഡി.എയുടെ 'സീറ്റ്'മോഹങ്ങള്‍ക്ക് തിരിച്ചടി

National
  •  3 hours ago
No Image

അഖില്‍ മാരാര്‍ ട്വന്റി20 യില്‍; കൊട്ടാരക്കരയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായേക്കും

Kerala
  •  4 hours ago
No Image

ഒഡീഷയിൽ ദലിത് ഗ്രാമത്തിന് നേരെ വിവേചനം; കുടിവെള്ളവും വൈദ്യുതിയും വിച്ഛേദിച്ചതായി പരാതി.

latest
  •  5 hours ago
No Image

സി.പി.എം സൈബര്‍ ടീമില്‍ പൊട്ടിത്തെറി; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ടീം വിട്ടു

Kerala
  •  5 hours ago

No Image

ശബരിമല യുവതീ പ്രവേശനത്തിൽ ഉടക്കി കെ.പി.എം.എസ്; തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഇടതുമുന്നണിക്ക് കുരുക്ക്

Kerala
  •  8 hours ago
No Image

മതംമാറിയവരുടെ മൃതദേഹങ്ങൾ കുഴിച്ചെടുത്ത് ഗ്രാമത്തിന് പുറത്ത് സംസ്‌കരിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി; കുഴിച്ചെടുത്ത് സംസ്‌കരിക്കുന്നത് ബന്ധുക്കളെപ്പോലും അറിയിക്കാതെ

National
  •  8 hours ago
No Image

ശാരീരിക പ്രവേശനം നടന്നില്ലെങ്കിൽ 'ബലാത്സംഗശ്രമം' മാത്രം; ലൈംഗിക അതിക്രമക്കേസുകളില്‍ വിചിത്ര നിരീക്ഷണവുമായി ഛത്തിസ്ഗഡ് ഹൈക്കോടതി

National
  •  8 hours ago
No Image

ശരീരസൗന്ദര്യ താരങ്ങളെ പൊലിസ് സേനയില്‍ ഉള്‍പ്പെടുത്താന്‍ വീണ്ടും നീക്കം; കായിക പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്ക് പുനഃപരീക്ഷ

Kerala
  •  8 hours ago