സുദാൻ മുതൽ അഫ്ഗാനിസ്ഥാൻ വരെ; ആറ് രാജ്യങ്ങളിൽ ഭക്ഷ്യസഹായമെത്തിച്ച് കെ.എസ് റിലീഫ്
റിയാദ്: സുദാൻ, ഉസ്‌ബെക്കിസ്ഥാൻ, കൊസോവോ, അഫ്ഗാനിസ്ഥാൻ, ചാഡ്, ബെനിൻ എന്നീ രാജ്യങ്ങളിലായി പതിനായിരക്കണക്കിന് ആളുകൾക്ക് സഹായ ഹസ്തവുമായി സഊദി അറേബ്യയുടെ കെ.എസ്.റിലീഫ്. വൈറ്റ് നൈൽ സ്റ്റേറ്റിലെ റബക് നഗരത്തിൽ നിന്ന് പലായനം ചെയ്തവർക്കും തിരിച്ചെത്തിയ കുടുംബങ്ങൾക്കുമായി 131 ഭക്ഷണ കിറ്റുകൾ സംഘടന വിതരണം ചെയ്തു. 865 പേർക്കാണ് ഇതിലൂടെ സഹായം ലഭിച്ചത്. സമർഖണ്ഡിൽ 410 കിറ്റുകൾ വിതരണം ചെയ്തപ്പോൾ 1,547 പേർക്കാണ് സഹായം ലഭിച്ചത്. ഉസ്‌ബെക്കിസ്ഥാനിലെ 14 പ്രവിശ്യകളിലായി 36,000 പേർക്ക് 6,060 കിറ്റുകളും സംഘടന നൽകി.
കൊസോവോയിൽ 'ഇത്ആം' പദ്ധതിയുടെ ഭാഗമായി കാമെനിക്കയിൽ 200 ഭക്ഷണ കിറ്റുകൾ വിതരണം ചെയതപ്പോൾ 1,000 പേർക്ക് സഹായം ലഭിച്ചു. രാജ്യത്തെ 30 മുനിസിപ്പാലിറ്റികളിലായി 40,000 പേർക്ക് സഹായമെത്തിക്കാനാണ് അടുത്ത ലക്ഷ്യം. കാബൂളിലെ വിവിധ ക്യാമ്പുകളിൽ 110 കാർട്ടൺ ഈന്തപ്പഴമാണ് വിതരണം ചെയ്തത്. ഈ വർഷം അഫ്ഗാൻ ജനതയ്ക്കായി 300 ടൺ ഈന്തപ്പഴം വിതരണം ചെയ്യാനാണ് സംഘടന ലക്ഷ്യമിടുന്നത്. മൂസ്സോറോയിൽ 765 കാർട്ടൺ ഈന്തപ്പഴം വിതരണം ചെയ്തപ്പോൾ 4,590 പേർക്ക് ഗുണം ലഭിച്ചു. സാധാരണക്കാർക്കും അഭയാർത്ഥികൾക്കും പോഷകാഹാരം ഉറപ്പാക്കുകയാണ് കെ.എസ്.റിലീഫിന്റെ ലക്ഷ്യം.
Saudi Arabia’s KSrelief extends humanitarian aid to Sudan, Uzbekistan, Kosovo, Afghanistan, Chad, and Benin. The agency distributed thousands of food baskets and dates, reaching over 15,000 beneficiaries across these regions to ensure food security for displaced families and vulnerable groups.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."