"ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?" സ്വർണക്കൊള്ളക്കേസിൽ രൂക്ഷമായി പ്രതികരിച്ച് സുപ്രിം കോടതി
ഡൽഹി: ശബരിമല സ്വർണക്കൊള്ളക്കേസിൽ രൂക്ഷമായി പ്രതികരിച്ച് സുപ്രിം കോടതി. കേസിലെ പ്രതിയും സ്മാർട്ട് ക്രിയേഷൻസ് സിഇഒയുമായ പങ്കജ് ഭണ്ഡാരി നൽകിയ ഹരജി പരിഗണിക്കവെ "ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?" എന്നാണ് കോടതി ചോദിച്ചത്. ജസ്റ്റിസ്‌മാരായ ദിപാങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങിയ ബെഞ്ചിന്റേതായിരുന്നു ഈ പരാമർശം.
അതേസമയം, പങ്കജ് ഭണ്ഡാരിക്ക് സ്വർണക്കൊള്ളയുമായി ഒരു ബന്ധവുമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ഐഎസ്ആർഒയുടെ മംഗൾയാൻ, ചന്ദ്രയാൻ തുടങ്ങിയ പദ്ധതികളിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞനാണ് അദ്ദേഹമെന്നും നാനോ ടെക് ഗോൾഡൻ ഡെപ്പോസിഷനിൽ വിദഗ്ദ്ധനാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
കേരള ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ തയ്യിൽ മഹാദേവ ക്ഷേത്രം ഉൾപ്പെടെയുള്ള പല ക്ഷേത്രങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
അതേസമയം, പങ്കജ് ഭണ്ഡാരിയുടെ അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി. കേസ് ഉടൻ പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും ഹോളി അവധിക്ക് ശേഷമേ ഇനി വാദം കേൾക്കുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കി.
The Supreme Court has made a scathing remark on the Sabarimala gold scam, questioning, "What's left in Sabarimala?" while hearing a plea by Pankaj Bhandari, CEO of Smart Creations, a suspect in the case. The bench, led by Justice Dipankar Datta and Justice Satish Chandra Sharma, seemed unimpressed with the progress of the investigation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."