HOME
DETAILS

തിരുവനന്തപുരത്ത് മോഷണക്കേസ് പ്രതികൾക്ക് നേരെ മൂന്നാംമുറ; എസ്.ഐ അടക്കം നാല് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ; പ്രതിയുടെ വൃക്കകൾ തകരാറിൽ

  
Web Desk
February 27, 2026 | 8:37 AM

third-degree torture against theft accused in thiruvananthapuram four officers including si suspended as prisoners kidneys fail

തിരുവനന്തപുരം: തിരുവനന്തപുരത്ത് മോഷണക്കേസിൽ പിടികൂടിയ പ്രതികളെ ഫോർട്ട് പൊലിസ് സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പൊലിസ് ഉ​ദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. ഗ്രേഡ് എസ്ഐ അടക്കം നാല് പൊലിസുകാരെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. ഗ്രേഡ് എസ്ഐ ശ്രീകുമാർ, പൊലിസുകാരായ സുനിൽ, സിജുകുമാർ, ഗിരീഷ് എന്നിവർക്കെതിരെയാണ് സിറ്റി പൊലിസ് കമ്മീഷണർ നടപടിയെടുത്തത്.

അറസ്റ്റിലായ ജിനു ബേബി എന്നയാളെ പൊലിസുകാർ മർ​ദിച്ചുവെന്ന് ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിന്നു. കൊച്ചിയിൽ വെച്ച് ജിനു ബേബിയെ ഡാൻസാഫ് സംഘം ആണ് പിടികൂടിയത്. തുടർന്ന് ജിനുവിനെ ഫോർട്ട് പൊലിസ് തിരുവനന്തപുരത്തെത്തിച്ച ശേഷമാണ് മൂന്നാം മുറ പ്രയോഗിച്ചത്.

ജിനു ബേബിയെ കൂടാതെ കേസിൽ അറസ്റ്റിലായ ഉണ്ണി എന്നയാൾക്കെതിരെയും പൊലിസിന്റെ അക്രമം ഉണ്ടായി. മർദ്ദനത്തെ തുടർന്ന് ജിനുവിന്റെ വൃക്കകളുടെ പ്രവർത്തനം തകരാറിലായി. കൈയ്ക്കും ഗുരുതരമായി പരുക്കേറ്റ ഇയാൾ നിലവിൽ മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലാണ്. ഉണ്ണി വാർഡിലും ചികിത്സ തുടരുന്നു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ക്രൂരത പുറത്തുവന്നത്. പ്രതിയുടെ മുടിക്ക് കുത്തിപ്പിടിച്ച് വലിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ചു.

കൊച്ചിയിൽ വെച്ച് ഡാൻസാഫ് സംഘം പിടികൂടിയ പ്രതിയെ തിരുവനന്തപുരത്തെ ഹോട്ടലിന് മുന്നിൽ വെച്ച് പിടികൂടിയതായി കാണിച്ചാണ് പൊലിസ് രേഖയുണ്ടാക്കിയത്. ഇതിനെക്കുറിച്ചും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയപ്പോൾ തന്നെ തനിക്ക് വേദനയുണ്ടെന്ന് ജിനു അറിയിച്ചിരുന്നു. ജയിലിലെത്തിയപ്പോൾ ആരോഗ്യനില വഷളായതിനെ തുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയത്. മോഷണം നടത്തിയ ബൈക്ക് പൊളിച്ചു വിറ്റതായി പ്രതികൾ സമ്മതിച്ചിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത ഒരാളെ പൊലിസ് കേസിൽ നിന്നും ഒഴിവാക്കിയിരുന്നു. തുടർന്നാണ് ജിനുവിനെയും ഉണ്ണിയെ കൂട്ടുപ്രതിയായ കണക്കാക്കി അറസ്റ്റ് ചെയ്തത്.

 

Four police officers at the Fort Police Station in Thiruvananthapuram have been suspended following the brutal custodial torture of a theft accused. The victim, Jinu Baby, was subjected to "third-degree" methods, resulting in severe kidney damage and a serious hand injury that required surgery.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

In Depth Story : ഫലസ്തീനെ അംഗീകരിച്ച ആദ്യ അറബ് ഇതര രാഷ്ട്രമായ ഇന്ത്യ; ഇപ്പോൾ മോദി ഇസ്റാഈലിൽ പോയതോടെ നഷ്ടമാകുന്നത്

National
  •  an hour ago
No Image

ഉംറ 2026; യുഎഇയിൽ നിന്നും സഊദിയിലേക്കുള്ള ടിക്കറ്റ് നിരക്കിൽ വൻ വർദ്ധന

uae
  •  2 hours ago
No Image

എത്ര ക്രൂരമാണ് ഈ ലോകം, വീണാ ജോര്‍ജിനൊപ്പം സെല്‍ഫിയെടുത്തതില്‍ വിശദീകരണവുമായി നഴ്‌സ്

Kerala
  •  2 hours ago
No Image

ദുബൈയിലെ പാർക്കിംഗ് നിരക്കുകൾ വർദ്ധിച്ചേക്കും; പരിഷ്കാരത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ ഇവ

uae
  •  2 hours ago
No Image

 'തുറന്ന യുദ്ധം' പ്രഖ്യാപിച്ച് പാകിസ്താന്‍; കാബൂളിന് നേരെ ബോംബാക്രമണം; തിരിച്ചടിച്ച് അഫ്ഗാനിസ്താന്‍  

International
  •  2 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ തിരുവാഭരണം കമ്മിഷണര്‍ കെ.എസ്.ബൈജുവിന് ജാമ്യം

Kerala
  •  3 hours ago
No Image

'അനാഥത്വത്തിന്റെ നോവില്‍ പാവകളുമേന്തി ഞങ്ങളും ഇവിടെയുണ്ട്, ചേര്‍ത്തുപിടിക്കാന്‍ ആരുമില്ലാതെ...നിങ്ങള്‍ കുഞ്ഞിക്കുരങ്ങിനായി വേദനിക്കുന്നു...ഞങ്ങളെ മറക്കുന്നു'- ഗസ്സയിലെ  കുരുന്നുകള്‍ പറയുന്നു

International
  •  3 hours ago
No Image

ആഗോള വിപണിയിലെ അനിശ്ചിതത്വം; യുഎഇയിൽ പെട്രോൾ, ഡീസൽ വില വർധിക്കാൻ സാധ്യത

uae
  •  4 hours ago
No Image

'ഒരു കോടിയിലധികം പേരുടെ വിവരങ്ങള്‍ ചോര്‍ന്നു, നടന്നത് ഡേറ്റ മോഷണം'; കൂടുതല്‍ രേഖകളുമായി ചെന്നിത്തല

Kerala
  •  4 hours ago
No Image

ഡല്‍ഹി മദ്യനയക്കേസ്: കെജ്‌രിവാളും സിസോദിയയും കുറ്റവിമുക്തര്‍; സി.ബി.ഐയ്ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം

National
  •  4 hours ago