ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞേക്കും; ഉൽപ്പാദന നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഒപെക് പ്ലസ് രാജ്യങ്ങളുടെ ധാരണ
റിയാദ്: ആഗോള വിപണി സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി സഊദി അറേബ്യ ഉൾപ്പെടെയുള്ള എട്ട് പ്രമുഖ ഒപെക് പ്ലസ് രാജ്യങ്ങൾ നടത്തിയ ചർച്ചയിൽ എണ്ണ ഉൽപ്പാദനത്തിൽ നിർണായക തീരുമാനം കൈക്കൊണ്ടു. സഊദി അറേബ്യ, റഷ്യ, ഇറാഖ്, യു.എ.ഇ, കുവൈത്ത്, കസാക്കിസ്ഥാൻ, അൾജീരിയ, ഒമാൻ എന്നീ രാജ്യങ്ങളാണ് വെർച്വൽ മീറ്റിംഗിൽ പങ്കെടുത്തത്. ഇതിന്റെ ഭാഗമായി ഉൽപ്പാദനത്തിൽ വർദ്ധനവും ഇളവും കൊണ്ടുവരാൻ ചർച്ചയിലൂടെ തീരുമാനമായി.
ആഗോള സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതും വിപണിയിലെ ഡിമാൻഡ് വർദ്ധിച്ചതും കണക്കിലെടുത്ത്, മുമ്പത്തെ ഉൽപ്പാദന നിയന്ത്രണങ്ങൾ പിൻവലിക്കാനും 2026 ഏപ്രിൽ മുതൽ പ്രതിദിനം 2,06,000 ബാരൽ അധികമായി ഉൽപ്പാദിപ്പിക്കാനും തീരുമാനമായി. ഇതിന്റെ ഭാഗമായി 2023ൽ പ്രഖ്യാപിച്ച പ്രതിദിനം 1.65 ദശലക്ഷം ബാരലിന്റെ അധിക ഉൽപ്പാദന നിയന്ത്രണം ഭാഗികമായോ പൂർണ്ണമായോ ഒഴിവാക്കും. ജോയിന്റ് മിനിസ്റ്റീരിയൽ മോണിറ്ററിംഗ് കമ്മിറ്റി വിപണിയിൽ പരിശോധന നടത്തും. 2024 ജനുവരി മുതൽ അധിക ഉൽപ്പാദനം നടത്തിയ രാജ്യങ്ങൾ അതിന് പകരമായി വരും മാസങ്ങളിൽ ഉൽപ്പാദനത്തിൽ കുറവ് വരുത്താനും ധാരണയായി. വിപണി സാഹചര്യങ്ങൾ വിലയിരുത്താൻ ഒപെക് പ്ലസ് അംഗങ്ങൾ എല്ലാ മാസവും യോഗം ചേരും. അടുത്ത നിർണ്ണായക കൂടിക്കാഴ്ച 2026 ഏപ്രിൽ 5ന് നടക്കും.
OPEC+ countries, led by Saudi Arabia and Russia, have decided to increase oil production by 206,000 barrels per day starting April 2026. The decision follows a global economic recovery and rising demand, aimed at stabilizing the international oil market.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."