സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യം വെക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; ഇറാന്റെ നടപടികൾക്കെതിരെ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി
റിയാദ്: ഗൾഫ് രാജ്യങ്ങൾ എന്നും ലോകത്തിന്റെ സുസ്ഥിരതയുടെ കേന്ദ്രമായിരിക്കുമെന്നും എന്നാൽ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം ഒരിക്കലും അംഗീകരിക്കില്ലെന്നും ഗൾഫ് സഹകരണ കൗൺസിൽ (GCC) സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി പറഞ്ഞു. ജിസിസി-യൂറോപ്യൻ യൂണിയൻ മന്ത്രിതല വിഡിയോ കോൺഫറൻസിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗൾഫ് രാജ്യങ്ങളെ ആക്രമണങ്ങളുടെ വേദിയാക്കാൻ അനുവദിക്കില്ലെന്നും ചേരിപ്പോരിനുള്ള ഇടമല്ല ഗൾഫ് രാജ്യങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം സ്വയം പ്രതിരോധിക്കാനുള്ള അവകാശം ജി.സി.സി രാജ്യങ്ങൾക്കുണ്ട്. ഇത്തരം ആക്രമണങ്ങൾ തടയാൻ യൂറോപ്യൻ യൂണിയന് വലിയ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"GCC Secretary General Jasem Albudaiwi emphasized that the sovereignty and security of Gulf states are non-negotiable during a meeting with the EU. He condemned attacks on civilian infrastructure as violations of international law and asserted the GCC's right to self-defense under the UN Charter."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."