മുപ്പതാമത് ദുബൈ വേൾഡ് കപ്പ്: കുതിരപ്പന്തയ മാമാങ്കത്തിന് ഒരുങ്ങി നഗരം; കാണികൾക്കായി സൗജന്യ പാർക്കിങും ഷട്ടിൽ സർവീസുമായി ആർ.ടി.എ
ദുബൈ: ലോകം ഉറ്റുനോക്കുന്ന മുപ്പതാമത് ദുബൈ വേൾഡ് കപ്പിന് നാളെ (മാർച്ച് 28, ശനിയാഴ്ച) മെയ്ദാൻ റേസ്‌കോഴ്‌സിൽ കൊടിയേറും. 30-ാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയിലേക്ക് എത്തുന്ന കാണികൾക്കായി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വിപുലമായ ഗതാഗത-പാർക്കിംഗ് ക്രമീകരണങ്ങൾ പ്രഖ്യാപിച്ചു.
സൗജന്യ പാർക്കിംഗും ഷട്ടിൽ സർവീസും
മെയ്ദാനിലേക്ക് സ്വന്തം വാഹനങ്ങളിൽ എത്തുന്നവർക്കായി ജനറൽ പാർക്കിംഗ് മേഖലകളിൽ സൗജന്യ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ വി.ഐ.പികൾക്കും ടിക്കറ്റ് ഉടമകൾക്കുമായി പ്രത്യേക പാർക്കിംഗ് ഇടങ്ങളും നീക്കിവെച്ചിട്ടുണ്ട്. പാർക്കിംഗ് ഏരിയകളിൽ നിന്ന് സന്ദർശകരെ റേസ്‌കോഴ്‌സ് പ്രവേശന കവാടങ്ങളിലേക്ക് എത്തിക്കാൻ സൗജന്യ ഷട്ടിൽ ബസുകൾ തുടർച്ചയായി സർവീസ് നടത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ അർധരാത്രി 12 മണി വരെയായിരിക്കും പരിപാടിയുടെ ക്രമീകരണങ്ങൾ.
30.5 മില്യൺ ഡോളറിന്റെ പോരാട്ടം
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുതിരപ്പന്തയങ്ങളിലൊന്നായ ദുബൈ വേൾഡ് കപ്പിൽ ഇത്തവണ 30.5 മില്യൺ ഡോളറാണ് ആകെ സമ്മാനത്തുക. ഒമ്പത് റേസുകളിലായി ലോകപ്രശസ്ത കുതിരാലയങ്ങളിൽ നിന്നുള്ള നൂറോളം കരുത്തരായ കുതിരകൾ ട്രാക്കിലിറങ്ങും. പ്രധാന മത്സരമായ ഇനമായ ഗ്രൂപ്പ്-1 റേസിൽ 12 മില്യൺ ഡോളറാണ് വിജയികളെ കാത്തിരിക്കുന്നത്. 2,000 മീറ്റർ ഡേർട്ട് ട്രാക്കിൽ നടക്കുന്ന ഈ പോരാട്ടത്തിൽ ലോകത്തെ മുൻനിരയിലുള്ള ഒമ്പത് കുതിരകൾ മാറ്റുരയ്ക്കും.
കഴിഞ്ഞ വർഷത്തെ ജേതാവ് 'ഹിറ്റ് ഷോ', യുഎഇ ഡെർബി-സഊദി കപ്പ് ചാമ്പ്യനായ 'ഫോറെവർ യംഗ്', സൂപ്പർ സാറ്റർഡേ വിജയി 'മെയ്ദാൻ', കൂടാതെ കരുത്തനായ 'ഇംപീരിയൽ എംപറർ' എന്നിവർ കിരീടത്തിനായി പൊരുതും. ദുബൈ ഭരണാധികാരികളുടെ സാന്നിധ്യത്തിൽ നടക്കുന്ന ഈ കായിക മാമാങ്കം കാണാൻ ലോകമെമ്പാടുനിന്നും ആയിരക്കണക്കിന് കാണികളാണ് മെയ്ദാനിലേക്ക് എത്തുന്നത്.
The 30th edition of the Dubai World Cup is set to take place this Saturday, March 28, 2026, at the iconic Meydan Racecourse. Featuring a massive prize pool of $30.5 million, the event will showcase 100 elite horses from around the globe competing in nine high-stakes races.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."