ആരുടെയും വോട്ട് വേണ്ടെന്ന് വയ്ക്കില്ല; നേമത്തെ ഡീല്‍ ആരോപണങ്ങളില്‍ പ്രതികരണവുമായി വി ശിവന്‍കുട്ടി
തിരുവനന്തപുരം: നേമത്ത് എസ്ഡിപിഐ-സിപിഎം ഡീൽ ആരോപണങ്ങൾ ശക്തമാകുന്നതിനിടെ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. തിരഞ്ഞെടുപ്പിൽ ഒരു പ്രത്യേക വിഭാഗത്തിന്റെ വോട്ട് വേണ്ടെന്ന് വെക്കാൻ കഴിയില്ലെന്നും അത് തീരുമാനിക്കേണ്ടത് വോട്ടർമാരാണെന്നും അദ്ദേഹം പറഞ്ഞു. വർഗീയ കക്ഷികളെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുക എന്നതാണ് പ്രധാനമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
നേമത്ത് ശിവൻകുട്ടിയെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് പ്രഖ്യാപിച്ചതോടെയാണ് യുഡിഎഫ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ വോട്ടിന് വേണ്ടി എൽഡിഎഫിന് അവസരവാദ നിലപാടില്ലെന്നും വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. എസ്ഡിപിഐയുടെ നിലപാട് അവരോട് തന്നെ ചോദിക്കണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
Minister v sivankutty stated that candidates cannot reject anyone's votes as it is the voters who decide, amid udf allegations of a secret deal between cpm and sdpi in nemom.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."