സഖ്യകക്ഷികൾ പോലും കൈവിടുന്നു; നെതന്യാഹുവിനെതിരെ ഇസ്റാഈലിൽ രൂക്ഷവിമർശനം
തെൽ അവീവ്: ഇറാനുമായുള്ള സംഘർഷത്തിൽ ഇസ്റാഈൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യത്തിനകത്ത് രൂക്ഷവിമർശനം. യുദ്ധലക്ഷ്യങ്ങൾ നേടുന്നതിൽ പരാജയപ്പെട്ടുവെന്നും ഇറാനിലെ ഭരണകൂടത്തെ കൂടുതൽ കരുത്തരാക്കാൻ മാത്രമേ നെതന്യാഹുവിന്റെ നീക്കങ്ങൾ സഹായിച്ചുള്ളൂവെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിൽ ഇസ്റാഈലിനെ പാടെ അവഗണിച്ചതാണ് നിലവിലെ രാഷ്ട്രീയ പൊട്ടിത്തെറികൾക്ക് പ്രധാന കാരണം. ദേശീയ സുരക്ഷയെ ബാധിക്കുന്ന സുപ്രധാന ചർച്ചകളിൽ പോലും ഇസ്റാഈലിനെ ഉൾപ്പെടുത്താൻ അമേരിക്ക തയ്യാറായില്ല. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ നയതന്ത്ര ദുരന്തമാണെന്ന് പ്രതിപക്ഷ നേതാവും യേഷ് അതീദ് പാർട്ടി തലവനുമായ യൈർ ലാപിഡ് കുറ്റപ്പെടുത്തി.
ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർക്കാനോ ബാലിസ്റ്റിക് മിസൈൽ ഭീഷണി ഇല്ലാതാക്കാനോ സൈന്യത്തിന് കഴിഞ്ഞില്ല. ജനങ്ങൾക്കൊപ്പം നിന്ന് സൈന്യം പരമാവധി പരിശ്രമിച്ചിട്ടും കൃത്യമായ പ്ലാനിംഗ് ഇല്ലാത്തത് തിരിച്ചടിയായെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
യുദ്ധത്തിൽ നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു. മാസങ്ങളോളം ജനങ്ങൾ ഷെൽട്ടറുകളിൽ കഴിയേണ്ടി വന്നു. എന്നാൽ ഇതുകൊണ്ടൊന്നും ഇറാന്റെ ശക്തി കുറഞ്ഞില്ലെന്ന് മാത്രമല്ല, അവർ കൂടുതൽ സജ്ജരായെന്നും ലെഫ്റ്റ് ഡെമോക്രാറ്റ്സ് നേതാവ് യൈർ ഗോലാൻ പറഞ്ഞു. വെടിനിർത്തൽ കരാർ ഇറാനു വീണ്ടും ആയുധം സംഭരിക്കാനും കരുത്താർജിക്കാനും മാത്രമേ ഉപകരിക്കൂവെന്ന് അവിഗ്ദോർ ലിബർമാൻ മുന്നറിയിപ്പ് നൽകി.
ചരിത്രപരമായ വിജയവും സുരക്ഷയും വാഗ്ദാനം ചെയ്ത് തുടങ്ങിയ യുദ്ധം ഇസ്റാഈലിനെ നയിച്ചത് ഗുരുതരമായ തന്ത്രപരമായ പരാജയത്തിലേക്കാണ് എന്നും യൈർ ഗോലാൻ ചൂണ്ടിക്കാട്ടി.
പുറത്തുനിന്നുള്ള വിമർശനത്തിന് പുറമെ നെതന്യാഹുവിന്റെ സ്വന്തം സഖ്യകക്ഷികളും അതൃപ്തിയിലാണ്. തീവ്ര വലതുപക്ഷ പാർട്ടിയായ ഒട്സ്മ യഹൂദിത്ത്, അമേരിക്കൻ നിലപാടുകളെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തി. അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പോലും 'ഡൊണാൾഡ് ഡക്ക്' എന്ന് വിശേഷിപ്പിച്ചാണ് അവർ തങ്ങളുടെ അമർഷം രേഖപ്പെടുത്തിയത്. ചുരുക്കത്തിൽ, യുദ്ധം അവസാനിപ്പിക്കുമ്പോഴും സുരക്ഷാ ഭീഷണികൾ ഒഴിഞ്ഞിട്ടില്ലെന്ന ആശങ്കയിലാണ് ഇസ്റാഈൽ ജനതയും രാഷ്ട്രീയ നേതൃത്വവും.
Israeli Prime Minister Benjamin Netanyahu is facing intense domestic criticism following the announcement of a two-week ceasefire between the United States and Iran. While Netanyahu's office officially expressed support for the pause—negotiated by US President Donald Trump and brokered by Pakistan—the deal has sparked an outcry across the Israeli political spectrum.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."