HOME
DETAILS

കാമുകനൊപ്പം ജീവിക്കാൻ കോടതി അനുമതി; പെൺകുട്ടിയെ ബലമായി കൊണ്ടുപോകാൻ ബന്ധുക്കൾ, താമരശ്ശേരിയിൽ സംഘർഷം, പരുക്ക്

  
Web Desk
April 11, 2026 | 1:30 PM

relatives try to abduct girl after court grants permission to live with lover violent clash in thamarassery

താമരശ്ശേരി: കാമുകനൊപ്പം ജീവിക്കാൻ പെൺകുട്ടിക്ക് അനുമതി നൽകിയതിന് പിന്നാലെ താമരശ്ശേരി കോടതി പരിസരത്ത് കയ്യാങ്കളിയും കൂട്ടത്തല്ലും. കോടതി വിധിയ്ക്ക് ശേഷം പുറത്തെത്തിയ പെൺകുട്ടിയെ യുവാവിനൊപ്പം പോകാൻ ബന്ധുക്കൾ അനുവദിക്കാത്തതിനെ തുടർന്നാണ് സംഘർഷം നടന്നത്. പെൺകുട്ടിയെ ബന്ധുക്കൾ ബലമായി വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ കാമുകനും സുഹൃത്തുക്കളും തടയുകയായിരുന്നു. ഇതോടെ കോടതി പരിസരത്ത് പെൺകുട്ടിയുടെ ബന്ധുക്കളും കാമുകന്റെ സുഹ‍ൃത്തുക്കളും തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ പരുക്കേറ്റ ഏതാനും പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഏപ്രിൽ 4-ാം തീയതി മുതലാണ് മുക്കം ചെറുവാടി സ്വദേശിനിയായ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പൊലിസിൽ പരാതി നൽകിയത്. ഇന്ന് രാവിലെ കാമുകനായ കാരശ്ശേരി സ്വദേശിക്കൊപ്പം പെൺകുട്ടി മുക്കം പൊലിസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി. പ്രായപൂർത്തിയായതിനാൽ സ്വന്തം ഇഷ്ടപ്രകാരം ആർക്കൊപ്പം വേണമെങ്കിലും പോകാമെന്ന് കോടതി ഉത്തരവിട്ടു. യുവാവിനൊപ്പം പോകാനായിരുന്നു പെൺകുട്ടിയുടെ തീരുമാനം.

കോടതി നടപടികൾക്ക് ശേഷം പുറത്തിറങ്ങിയ പെൺകുട്ടിയെ, വിവാഹം നടത്തിത്തരാമെന്ന് പറഞ്ഞാണ് ബന്ധുക്കൾ നിർബന്ധപൂർവ്വം വാഹനത്തിൽ കയറ്റാൻ ശ്രമിച്ചത്. ഇതോടെ യുവാവും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും ചോദ്യം ചെയ്യുകയും പിന്നാലെ വാക്കേറ്റം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.

കോടതി കവാടത്തിന് മുന്നിൽ വെച്ച് ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടി. നാട്ടുകാരും പൊലിസും ചേർന്നാണ് രംഗം ശാന്തമാക്കിയത്. സംഘർഷത്തിൽ പരുക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

 

A scuffle broke out at the Thamarassery court premises after a young woman was granted permission to live with her lover. Although the court ruled that the woman, a native of Cheruvadi, could go with her partner from Karassery, her relatives attempted to forcibly take her away in a vehicle, claiming they would conduct the marriage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അബുദബിയിൽ; ഊർജ്ജ സുരക്ഷയും പശ്ചിമേഷ്യൻ സംഘർഷവും ചർച്ചയാകും

uae
  •  2 hours ago
No Image

ലോകം തളർന്നപ്പോഴും കുതിച്ചുയർന്ന് യുഎഇ; റെക്കോർഡ് നേട്ടവുമായി ബാങ്കിങ്, പ്രോപ്പർട്ടി സെക്ടറുകൾ

uae
  •  2 hours ago
No Image

‌ദുബൈയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് വൻ മാറ്റം; റെസിഡൻസി സേവനങ്ങളെല്ലാം ഇനി 'സിംഗിൾ സിസ്റ്റത്തിൽ'

uae
  •  2 hours ago
No Image

എസ്.എൻ.ഇ.സി ശരീഅ പ്ലസ്, ഷീ പ്ലസ്, ലൈഫ് പ്ലസ് പ്രവേശന പരീക്ഷ നാളെ; സ്പോട്ട് രജിസ്ട്രേഷന് സൗകര്യം 

Kerala
  •  2 hours ago
No Image

ചൈനീസ് മണ്ണിൽ ആയുഷ് കുതിപ്പ്; ലോക ഒന്നാം നമ്പർ താരത്തെ വീഴ്ത്തി ഏഷ്യൻ ബാഡ്‌മിന്റൺ ഫൈനലിൽ; 59 വർഷത്തെ കാത്തിരിപ്പിന് അന്ത്യമാകുമോ?

Others
  •  2 hours ago
No Image

നാദാപുരത്ത് പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; കുടുംബത്തിലെ മൂന്നുപേർ മുങ്ങി മരിച്ചു

Kerala
  •  2 hours ago
No Image

കൊയിലാണ്ടിയിൽ പൊലിസുകാർ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ചു; 28 പേർക്ക് പരിക്ക്, ഡ്രൈവർമാർ കുടുങ്ങിയത് മണിക്കൂറുകളോളം

Kerala
  •  3 hours ago
No Image

പോക്‌സോ കേസിന് പിന്നാലെ വൈറൽ ജോഡികൾ ഒളിവിൽ; വെട്ടിലായി സിപിഎം നേതാക്കൾ , അന്വേഷണം രാഷ്ട്രീയക്കാരിലേക്കും

Kerala
  •  3 hours ago
No Image

ഇന്ധനവില കുറയുമോ അതോ എൻജിൻ പണി തരുമോ? രാജ്യത്തെ E20 പെട്രോൾ നയത്തിൽ നിങ്ങൾ അറിയേണ്ടതെല്ലാം

National
  •  4 hours ago
No Image

കോഴിക്കോട് സ്വദേശിയായ കപ്പല്‍ ജോലിക്കാരനെ മെക്‌സിക്കന്‍ കടലില്‍ കാണാതായതായി പരാതി

Kerala
  •  4 hours ago