വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അബുദബിയിൽ; ഊർജ്ജ സുരക്ഷയും പശ്ചിമേഷ്യൻ സംഘർഷവും ചർച്ചയാകും
അബുദാബി: ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അബുദബിയിലെത്തി. വെസ്റ്റ് ഏഷ്യയിലെ നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപരമായ ബന്ധം (Strategic Partnership) കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സന്ദർശനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് എസ്. ജയശങ്കറിന്റെ സന്ദർശനം. ഗൾഫ് മേഖലയിലെ സങ്കീർണ്ണമായ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ (Energy Security) ഉറപ്പാക്കുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന അജണ്ട. ഇതിന്റെ ഭാഗമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയും ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നുണ്ട്.
മൗറീഷ്യസ് സന്ദർശനത്തിന് ശേഷമാണ് ജയശങ്കർ യുഎഇയിലെത്തിയത്. യുഎഇ നേതൃത്വവുമായി അദ്ദേഹം നടത്തുന്ന കൂടിക്കാഴ്ചകൾ വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ കൂടുതൽ ബിസിനസ്, ഡിഫൻസ് ഡീലുകൾക്ക് (Deals) വഴിയൊരുക്കുമെന്നാണ് സൂചന. അയൽരാജ്യങ്ങളായ ശ്രീലങ്കയ്ക്കും മൗറീഷ്യസിനും ഇന്ധന സഹായം നൽകുന്ന കാര്യത്തിലും ഇന്ത്യ സജീവമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Indian External Affairs Minister S. Jaishankar arrives in Abu Dhabi for a two-day official visit. Focus remains on energy security, the India-UAE Comprehensive Strategic Partnership, and regional stability in West Asia.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."