മൊസാദ് ചാരശൃംഖല തകർത്ത് ഇറാൻ; നാലുപേർ പിടിയിൽ
തെഹ്റാൻ: ഇസ്റാഈൽ ചാരസംഘടനയായ മൊസാദുമായി ചേർന്ന് പ്രവർത്തിച്ച നാലംഗ സംഘത്തെ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പിടികൂടി. രാജ്യത്തെ സുപ്രധാന സൈനിക കേന്ദ്രങ്ങളുടെയും സുരക്ഷാ താവളങ്ങളുടെയും വിവരങ്ങൾ ഇസ്റാഈലിന് കൈമാറി എന്ന ഗുരുതരമായ ആരോപണമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇറാന്റെ വടക്കൻ പ്രവിശ്യയായ ഗിലാനിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങളും ലൊക്കേഷനുകളും ഇന്റർനെറ്റ് വഴി ഇസ്റാഈൽ ഉദ്യോഗസ്ഥർക്ക് കൈമാറിയതെന്നാണ് പ്രധാന ആരോപണം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അതേസമയം ഗസ്സയിൽ ഇസ്റാഈൽ ആക്രമണം ശക്തമായി തുടരുന്ന സാഹചര്യത്തിൽ, ആഭ്യന്തര സുരക്ഷ ഉറപ്പാക്കാൻ ഇറാൻ കർശന പരിശോധനകളാണ് നടത്തിവരുന്നത്. വരും ദിവസങ്ങളിലും ചാരപ്രവർത്തനങ്ങൾക്കെതിരെയുള്ള നീക്കം ശക്തമാക്കുമെന്ന് ഐആർജിസി വക്താക്കൾ അറിയിച്ചു.
യുഎസ് പടക്കപ്പലുകൾക്ക് മുന്നറിയിപ്പ്; തിരിച്ചടിക്കുമെന്ന് ഇറാൻ
നാവിക ഉപരോധവുമായി മുന്നോട്ട് പോയാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിലെ നിയമവിരുദ്ധ നടപടികൾ തുടരുകയാണെങ്കിൽ യുഎസ് പടക്കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം നടത്തുമെന്ന് പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല മുജ്തബ ഖാംനഈയുടെ ഉപദേശകൻ മുഹ്സിൻ റിസാഈ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിന് പുറമെ ചെങ്കടൽ വഴിയുള്ള ചരക്കുനീക്കവും തടയുമെന്ന് ഐആർജിസി കഴിഞ്ഞ ദിവസം താക്കീത് നൽകിയിരുന്നു. മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇറാന്റെ പുതിയ നീക്കങ്ങളെ അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്.
Iran's Islamic Revolutionary Guard Corps (IRGC) has detained a four-member cell in the northern Gilan province, accusing them of spying for the Israeli intelligence agency, Mossad. Authorities allege the group transmitted sensitive images and location data of strategic military bases and security installations to Israeli officials via the internet
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."