ഇറാന്റെ ആക്രമണത്തിൽ യുഎസ് സൈനിക താവളങ്ങൾക്ക് കനത്ത നാശം; പുനരുദ്ധാരണത്തിന് കോടിക്കണക്കിന് ഡോളർ വേണ്ടിവരുമെന്ന് റിപ്പോർട്ട്
വാഷിങ്ടൺ: ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ആക്രമണങ്ങളിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. പ്രാഥമിക നിഗമനങ്ങളേക്കാൾ അതീവ ഗുരുതരമാണ് നിലവിലെ സാഹചര്യമെന്നും തകർന്നടിഞ്ഞ സൈനിക സംവിധാനങ്ങൾ പുനഃസ്ഥാപിക്കാൻ കോടിക്കണക്കിന് ഡോളർ അമേരിക്ക ചിലവാക്കേണ്ടി വരുമെന്നും യുഎസ് ഉന്നതോദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻബിസി (NBC) ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി 28-ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഗൾഫ് മേഖലയിലെ ഏഴോളം രാജ്യങ്ങളിലുള്ള യുഎസ് കേന്ദ്രങ്ങൾക്ക് നേരെയാണ് ഇറാൻ ആക്രമണം അഴിച്ചുവിട്ടത്. സൈനിക നീക്കങ്ങൾ ഏകോപിപ്പിക്കുന്ന കേന്ദ്രങ്ങൾ, ആയുധങ്ങളും മറ്റ് അവശ്യവസ്തുക്കളും സൂക്ഷിച്ചിരുന്ന കേന്ദ്രങ്ങൾ, ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന അത്യാധുനിക സാറ്റലൈറ്റ് സംവിധാനങ്ങൾ, നിരീക്ഷണത്തിനും വിമാനങ്ങൾ പറന്നുയരുന്നതിനും തടസ്സം നേരിടുംവിധം റൺവേകളും റഡാറുകളും എന്നിവയെല്ലാം ഇറാന്റെ ആക്രമണത്തിൽ തകർന്നടിഞ്ഞു.
പ്രതിരോധത്തെ വെട്ടിച്ച് ഇറാൻ വിമാനം
അത്യാധുനിക പ്രതിരോധ കവചങ്ങൾ നിലനിൽക്കെത്തന്നെ, ഇറാന്റെ പഴയ കാല യുദ്ധവിമാനമായ എഫ്-5 (F-5) യുഎസ് താവളത്തിനുള്ളിൽ കടന്ന് ആക്രമണം നടത്തിയത് പെന്റഗണിനെ ഞെട്ടിച്ചിരിക്കുകയാണ്. യുഎസിന്റെ കരുത്തുറ്റ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ഇറാന് സാധിച്ചുവെന്നത് സൈനിക വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നുണ്ട്.
പെന്റഗണിനെതിരെ വിമർശനം
നാശനഷ്ടങ്ങളുടെ കൃത്യമായ വിവരങ്ങൾ പുറത്തുവിടാൻ യുഎസ് പ്രതിരോധ വകുപ്പും സെൻട്രൽ കമാൻഡും ഇതുവരെ തയ്യാറായിട്ടില്ല. പെന്റഗണിന്റെ ഈ രഹസ്യാത്മകതയിൽ റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധികൾ കടുത്ത അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇറാനുമായുള്ള യുദ്ധത്തിനായി പെന്റഗൺ യുഎസ് കോൺഗ്രസിൽ നിന്ന് 200 ബില്യൺ ഡോളറിലധികം ആവശ്യപ്പെട്ടതായാണ് വിവരം. യുദ്ധം തുടങ്ങി ആദ്യ ആഴ്ചയിൽ തന്നെ സൈനിക നടപടികൾക്കായി 11 ബില്യൺ ഡോളർ ചിലവഴിച്ചു കഴിഞ്ഞു. തകർന്ന താവളങ്ങൾ പൂർവ്വസ്ഥിതിയിലാക്കാൻ ഇതിനുപുറമെ കോടിക്കണക്കിന് ഡോളർ കൂടി കണ്ടെത്തേണ്ടി വരുന്നത് യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ വെല്ലുവിളിയാകും.
Following reports on April 25, 2026, recent Iranian retaliatory strikes have caused extensive damage to U.S. military bases across seven Middle Eastern countries. According to sources cited by NBC News, the destruction is far more severe than the Pentagon initially acknowledged, with reconstruction and repair costs expected to run into billions of dollars.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."