ആണവ നിരോധന കരാർ നടപ്പിലാക്കണം; അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്ത് സഊദി അറേബ്യ
റിയാദ്: മധ്യേഷ്യയെ ആണവായുധ വിമുക്ത മേഖലയായി പ്രഖ്യാപിക്കണമെന്ന് സഊദി അറേബ്യ യു.എന്നിൽ ആവശ്യപ്പെട്ടു. ആണവായുധ വ്യാപന നിരോധന കരാർ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ സഊദി, ഇസ്റാഈൽ ഈ കരാറിൽ ചേരാത്തതാണ് മേഖലയിലെ സമാധാനത്തിന് തടസ്സമാണെന്നും കുറ്റപ്പെടുത്തി. ഐക്യരാഷ്ട്രസഭയിലെ സഊദി പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽ-വാസൽ ആണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. മിഡിൽ ഈസ്റ്റിൽ നിന്നും ആണവായുധങ്ങൾ പൂർണമായും നീക്കം ചെയ്യണമെന്നും, ഇത് അന്താരാഷ്ട്ര സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. കരാറിൽ ഒപ്പിടാൻ ഇസ്റാഈൽ വിസമ്മതിക്കുന്നത് ആണവ വിമുക്ത മേഖല എന്ന ലക്ഷ്യത്തിന് വെല്ലുവിളിയാണ്.
ഊർജ്ജ ആവശ്യങ്ങൾക്കായി ആണവോർജ്ജം വികസിപ്പിക്കാൻ എല്ലാ രാജ്യങ്ങൾക്കും അവകാശമുണ്ടെന്നും ഇതിനായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായി സഹകരിക്കാൻ സഊദി തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.ഫലസ്തീൻ വിഷയത്തിൽ ഇസ്റാഈൽ നടത്തുന്ന അധിനിവേശത്തെ രാജ്യം ശക്തമായി അപലപിച്ചു. ഗസയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കാനും ലബനനിലെ ആക്രമണങ്ങൾ അവസാനിപ്പിക്കാനും അദ്ദേഹം കൂട്ടിച്ചേർത്തു. അനധികൃത കുടിയേറ്റങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഗസ്സയിൽ നിന്ന് ഇസ്റാഈൽ സൈന്യം പിന്മാറണമെന്നും സഊദി ആവർത്തിച്ചു.
Saudi Arabia has called for a nuclear-weapon-free Middle East during a UN session, stressing that Israel’s refusal to join the Non-Proliferation Treaty (NPT) remains a major obstacle to regional peace. Saudi Permanent Representative Dr. Abdulaziz Al-Wasel emphasized the collective responsibility of the international community to eliminate nuclear threats while reiterating the Kingdom's demand for an immediate ceasefire in Gaza and the establishment of an independent Palestinian state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."