HOME
DETAILS

തൃശൂരില്‍ മിന്നല്‍ ചുഴലി; മരങ്ങള്‍ കടപുഴകി, വാഹനങ്ങള്‍ തകര്‍ന്നു; വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

  
Web Desk
June 09, 2026 | 7:42 AM

thrissur-whirlwind-uproots-trees-damages-vehicles-students-narrowly-escape

തൃശ്ശൂര്‍: തൃശ്ശൂരില്‍ ഇന്ന് രാവിലെയുണ്ടായ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. മിന്നല്‍ ചുഴലിയില്‍ പലയിടത്തും മരങ്ങള്‍ കടപുഴകിവീണു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ശക്തമായ കാറ്റ് വീശിയത്. ഒല്ലൂക്കര പൂച്ചട്ടിയിലുള്ള ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍ മൈതാനത്ത് നിന്നിരുന്ന വന്‍ തേക്കുമരങ്ങള്‍ വേരോടെ പിഴുതുവീഴുകയായിരുന്നു. നാലു തേക്കുകളും സ്‌കൂള്‍ മുറ്റത്തെ വലിയ മാവുമാണ് കടപുഴകിയത്. 

മരം വീണതിനെ തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ചില ഭാഗങ്ങള്‍ തകര്‍ന്നു. ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പായതിനാല്‍ വന്‍ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. 

കാറ്റുണ്ടായ ഉടന്‍ ഓട്ടോ ഡ്രൈവര്‍മാരും അധ്യാപകരും കുട്ടികളെ തൊട്ടടുത്ത വീടുകളിലേക്ക് എത്തിക്കുകയായിരുന്നു. സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ മുകളിലേക്കാണ് മരങ്ങള്‍ വീണത്. അപകടത്തില്‍ മൂന്ന് ഓട്ടോറിക്ഷകളും ഒരു കാറും തകര്‍ന്നു. 
മരങ്ങള്‍ വീണ വാഹനങ്ങള്‍ക്ക് തൊട്ടടുത്തും കുട്ടികള്‍ നില്‍ക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് തൃശ്ശൂരില്‍ നിന്നും എത്തിയ അഗ്‌നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് മരങ്ങള്‍ മുറിച്ചുമാറ്റി. 

വില്ലടം സ്‌കൂള്‍ വളപ്പിലും രണ്ട് മരങ്ങള്‍ വീണെങ്കിലും മറ്റു നാശനഷ്ടങ്ങളില്ല. തൃശ്ശൂര്‍-താണിക്കുടം റൂട്ടില്‍ രണ്ടിടത്ത് ഗതാഗതം തടസപ്പെട്ടു. 

കൊഴുക്കുള്ളി, വില്‍വട്ടം, നടത്തറ, പൂച്ചെട്ടി എന്നിവിടങ്ങളിലാണ് മിന്നല്‍ ചുഴലി ഉണ്ടായത്. പലയിടത്തും മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതിബന്ധം താറുമാറായി. ചിലയിടങ്ങളില്‍ ഗതാഗത തടസ്സവുമുണ്ടായി. 

 

 

A sudden whirlwind struck parts of Thrissur, uprooting trees and causing significant damage to vehicles. Several areas were affected by strong winds, leading to disruptions and property damage. Students narrowly escaped injury when the whirlwind hit, avoiding what could have been a serious accident. Authorities are assessing the damage and monitoring weather conditions in the region.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് ഡി.കെ ശിവകുമാര്‍; നിയമനം കാബിനറ്റ് റാങ്കോടെ

Kerala
  •  4 hours ago
No Image

'മുഖ്യമന്ത്രി സന്ദര്‍ശിച്ചാല്‍  സ്‌കൂളിന് പബ്‌ളിസിറ്റി കിട്ടും, കുറേ കുട്ടികള്‍ പ്രവേശനം തേടും.' സ്‌കൂളിനെ കുറിച്ച ആശങ്ക പങ്കുവെച്ച് വി.ഡി സതീശന്  നാലാം ക്ലാസുകാരിയുടെ കത്ത് 

Kerala
  •  5 hours ago
No Image

സെക്രട്ടറിയേറ്റില്‍ വീണ്ടും മാധ്യമനിയന്ത്രണം; സമരഗേറ്റും ബാരിക്കേഡ് വെച്ച് അടച്ചു

Kerala
  •  5 hours ago
No Image

എക്‌സൈസിൽ പുതിയ തസ്തികകൾ; ശുപാർശ വീണ്ടും പരിഗണിക്കുന്നു; ചെക്ക്‌പോസ്റ്റിലും റേഞ്ച് ഓഫിസിലും തസ്തികകൾ വേണം 

Kerala
  •  6 hours ago
No Image

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി; ഭൂമി വിട്ടുകിട്ടാൻ ബുദ്ധിമുട്ടെന്ന് വിദഗ്ധർ

Kerala
  •  6 hours ago
No Image

മാസപ്പടി കേസ്: വീണയ്ക്ക് ഇ.ഡി സമന്‍സ്; വെള്ളിയാഴ്ച ഹാജരാകണം

Kerala
  •  6 hours ago
No Image

ഉജ്ജ്വല ഗുണഭോക്താക്കള്‍ക്കുള്ള സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് വീണ്ടും കേന്ദ്രം; പ്രതിവര്‍ഷ ക്വാട്ട ഒമ്പതില്‍ നിന്ന് നാലിലേക്ക് 

National
  •  7 hours ago
No Image

മരണവീടുകളിലെ കടന്നുകയറ്റത്തിനെതിരേ പ്രതിഷേധം

Kerala
  •  7 hours ago
No Image

ഭരണമാറ്റം അനുകൂലമാക്കി സർവകലാശാലകളിൽ കാവിവൽക്കരണം; സംഘ്പരിവാറുകാരെ വി.സി ആക്കിയും സെനറ്റിൽ നിയമിച്ചും ഗവർണർ

Kerala
  •  7 hours ago
No Image

ഉരുൾദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നത് വൈകി; വയനാട് കലക്ടർക്കെതിരേ നടപടിക്ക് നീക്കം

Kerala
  •  7 hours ago