അര്‍ബുദത്തിന് കാരണമാകുമെന്ന പരാതി; ഒടുവില്‍ ഒത്തുതീര്‍പ്പിന് വഴങ്ങി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, 55,699 കോടി രൂപ നല്‍കും
ന്യൂജഴ്‌സി: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനി 550 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കും. ഏകദേശം 52,699 കോടി രൂപ ഇന്ത്യന്‍ തുകയാകും ഇത്. ബേബി പൗഡറും മറ്റ് ടാല്‍കം ഉല്‍പന്നങ്ങളും ഗര്‍ഭാശയ അര്‍ബുദത്തിന് കാരണമായെന്ന പരാതികൾ ന്യൂജഴ്‌സിലെ ഫെഡറല്‍ കോടതിയില്‍ നില്‍ക്കുമ്പോഴാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ കമ്പനി ഒരുങ്ങുന്നത്. 76,000 ത്തിലേറെപ്പേര്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക.
ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണിന്റെ ബേബി പൗഡറുകളില്‍ ആസ്‌ബെറ്റോസ് അടങ്ങിയിട്ടുണ്ടെന്നും ഇതിന്റെ നിരന്തര ഉപയോഗം മെസോതെലിയോമ ഉള്‍പ്പെടെയുള്ള അര്‍ബുദ ബാധയ്ക്ക് കാരണമായെന്നുമാണ് പരാതികളിലേറെയും.
എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ജീവന്‍ രക്ഷാമരുന്നുകളും ഉപകരണങ്ങളും നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് വിഷയം തീര്‍പ്പാക്കുന്നതെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വൈസ് പ്രസിഡന്റ് എറിക് ഹാസ് പറഞ്ഞു.
2016ല്‍ അമേരിക്കയില്‍ ടാല്‍ക്ക് ഉപയോഗം മൂലം അണ്ഡാശയ കാന്‍സര്‍ ബാധിച്ച് മരിച്ച ഒരു സ്ത്രീയുടെ കുടുംബത്തിന് 72 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഒരു ജൂറി ഉത്തരവിട്ടിരുന്നു. ഈ കേസ് പിന്നീട് ഒരു വര്‍ഷത്തിന് ശേഷം തള്ളിക്കളഞ്ഞെങ്കിലും, കമ്പനിക്കെതിരായ പരാതികള്‍ പെരുകുകയും യു.എസിലുടനീളമുള്ള വിവിധ കോടതികളില്‍ പരാതിക്കാര്‍ക്ക് അനുകൂലമായി വിധികള്‍ വരികയും ചെയ്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."