HOME
DETAILS

സിറിയയില്‍ രണ്ടിടങ്ങളില്‍ സ്‌ഫോടനപരമ്പര: 57 മരണം

  
backup
February 22, 2016 | 11:36 AM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2
ദമസ്‌കസ്: സിറിയിലെ ഹുംസിലും ദമസ്‌കസിലുമുണ്ടായ സ്‌ഫോടന പരമ്പരകളില്‍ 57 പേര്‍ കൊല്ലപ്പെട്ടു. 107 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ ഏറെയും തദ്ദേശവാസികളാണ്. നാലു സ്‌ഫോടനങ്ങളാണ് ഉണ്ടായത്. ദക്ഷിണ ദമസ്‌കസിലെ പ്രാന്തപ്രദേശമായ സയ്യിദ സൈനബിലുണ്ടായ സ്‌ഫോടനത്തില്‍ 30 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നേരത്തെ ഹുംസിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 42 പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. സിറിയന്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ സനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹുംസ് നഗരത്തിലെ അതിര്‍ത്തിയിലെ അല്‍ അര്‍മാന്‍ പ്രദേശത്താണ് സ്‌ഫോടനം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. യു.കെ ആസ്ഥാനമായ സിറിയന്‍ ഒബ്‌സര്‍വേറ്ററിയുടെ കണക്ക് പ്രകാരം മരണസംഖ്യ 46 ആണ്. കൊല്ലപ്പെട്ടവരില്‍ 28 തദ്ദേശീയരും ഉള്‍പ്പെടുമെന്ന് ഇവര്‍ പറയുന്നു. ഹുംസ് നഗരത്തിന്റെ ഭൂരിഭാഗവും സര്‍ക്കാര്‍ സേനയുടെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ മാസം നടന്ന ഇരട്ട സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഐ.എസ് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ മാസം സയ്യിദ സൈനബിലുണ്ടായ സ്‌ഫോടനത്തില്‍ 71 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഐ.എസ് ശക്തികേന്ദ്രമായ റഖയിലും അലെപ്പോയിലും ഐ.എസ് വിരുദ്ധ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് ഹുംസിലെ ആക്രമണം. അലെപ്പോയിലെ 18 ഗ്രാമങ്ങള്‍ റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെ സിറിയന്‍ സേന തിരിച്ചുപിടിച്ചിരുന്നു. റഖക്കും അലെപ്പോക്കും ഇടയില്‍ 40 കി.മി അകലെയുള്ള കിഴക്കന്‍ അലെപ്പോയിലെ ഗ്രാമങ്ങളാണിവ. ആക്രമണം ശക്തമായതിനെ തുടര്‍ന്ന് അരലക്ഷം പേരാണ് അലെപ്പോയില്‍ നിന്ന് തുര്‍ക്കിയിലേക്ക് പലായനം ചെയ്തത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

National
  •  14 days ago
No Image

സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം 

Kerala
  •  14 days ago
No Image

ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വജ്രായുധം: നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് തലവേദനയായി മിസ്റ്ററി സ്പിന്നർ

Cricket
  •  14 days ago
No Image

പദവിയിലിരുന്നത് കേവലം 9 മാസം; ആനന്ദ ബോസിന് പിന്നാലെ ഞെട്ടിച്ച് കവീന്ദര്‍ ഗുപ്തയും; ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

National
  •  14 days ago
No Image

അവസാന ബോൾവരെ നീണ്ട ആവേശം; പൊരുതി ജയിച്ച് ഇന്ത്യ ഫൈനലിൽ

Cricket
  •  14 days ago
No Image

പടക്കം പൊട്ടിക്കലും ലഡു വിതരണവും; പി കെ ശശിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ മണ്ണാർക്കാട് ആഘോഷം

Kerala
  •  14 days ago
No Image

പാര്‍ട്ടിയില്‍ അവഗണനയെന്ന് ആരോപണം; തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു 

Kerala
  •  14 days ago
No Image

ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനം തകര്‍ന്നുവീണതായി സംശയം; പൈലറ്റിനെ കാണാനില്ല; അന്വേഷണം ആരംഭിച്ച് വ്യോമസേന 

National
  •  14 days ago
No Image

തൊണ്ടിമുതല്‍ കേസ്; ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആന്റണി രാജു ഹൈക്കോടതിയില്‍; എതിര്‍ത്ത് സര്‍ക്കാര്‍ 

Kerala
  •  14 days ago
No Image

പന്ത്രണ്ടു വയസുകാരൻ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  14 days ago