HOME
DETAILS

സിറിയയില്‍ രണ്ടിടങ്ങളില്‍ സ്‌ഫോടനപരമ്പര: 57 മരണം

  
backup
February 22, 2016 | 11:36 AM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2
ദമസ്‌കസ്: സിറിയിലെ ഹുംസിലും ദമസ്‌കസിലുമുണ്ടായ സ്‌ഫോടന പരമ്പരകളില്‍ 57 പേര്‍ കൊല്ലപ്പെട്ടു. 107 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ ഏറെയും തദ്ദേശവാസികളാണ്. നാലു സ്‌ഫോടനങ്ങളാണ് ഉണ്ടായത്. ദക്ഷിണ ദമസ്‌കസിലെ പ്രാന്തപ്രദേശമായ സയ്യിദ സൈനബിലുണ്ടായ സ്‌ഫോടനത്തില്‍ 30 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നേരത്തെ ഹുംസിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 42 പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. സിറിയന്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ സനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹുംസ് നഗരത്തിലെ അതിര്‍ത്തിയിലെ അല്‍ അര്‍മാന്‍ പ്രദേശത്താണ് സ്‌ഫോടനം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. യു.കെ ആസ്ഥാനമായ സിറിയന്‍ ഒബ്‌സര്‍വേറ്ററിയുടെ കണക്ക് പ്രകാരം മരണസംഖ്യ 46 ആണ്. കൊല്ലപ്പെട്ടവരില്‍ 28 തദ്ദേശീയരും ഉള്‍പ്പെടുമെന്ന് ഇവര്‍ പറയുന്നു. ഹുംസ് നഗരത്തിന്റെ ഭൂരിഭാഗവും സര്‍ക്കാര്‍ സേനയുടെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ മാസം നടന്ന ഇരട്ട സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഐ.എസ് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ മാസം സയ്യിദ സൈനബിലുണ്ടായ സ്‌ഫോടനത്തില്‍ 71 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഐ.എസ് ശക്തികേന്ദ്രമായ റഖയിലും അലെപ്പോയിലും ഐ.എസ് വിരുദ്ധ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് ഹുംസിലെ ആക്രമണം. അലെപ്പോയിലെ 18 ഗ്രാമങ്ങള്‍ റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെ സിറിയന്‍ സേന തിരിച്ചുപിടിച്ചിരുന്നു. റഖക്കും അലെപ്പോക്കും ഇടയില്‍ 40 കി.മി അകലെയുള്ള കിഴക്കന്‍ അലെപ്പോയിലെ ഗ്രാമങ്ങളാണിവ. ആക്രമണം ശക്തമായതിനെ തുടര്‍ന്ന് അരലക്ഷം പേരാണ് അലെപ്പോയില്‍ നിന്ന് തുര്‍ക്കിയിലേക്ക് പലായനം ചെയ്തത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഷ്ട്രപതി ഉത്തരവ്; കേരള ഹൈക്കോടതിയിലെ ഏഴ് അഡീഷണൽ ജഡ്ജിമാരെ സ്ഥിരപ്പെടുത്തി

Kerala
  •  3 days ago
No Image

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം തുറന്നു: സർവീസുകൾ ഭാഗികമായി പുനരാരംഭിക്കും; യാത്രക്കാർക്ക് കർശന നിർദ്ദേശവുമായി അധികൃതർ

uae
  •  3 days ago
No Image

വാഹന എഞ്ചിന്‍ ഇടപാടില്‍ തര്‍ക്കം; സ്ഥാപനത്തിനെതിരെ കോടതി വിധി

oman
  •  3 days ago
No Image

സുരക്ഷാ ജാഗ്രത ശക്തമാക്കി ബഹ്‌റൈന്‍; താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി

bahrain
  •  3 days ago
No Image

ഇറാനിൽ ഇസ്റാഈൽ ബോംബാക്രമണം; ഒരു കുട്ടിയടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു

International
  •  3 days ago
No Image

യുദ്ധം പടരാതിരിക്കാൻ ഉടനടി ഇടപെടണം; പുടിനുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്

uae
  •  3 days ago
No Image

വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

Kerala
  •  3 days ago
No Image

ഇസ്റാഈൽ-യുഎസ് ആക്രമണത്തിൽ പരുക്കേറ്റ ഖാംനഇയുടെ ഭാര്യ മൻസൂറ ഖജസത ബാഖർസാദ മരിച്ചു

International
  •  3 days ago
No Image

മാനവീയം വീഥിയിലെ കമിതാക്കളുടെ തമ്മിൽതല്ല്; സ്വമേധയാ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

കൊച്ചിയിലേക്കും മുംബൈയിലേക്കുമുള്ള പ്രത്യേക സർവീസുകൾ പുനരാരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്

uae
  •  3 days ago