HOME
DETAILS

സിറിയയില്‍ രണ്ടിടങ്ങളില്‍ സ്‌ഫോടനപരമ്പര: 57 മരണം

  
backup
February 22, 2016 | 11:36 AM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2
ദമസ്‌കസ്: സിറിയിലെ ഹുംസിലും ദമസ്‌കസിലുമുണ്ടായ സ്‌ഫോടന പരമ്പരകളില്‍ 57 പേര്‍ കൊല്ലപ്പെട്ടു. 107 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ ഏറെയും തദ്ദേശവാസികളാണ്. നാലു സ്‌ഫോടനങ്ങളാണ് ഉണ്ടായത്. ദക്ഷിണ ദമസ്‌കസിലെ പ്രാന്തപ്രദേശമായ സയ്യിദ സൈനബിലുണ്ടായ സ്‌ഫോടനത്തില്‍ 30 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നേരത്തെ ഹുംസിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 42 പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. സിറിയന്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ സനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹുംസ് നഗരത്തിലെ അതിര്‍ത്തിയിലെ അല്‍ അര്‍മാന്‍ പ്രദേശത്താണ് സ്‌ഫോടനം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. യു.കെ ആസ്ഥാനമായ സിറിയന്‍ ഒബ്‌സര്‍വേറ്ററിയുടെ കണക്ക് പ്രകാരം മരണസംഖ്യ 46 ആണ്. കൊല്ലപ്പെട്ടവരില്‍ 28 തദ്ദേശീയരും ഉള്‍പ്പെടുമെന്ന് ഇവര്‍ പറയുന്നു. ഹുംസ് നഗരത്തിന്റെ ഭൂരിഭാഗവും സര്‍ക്കാര്‍ സേനയുടെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ മാസം നടന്ന ഇരട്ട സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഐ.എസ് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ മാസം സയ്യിദ സൈനബിലുണ്ടായ സ്‌ഫോടനത്തില്‍ 71 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഐ.എസ് ശക്തികേന്ദ്രമായ റഖയിലും അലെപ്പോയിലും ഐ.എസ് വിരുദ്ധ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് ഹുംസിലെ ആക്രമണം. അലെപ്പോയിലെ 18 ഗ്രാമങ്ങള്‍ റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെ സിറിയന്‍ സേന തിരിച്ചുപിടിച്ചിരുന്നു. റഖക്കും അലെപ്പോക്കും ഇടയില്‍ 40 കി.മി അകലെയുള്ള കിഴക്കന്‍ അലെപ്പോയിലെ ഗ്രാമങ്ങളാണിവ. ആക്രമണം ശക്തമായതിനെ തുടര്‍ന്ന് അരലക്ഷം പേരാണ് അലെപ്പോയില്‍ നിന്ന് തുര്‍ക്കിയിലേക്ക് പലായനം ചെയ്തത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2030 ലോകകപ്പിലേക്ക് ടിക്കറ്റുറപ്പിച്ച് പോര്‍ച്ചുഗലും,അര്‍ജന്റീനയും; പക്ഷേ ബ്രസീൽ ആരാധകർക്ക് വൻ പ്രഹരം

Football
  •  3 days ago
No Image

മുന്നണി യോഗം ചേരാൻ വൈകുന്നു: കടുത്ത അതൃപ്തിയിൽ ഘടകകക്ഷികൾ; അടിയന്തരമായി യോഗം വിളിക്കാൻ ആവശ്യം

Kerala
  •  3 days ago
No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  3 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  3 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  3 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  3 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  3 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  3 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  3 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago