HOME
DETAILS

സിറിയ: വെടിനിര്‍ത്തലിനു തയാറെന്ന് സര്‍ക്കാര്‍

  
backup
February 23, 2016 | 9:18 PM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%81
വെടിനിര്‍ത്തല്‍ കരാറില്‍ വെള്ളിയാഴ്ച ഒപ്പിടും ദമസ്‌കസ്: സിറിയയില്‍ വെടിനിര്‍ത്തലിനു യു.എസും റഷ്യയും പദ്ധതി തയാറാക്കിയതോടെ വെടിനിര്‍ത്തലിനു തയാറാണെന്ന് സിറിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. വെടിനിര്‍ത്തലിനു വേണ്ടി റഷ്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നടത്തുന്ന ശ്രമത്തിന് പിന്തുണ നല്‍കുമെന്ന് സിറിയന്‍ സര്‍ക്കാര്‍ പ്രസ്്താവനയില്‍ പറഞ്ഞു. മറ്റ് ഗ്രൂപ്പുകളും വെടിനിര്‍ത്തലിന് തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രസ്്താവന പറയുന്നു. ഐ.എസ്, അല്‍ നുസ്്്‌റ ഫ്രണ്ട് തുടങ്ങിയ തീവ്രവാദ സംഘടനകളെ വെടിനിര്‍ത്തല്‍ പദ്ധതിയില്‍ സഹകരിപ്പിക്കുന്നില്ല. നേരത്തെ വിയന്നയില്‍ നടന്ന സിറിയന്‍ സമാധാന ചര്‍ച്ചകള്‍ പിന്നീട് ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു. രാജ്യത്തെ തീവ്രവാദികള്‍ക്ക് ആയുധങ്ങള്‍ ലഭിക്കാതിരിക്കാന്‍ അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് സിറിയ പറഞ്ഞു. വെടിനിര്‍ത്തല്‍ കരാറുകള്‍ അട്ടിമറിക്കുന്നത് ഇത്തരം ആയുധ ശേഖരം ഉപയോഗിച്ചാണ്. ഈ മാസം 26 ന് ഉച്ചയോടെ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിടുമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്താനാണ് ഉദ്ദേശിക്കുന്നത്. സിറിയന്‍ പ്രതിപക്ഷമായ ഹൈ നെഗോസിയേഷന്‍ കമ്മിറ്റി (എച്ച്.എന്‍.സി)യും വെടിനിര്‍ത്തല്‍ പദ്ധതി അംഗീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ അസദും സഖ്യകക്ഷികളും വെടിനിര്‍ത്തല്‍ കരാറില്‍ ഉറച്ചു നില്‍ക്കുമെന്ന് പ്രതീക്ഷയില്ലെന്നും എച്ച്.എന്‍.സി വക്താവ് റിയാദ് നാസാന്‍ അഗ പറഞ്ഞു. ഐ.എസും നുസ്്‌റ ഫ്രണ്ടും വെടിനിര്‍ത്തലിനില്ലാത്തതിനാല്‍ അവര്‍ സിറിയന്‍ വിമതര്‍ക്കെതിരേ ആക്രമണം നടത്തി തങ്ങളെ ഇല്ലാതാക്കുമെന്ന ഭീതിയും എച്ച്.എന്‍.സി പങ്കുവയ്ക്കുന്നുണ്ട്. ഏപ്രിലില്‍ തെരഞ്ഞെടുപ്പ് ദമസ്‌കസ്: സിറിയയില്‍ ഏപ്രില്‍ 13 ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രസിഡന്റ് ബശര്‍ അല്‍ അസദ്. യു.എസും റഷ്യയും വെടിനിര്‍ത്തല്‍ പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടി. ദേശീയ വാര്‍ത്താ ഏജന്‍സിയായ സനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സിറിയയിലെ ഓരോ പ്രവിശ്യകളിലും സീറ്റുകളുടെ എണ്ണം സംബന്ധിച്ച പ്രഖ്യാപനം പ്രസിഡന്റ് പൂര്‍ത്തിയാക്കിയതായി വാര്‍ത്താ ഏജന്‍സി അറിയിച്ചു. 2012 മെയിലാണ് സിറിയയില്‍ അവസാനമായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. ഭരണകക്ഷിയായ ബാത് പാര്‍ട്ടിക്കു പുറമേ മറ്റ് പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ പങ്കെടുത്തിരുന്നു. 250 അംഗങ്ങളാണ് സിറിയന്‍ പാര്‍ലമെന്റിലുള്ളത്. ബാത് പാര്‍ട്ടിയുടെ അംഗങ്ങളാണ് പാര്‍ലമെന്റില്‍ കൂടുതലായുള്ളത്. കൃഷി മന്ത്രിയായി പിന്നീട് അസദ് സ്ഥാനം നല്‍കിയ റിയാബ് സിറിയയുടെ പുതിയ പ്രധാനമന്ത്രിയാകും. 2011 മാര്‍ച്ച് മുതല്‍ രാജ്യത്ത് സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്ന കലാപത്തില്‍ 2.6 ലക്ഷം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 10 ലക്ഷത്തിലേറെ പേര്‍ പലായനം ചെയ്യപ്പെട്ടു. കഴിഞ്ഞ നവംബറില്‍ വിയന്നയില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ സിറിയയില്‍ 18 മാസത്തിനകം സ്വതന്ത്ര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണയായിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി-ആർഎസ്എസ് രാഷ്ട്രീയത്തിനെതിരെ പോരാട്ടം; എൻസിപി വിട്ട് പ്രശാന്ത് ജഗ്തപ് കോൺഗ്രസിൽ

National
  •  23 minutes ago
No Image

തൃശ്ശൂർ മേയർ തിരഞ്ഞെടുപ്പ് വിവാദം: ഡിസിസി പ്രസിഡന്റിനെതിരെ അഴിമതി ആരോപണം; കൗൺസിലർ ലാലി ജെയിംസിന് സസ്പെൻഷൻ

Kerala
  •  an hour ago
No Image

കടകംപള്ളിയും പോറ്റിയും തമ്മിലെന്ത്? ശബരിമലയിലെ സ്വർണ്ണം 'പമ്പ കടന്നത്' അങ്ങയുടെ മന്ത്രിയുടെ കാലത്തല്ലേ; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഷിബു ബേബി ജോൺ

Kerala
  •  an hour ago
No Image

സിദാനല്ല, റൊണാൾഡോയുമല്ല; അവനാണ് മികച്ചവൻ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോബർട്ടോ കാർലോസ്

Football
  •  an hour ago
No Image

ഭാര്യയെ ചെയർപേഴ്‌സണാക്കിയില്ല; കലിപ്പിൽ കെട്ടിട ഉടമ എംഎൽഎയുടെ ഓഫീസ് പൂട്ടിച്ചു

Kerala
  •  2 hours ago
No Image

ഡൽഹി സ്ഫോടനത്തിൽ ഉപയോഗിച്ചത് 40 കിലോ സ്ഫോടകവസ്തുക്കൾ: മൂന്ന് ടൺ സ്ഫോടകവസ്തുക്കൾ കണ്ടെത്തി; അമിത് ഷാ

National
  •  2 hours ago
No Image

ഗ്രീൻഫീൽഡിൽ ഷെഫാലി തരംഗം; ശ്രീലങ്കയെ തകർത്ത് ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി

Cricket
  •  2 hours ago
No Image

പൊലിസിനെ ബോംബെറിഞ്ഞ കേസ്: 20 വർഷം ശിക്ഷിക്കപ്പെട്ട സി.പി.ഐ.എം നേതാവിന് പരോൾ

Kerala
  •  2 hours ago
No Image

യുഎഇ കാലാവസ്ഥ: അബൂദബിയിലും ദുബൈയിലും 24 ഡിഗ്രി ചൂട്; രാത്രികാലങ്ങളിൽ തണുപ്പേറും

uae
  •  2 hours ago
No Image

'ഫുട്ബോളിന് ഒരു ഇരുണ്ട വശമുണ്ട്'; റൊണാൾഡോയ്ക്ക് റെഡ് കാർഡ് നൽകിയതിന് വിലക്ക് നേരിട്ടെന്ന് മുൻ റഫറി

Football
  •  3 hours ago