HOME
DETAILS

ആകാശത്തൊട്ടില്‍ നിരോധിക്കണം

  
backup
September 21, 2016 | 6:32 PM

%e0%b4%86%e0%b4%95%e0%b4%be%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%95

ഉത്സവപ്പറമ്പുകളിലും കാര്‍ണിവലിലും എക്‌സിബിഷനിലും യാതൊരു സുരക്ഷയുമില്ലാതെ അപകടകരമായ നിലയില്‍ ആകാശത്തൊട്ടില്‍ പ്രര്‍ത്തിപ്പിക്കുന്നതു നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പത്തനംതിട്ട ചിറ്റാറില്‍ സ്വകാര്യ ഗ്രൂപ്പ് വസന്തോത്സവത്തിന്റെ പേരില്‍ യാതൊരു സുരക്ഷയുമില്ലാതെ പ്രവര്‍ത്തിപ്പിച്ചിരുന്ന ആകാശത്തൊട്ടിലില്‍ നിന്നു വീണ് അഞ്ചു വയസ് പ്രായമായ അലന്‍, സഹോദരി പ്രിയങ്ക എന്നിവര്‍ കഴിഞ്ഞദിവസം മരിച്ചിരുന്നു.
അല്‍പ സമയത്തെ സന്തോഷത്തിനുവേണ്ടി ജീവിതകാലം വരെ ദു:ഖിതരായി കഴിയേണ്ട അവസ്ഥയ്‌ക്കെതിരേ ശക്തമായ നടപടി ആവശ്യമായി വന്നിരിക്കയാണ്. ഇതുപോലെ മുന്‍പ് കാസര്‍കോട് പാലക്കുന്നില്‍ നടന്ന എക്‌സ്‌പോയില്‍ യന്ത്ര ഊഞ്ഞാലില്‍ കയറിയ യുവതി മരിക്കുകയും കുട്ടിക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അവിടെയും യാതൊരു വിധ സുരക്ഷയും അനുമതിയും ഇല്ലാതെയാണ് ആകാശത്തൊട്ടില്‍ പ്രവര്‍ത്തിച്ചിരുന്നത്. ആഘോഷ വേളകളില്‍ ബാല്യകൗമാര പ്രായമുള്ളവരെ പരക്കെ ആകര്‍ഷിക്കപ്പെടുന്ന ചെലവ്കുറഞ്ഞ വിനോദോപാധിയാണ് ആകാശത്തൊട്ടില്‍.
സാഹസികമായ അനുഭവത്തിനായി ഇത്തരം സംവിധാനങ്ങളില്‍ കൗതുകമെടുക്കുന്ന മുതിര്‍ന്ന പൗരന്‍മാരുമുണ്ട്. എന്നാല്‍ അധികാരികളുടെ ഉദാസീനത കാരണം വിനോദ സംരംഭങ്ങള്‍ മരണത്തിനും കഷ്ടനഷ്ടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇത്തരം സംവിധാനങ്ങളുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തുന്നതിനുള്ള മാനദണ്ഡം, അനുമതി നല്‍കുന്നതിനുള്ള അധികാരമുള്ള ഭരണസംവിധാനം, സുരക്ഷ സംബന്ധമായ നിയമാവലി എന്നിവയില്‍ വ്യക്തതവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ യന്ത്രത്തൊട്ടിലുകള്‍ സ്ഥാപിക്കുമ്പോള്‍ അവയുടെ പ്രവര്‍ത്തനക്ഷമതയും അതില്‍ കയറുന്നവരുടെ സംരക്ഷണവും ഉറപ്പുവരുത്തണം. കാസര്‍ക്കോട് അപകടത്തിനു ശേഷം 2016 മാര്‍ച്ച് എട്ടിനു മനുഷ്യാവകാശ കമ്മിഷന്‍ പുറപ്പെടുവിച്ച വിധിന്യായത്തിലെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ എടുക്കാത്തതാണ് ചിറ്റാറില്‍ ഇത്തരം മരണം സംഭവിക്കാന്‍ ഇടയായിട്ടുള്ളത്. മനുഷ്യ ജീവന്‍ കൊണ്ടുള്ള ഇത്തരം വിനോദങ്ങള്‍ നിരോധിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയാറാകണം.

കെ. മുഹമ്മദ് കുഞ്ഞി
കോരമ്പേത്ത്, വളപട്ടണം, കണ്ണൂര്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ ഇതിഹാസത്തിന്റെ സാന്നിധ്യം എനിക്ക് പ്രചോദനമായി: ഫൈനലിലെ ഇന്നിങ്സിനെക്കുറിച്ച് ഷഫാലി

Cricket
  •  8 days ago
No Image

മാനസികാരോഗ്യം ശാരീരിക ആരോഗ്യത്തേക്കാൾ പ്രധാനപ്പെട്ടത്; യുഎഇയിലെ പ്രവാസികളുടെ മുൻ​ഗണനകളിൽ മാറ്റം വന്നതായി പുതിയ പഠനം

uae
  •  8 days ago
No Image

'വാതിലിനരികില്‍ നിന്ന് മാറാന്‍ പറഞ്ഞു മാറിയില്ല, ദേഷ്യം വന്നു ചവിട്ടി' ട്രെയിനില്‍ നിന്ന് തള്ളിയിട്ടസംഭവത്തില്‍ കുറ്റംസമ്മതിച്ച് പ്രതി മൊഴി

Kerala
  •  8 days ago
No Image

ലോക കിരീടം ചൂടിയ ഇന്ത്യൻ പെൺപടക്ക് കോടികളുടെ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

Cricket
  •  8 days ago
No Image

കരാര്‍ ലംഘിച്ച്  ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; ഹമാസ് മൂന്ന് മൃതദേഹങ്ങള്‍ കൂടി കൈമാറി

International
  •  8 days ago
No Image

"യുഎഇ പതാക എന്നെന്നും മഹത്വത്തിൽ പറക്കട്ടെ, അതെപ്പോഴും അഭിമാനത്തോടെയും ആദരവോടെയും അലയടിക്കട്ടെ"; യുഎഇയിൽ ഇന്ന് പതാക ദിനം

uae
  •  8 days ago
No Image

സഊദിയുടെ ഫ്ലൈഅദീൽ വിമാന കമ്പനി ഇന്ത്യയിലേക്ക് സർവ്വീസ് വ്യാപിപ്പിക്കുന്നു

Saudi-arabia
  •  8 days ago
No Image

ഇങ്ങനെയൊരു അത്ഭുത നേട്ടം ലോകത്തിൽ ആദ്യം; ചരിത്രത്തിന്റെ നെറുകയിൽ ദീപ്തി ശർമ്മ

Cricket
  •  8 days ago
No Image

ഡ്രൈവിം​ഗ് ലൈസൻസില്ലാതെയും ദുബൈ ചുറ്റി കാണാം; വേണ്ടത് ഈ ഒരു കാർഡ് മാത്രം!

uae
  •  8 days ago
No Image

21ാം വയസ്സിൽ രാജ്യത്തിന്റെ ഹീറോ; പകരക്കാരിയായി ടീമിലെത്തി ചരിത്രമെഴുതി ഷഫാലി

Cricket
  •  8 days ago