HOME
DETAILS

ആകാശത്തൊട്ടില്‍ നിരോധിക്കണം

  
backup
September 21, 2016 | 6:32 PM

%e0%b4%86%e0%b4%95%e0%b4%be%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%95

ഉത്സവപ്പറമ്പുകളിലും കാര്‍ണിവലിലും എക്‌സിബിഷനിലും യാതൊരു സുരക്ഷയുമില്ലാതെ അപകടകരമായ നിലയില്‍ ആകാശത്തൊട്ടില്‍ പ്രര്‍ത്തിപ്പിക്കുന്നതു നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പത്തനംതിട്ട ചിറ്റാറില്‍ സ്വകാര്യ ഗ്രൂപ്പ് വസന്തോത്സവത്തിന്റെ പേരില്‍ യാതൊരു സുരക്ഷയുമില്ലാതെ പ്രവര്‍ത്തിപ്പിച്ചിരുന്ന ആകാശത്തൊട്ടിലില്‍ നിന്നു വീണ് അഞ്ചു വയസ് പ്രായമായ അലന്‍, സഹോദരി പ്രിയങ്ക എന്നിവര്‍ കഴിഞ്ഞദിവസം മരിച്ചിരുന്നു.
അല്‍പ സമയത്തെ സന്തോഷത്തിനുവേണ്ടി ജീവിതകാലം വരെ ദു:ഖിതരായി കഴിയേണ്ട അവസ്ഥയ്‌ക്കെതിരേ ശക്തമായ നടപടി ആവശ്യമായി വന്നിരിക്കയാണ്. ഇതുപോലെ മുന്‍പ് കാസര്‍കോട് പാലക്കുന്നില്‍ നടന്ന എക്‌സ്‌പോയില്‍ യന്ത്ര ഊഞ്ഞാലില്‍ കയറിയ യുവതി മരിക്കുകയും കുട്ടിക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അവിടെയും യാതൊരു വിധ സുരക്ഷയും അനുമതിയും ഇല്ലാതെയാണ് ആകാശത്തൊട്ടില്‍ പ്രവര്‍ത്തിച്ചിരുന്നത്. ആഘോഷ വേളകളില്‍ ബാല്യകൗമാര പ്രായമുള്ളവരെ പരക്കെ ആകര്‍ഷിക്കപ്പെടുന്ന ചെലവ്കുറഞ്ഞ വിനോദോപാധിയാണ് ആകാശത്തൊട്ടില്‍.
സാഹസികമായ അനുഭവത്തിനായി ഇത്തരം സംവിധാനങ്ങളില്‍ കൗതുകമെടുക്കുന്ന മുതിര്‍ന്ന പൗരന്‍മാരുമുണ്ട്. എന്നാല്‍ അധികാരികളുടെ ഉദാസീനത കാരണം വിനോദ സംരംഭങ്ങള്‍ മരണത്തിനും കഷ്ടനഷ്ടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇത്തരം സംവിധാനങ്ങളുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തുന്നതിനുള്ള മാനദണ്ഡം, അനുമതി നല്‍കുന്നതിനുള്ള അധികാരമുള്ള ഭരണസംവിധാനം, സുരക്ഷ സംബന്ധമായ നിയമാവലി എന്നിവയില്‍ വ്യക്തതവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ യന്ത്രത്തൊട്ടിലുകള്‍ സ്ഥാപിക്കുമ്പോള്‍ അവയുടെ പ്രവര്‍ത്തനക്ഷമതയും അതില്‍ കയറുന്നവരുടെ സംരക്ഷണവും ഉറപ്പുവരുത്തണം. കാസര്‍ക്കോട് അപകടത്തിനു ശേഷം 2016 മാര്‍ച്ച് എട്ടിനു മനുഷ്യാവകാശ കമ്മിഷന്‍ പുറപ്പെടുവിച്ച വിധിന്യായത്തിലെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ എടുക്കാത്തതാണ് ചിറ്റാറില്‍ ഇത്തരം മരണം സംഭവിക്കാന്‍ ഇടയായിട്ടുള്ളത്. മനുഷ്യ ജീവന്‍ കൊണ്ടുള്ള ഇത്തരം വിനോദങ്ങള്‍ നിരോധിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയാറാകണം.

കെ. മുഹമ്മദ് കുഞ്ഞി
കോരമ്പേത്ത്, വളപട്ടണം, കണ്ണൂര്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓടുന്ന ട്രെയിനിൽ നിന്ന് പുക; ധൻബാദ് എക്‌സ്‌പ്രസ് മുക്കാൽ മണിക്കൂർ പിടിച്ചിട്ടു

Kerala
  •  4 days ago
No Image

നെഞ്ചിൽ പിടിച്ചുതള്ളി, മുഖത്തടിച്ചു; പൊലിസ് സ്റ്റേഷനിൽ ഗർഭിണിക്ക് നേരെ എസ്.എച്ച്.ഒയുടെ ക്രൂരമർദ്ദനം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  4 days ago
No Image

കനത്ത മഴയും ആലിപ്പഴ വർഷവും: ജാഗ്രത പാലിക്കണമെന്ന് റാസൽഖൈമ പൊലിസ്

uae
  •  4 days ago
No Image

നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിയിൽ ദിലീപ്

Kerala
  •  4 days ago
No Image

സ്കൂളിലെ പെറ്റ് ഷോയ്ക്ക് കുട്ടിയെത്തിയത് ആനയുമായി; സ്കൂൾ അധികൃതരിൽ നിന്ന് റിപ്പോർട്ട് തേടി വനംവകുപ്പ്

Kerala
  •  4 days ago
No Image

പാലക്കാട് കാറിന് തീപിടിച്ച് അപകടം; ഒരാൾ മരിച്ചു

Kerala
  •  4 days ago
No Image

മഴയും, ഗതാഗതക്കുരുക്കും വില്ലനായേക്കാം; ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ്

uae
  •  4 days ago
No Image

പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോഗങ്ങൾ, നിരവധി കലാപരിപാടികൾ

uae
  •  4 days ago
No Image

മഴ ചതിച്ചു; ദുബൈയിൽ തലാബത്തും ഡെലിവറൂവും പണി നിർത്തി; ഓർഡറുകൾ വൈകും

uae
  •  4 days ago
No Image

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവച്ചു

Kerala
  •  4 days ago