HOME
DETAILS

ആകാശത്തൊട്ടില്‍ നിരോധിക്കണം

  
backup
September 21, 2016 | 6:32 PM

%e0%b4%86%e0%b4%95%e0%b4%be%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%95

ഉത്സവപ്പറമ്പുകളിലും കാര്‍ണിവലിലും എക്‌സിബിഷനിലും യാതൊരു സുരക്ഷയുമില്ലാതെ അപകടകരമായ നിലയില്‍ ആകാശത്തൊട്ടില്‍ പ്രര്‍ത്തിപ്പിക്കുന്നതു നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പത്തനംതിട്ട ചിറ്റാറില്‍ സ്വകാര്യ ഗ്രൂപ്പ് വസന്തോത്സവത്തിന്റെ പേരില്‍ യാതൊരു സുരക്ഷയുമില്ലാതെ പ്രവര്‍ത്തിപ്പിച്ചിരുന്ന ആകാശത്തൊട്ടിലില്‍ നിന്നു വീണ് അഞ്ചു വയസ് പ്രായമായ അലന്‍, സഹോദരി പ്രിയങ്ക എന്നിവര്‍ കഴിഞ്ഞദിവസം മരിച്ചിരുന്നു.
അല്‍പ സമയത്തെ സന്തോഷത്തിനുവേണ്ടി ജീവിതകാലം വരെ ദു:ഖിതരായി കഴിയേണ്ട അവസ്ഥയ്‌ക്കെതിരേ ശക്തമായ നടപടി ആവശ്യമായി വന്നിരിക്കയാണ്. ഇതുപോലെ മുന്‍പ് കാസര്‍കോട് പാലക്കുന്നില്‍ നടന്ന എക്‌സ്‌പോയില്‍ യന്ത്ര ഊഞ്ഞാലില്‍ കയറിയ യുവതി മരിക്കുകയും കുട്ടിക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അവിടെയും യാതൊരു വിധ സുരക്ഷയും അനുമതിയും ഇല്ലാതെയാണ് ആകാശത്തൊട്ടില്‍ പ്രവര്‍ത്തിച്ചിരുന്നത്. ആഘോഷ വേളകളില്‍ ബാല്യകൗമാര പ്രായമുള്ളവരെ പരക്കെ ആകര്‍ഷിക്കപ്പെടുന്ന ചെലവ്കുറഞ്ഞ വിനോദോപാധിയാണ് ആകാശത്തൊട്ടില്‍.
സാഹസികമായ അനുഭവത്തിനായി ഇത്തരം സംവിധാനങ്ങളില്‍ കൗതുകമെടുക്കുന്ന മുതിര്‍ന്ന പൗരന്‍മാരുമുണ്ട്. എന്നാല്‍ അധികാരികളുടെ ഉദാസീനത കാരണം വിനോദ സംരംഭങ്ങള്‍ മരണത്തിനും കഷ്ടനഷ്ടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇത്തരം സംവിധാനങ്ങളുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തുന്നതിനുള്ള മാനദണ്ഡം, അനുമതി നല്‍കുന്നതിനുള്ള അധികാരമുള്ള ഭരണസംവിധാനം, സുരക്ഷ സംബന്ധമായ നിയമാവലി എന്നിവയില്‍ വ്യക്തതവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ യന്ത്രത്തൊട്ടിലുകള്‍ സ്ഥാപിക്കുമ്പോള്‍ അവയുടെ പ്രവര്‍ത്തനക്ഷമതയും അതില്‍ കയറുന്നവരുടെ സംരക്ഷണവും ഉറപ്പുവരുത്തണം. കാസര്‍ക്കോട് അപകടത്തിനു ശേഷം 2016 മാര്‍ച്ച് എട്ടിനു മനുഷ്യാവകാശ കമ്മിഷന്‍ പുറപ്പെടുവിച്ച വിധിന്യായത്തിലെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ എടുക്കാത്തതാണ് ചിറ്റാറില്‍ ഇത്തരം മരണം സംഭവിക്കാന്‍ ഇടയായിട്ടുള്ളത്. മനുഷ്യ ജീവന്‍ കൊണ്ടുള്ള ഇത്തരം വിനോദങ്ങള്‍ നിരോധിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയാറാകണം.

കെ. മുഹമ്മദ് കുഞ്ഞി
കോരമ്പേത്ത്, വളപട്ടണം, കണ്ണൂര്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വില നോക്കിയാണോ താരങ്ങളെ ടീമിലിറക്കുന്നത്?; സിഎസ്കെ മാനേജ്‌മെന്റിനെതിരെ തുറന്നടിച്ച് മുൻ സിഎസ്കെ താരം

Cricket
  •  3 days ago
No Image

ദുബൈയുടെ വികസനക്കുതിപ്പിന് പുതിയ വേഗത; മെട്രോ ബ്ലൂ ലൈൻ ടണൽ നിർമ്മാണം ഉദ്ഘാടനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 days ago
No Image

സ്‌കൂട്ടറുകളില്‍ കടത്തിയ 40 കുപ്പി മദ്യം പിടിച്ചെടുത്തു; ഇലക്ഷന്‍ വിജയാഘോഷവുമായി ബന്ധപ്പെട്ട് കൊണ്ടുവന്നതെന്ന് നിഗമനം

Kerala
  •  3 days ago
No Image

മദ്യപിക്കാൻ വെള്ളം നൽകാൻ വിസമ്മതിച്ചു; ഒമ്പത് വയസുകാരനെ ബന്ധു വെടിവെച്ച് കൊന്നു

Kerala
  •  3 days ago
No Image

മെഡിക്കൽ സ്വപ്നങ്ങളുമായി പ്രവാസലോകത്തെ വിദ്യാർഥികൾ; യുഎഇയിൽ നീറ്റ് പരീക്ഷ എഴുതുന്നത് 1800-ഓളം പേർ

uae
  •  3 days ago
No Image

പശ്ചിമേഷ്യയിൽ അമേരിക്കയ്ക്ക് കനത്ത പ്രഹരം; 16 സൈനിക താവളങ്ങൾ തകർത്തു, കോടികളുടെ നഷ്ടമെന്ന് റിപ്പോർട്ട്

International
  •  3 days ago
No Image

3 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി: മൃതദേഹവുമായി ദേശീയപാത ഉപരോധിച്ച് വൻ പ്രതിഷേധം, ഗതാഗതം 4 മണിക്കൂർ സ്തംഭിച്ചു

crime
  •  3 days ago
No Image

എത്യോപ്യയിലെ കുരുന്നുകൾക്ക് കൈത്താങ്ങായി യുഎഇ; ഹൃദ്രോഗ ചികിത്സയ്ക്കായി 3 ലക്ഷം ഡോളർ ധനസഹായം പ്രഖ്യാപിച്ച് എമിറേറ്റ്‌സ് റെഡ് ക്രസന്റ്

uae
  •  3 days ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം മാര്‍ച്ചില്‍ ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്

National
  •  3 days ago
No Image

'ഹാർദിക് ഒറ്റപ്പെട്ടു, കൂടെ നിൽക്കാൻ ആരുമില്ല'; മുംബൈ ക്യാപ്റ്റനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  3 days ago