HOME
DETAILS

ആകാശത്തൊട്ടില്‍ നിരോധിക്കണം

  
backup
September 21, 2016 | 6:32 PM

%e0%b4%86%e0%b4%95%e0%b4%be%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%95

ഉത്സവപ്പറമ്പുകളിലും കാര്‍ണിവലിലും എക്‌സിബിഷനിലും യാതൊരു സുരക്ഷയുമില്ലാതെ അപകടകരമായ നിലയില്‍ ആകാശത്തൊട്ടില്‍ പ്രര്‍ത്തിപ്പിക്കുന്നതു നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പത്തനംതിട്ട ചിറ്റാറില്‍ സ്വകാര്യ ഗ്രൂപ്പ് വസന്തോത്സവത്തിന്റെ പേരില്‍ യാതൊരു സുരക്ഷയുമില്ലാതെ പ്രവര്‍ത്തിപ്പിച്ചിരുന്ന ആകാശത്തൊട്ടിലില്‍ നിന്നു വീണ് അഞ്ചു വയസ് പ്രായമായ അലന്‍, സഹോദരി പ്രിയങ്ക എന്നിവര്‍ കഴിഞ്ഞദിവസം മരിച്ചിരുന്നു.
അല്‍പ സമയത്തെ സന്തോഷത്തിനുവേണ്ടി ജീവിതകാലം വരെ ദു:ഖിതരായി കഴിയേണ്ട അവസ്ഥയ്‌ക്കെതിരേ ശക്തമായ നടപടി ആവശ്യമായി വന്നിരിക്കയാണ്. ഇതുപോലെ മുന്‍പ് കാസര്‍കോട് പാലക്കുന്നില്‍ നടന്ന എക്‌സ്‌പോയില്‍ യന്ത്ര ഊഞ്ഞാലില്‍ കയറിയ യുവതി മരിക്കുകയും കുട്ടിക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അവിടെയും യാതൊരു വിധ സുരക്ഷയും അനുമതിയും ഇല്ലാതെയാണ് ആകാശത്തൊട്ടില്‍ പ്രവര്‍ത്തിച്ചിരുന്നത്. ആഘോഷ വേളകളില്‍ ബാല്യകൗമാര പ്രായമുള്ളവരെ പരക്കെ ആകര്‍ഷിക്കപ്പെടുന്ന ചെലവ്കുറഞ്ഞ വിനോദോപാധിയാണ് ആകാശത്തൊട്ടില്‍.
സാഹസികമായ അനുഭവത്തിനായി ഇത്തരം സംവിധാനങ്ങളില്‍ കൗതുകമെടുക്കുന്ന മുതിര്‍ന്ന പൗരന്‍മാരുമുണ്ട്. എന്നാല്‍ അധികാരികളുടെ ഉദാസീനത കാരണം വിനോദ സംരംഭങ്ങള്‍ മരണത്തിനും കഷ്ടനഷ്ടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇത്തരം സംവിധാനങ്ങളുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തുന്നതിനുള്ള മാനദണ്ഡം, അനുമതി നല്‍കുന്നതിനുള്ള അധികാരമുള്ള ഭരണസംവിധാനം, സുരക്ഷ സംബന്ധമായ നിയമാവലി എന്നിവയില്‍ വ്യക്തതവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ യന്ത്രത്തൊട്ടിലുകള്‍ സ്ഥാപിക്കുമ്പോള്‍ അവയുടെ പ്രവര്‍ത്തനക്ഷമതയും അതില്‍ കയറുന്നവരുടെ സംരക്ഷണവും ഉറപ്പുവരുത്തണം. കാസര്‍ക്കോട് അപകടത്തിനു ശേഷം 2016 മാര്‍ച്ച് എട്ടിനു മനുഷ്യാവകാശ കമ്മിഷന്‍ പുറപ്പെടുവിച്ച വിധിന്യായത്തിലെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ എടുക്കാത്തതാണ് ചിറ്റാറില്‍ ഇത്തരം മരണം സംഭവിക്കാന്‍ ഇടയായിട്ടുള്ളത്. മനുഷ്യ ജീവന്‍ കൊണ്ടുള്ള ഇത്തരം വിനോദങ്ങള്‍ നിരോധിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയാറാകണം.

കെ. മുഹമ്മദ് കുഞ്ഞി
കോരമ്പേത്ത്, വളപട്ടണം, കണ്ണൂര്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍: ഹിയറിങ്ങിലെ തീര്‍പ്പിനെതിരേ അപ്പീല്‍ സമര്‍പ്പിക്കാന്‍ സാവകാശം ലഭിക്കില്ല; തീര്‍പ്പാക്കും മുമ്പ് അന്തിമ വോട്ടര്‍പട്ടിക വരും

Kerala
  •  3 days ago
No Image

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ മരണം 159 കടന്നു

International
  •  3 days ago
No Image

കാണാതായ വയോധികയുടെ തലയോട്ടി തലശ്ശേരി ജൂബിലി റോഡിലെ പഴയ കെട്ടിടത്തില്‍നിന്ന് കണ്ടെത്തി; അസ്ഥികൂടം  പരിശോധിച്ച് പൊലിസ് 

Kerala
  •  3 days ago
No Image

റിയാദ് വിമാനത്താവളം ടെര്‍മിനലുകള്‍ പുനഃക്രമീകരിക്കുന്നു; നടത്തുന്നത് 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പരിവര്‍ത്തനം

Saudi-arabia
  •  3 days ago
No Image

തെരഞ്ഞെടുപ്പും,ക്രിസ്മസ് അവധിയും; ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള മലയാളികൾക്ക് നാട്ടിലെത്താൻ ചെലവേറും

Kerala
  •  3 days ago
No Image

വ്യോമയാനരംഗം സാധാരണനിലയിലേക്ക്, എയര്‍ബസ് അപ്‌ഡേറ്റ്‌സ് പ്രഖ്യാപിച്ചത് ഒക്ടോബര്‍ 30ലെ സംഭവത്തോടെ; ബാധിച്ചത് ആയിരക്കണക്കിന് സര്‍വിസുകളെ | A320

Saudi-arabia
  •  3 days ago
No Image

മാവേലിക്കരയിൽ സിവിൽ പൊലിസ് ഓഫീസ‍ർ അച്ചൻകോവിൽ ആറ്റിലേക്ക് ചാടി, പിന്നാലെ ചാടി രക്ഷപ്പെടുത്തി നാട്ടുകാർ

Kerala
  •  3 days ago
No Image

വാക്കാലുള്ള മെൻഷനിങ് സുപ്രിംകോടതിയിൽ ഇനിയില്ല; അടിയന്തര ഹരജികൾ രണ്ട് ദിവസത്തിനകം ലിസ്റ്റ് ചെയ്യും

National
  •  3 days ago
No Image

ബസ് സ്റ്റാൻഡിൽ ക്ലീനർ മരിച്ച നിലയിൽ; ആദ്യം കരുതി മദ്യപിച്ച് അപകടമെന്ന് , പക്ഷേ നടന്നത് കൊലപാതകം; എട്ട് മാസത്തിനുശേഷം പ്രതി പിടിയിൽ

crime
  •  3 days ago
No Image

ഡിറ്റ്‌വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്-പുതുച്ചേരി തീരങ്ങളിൽ അതിശക്ത മഴ; വിമാനങ്ങൾ റദ്ദാക്കി, കൃഷിനാശം രൂക്ഷം

National
  •  3 days ago