HOME
DETAILS

സ്പീക്കറുടെ സമവായം പാളി; സഭ വീണ്ടും തടസപ്പെട്ടു

  
backup
September 30, 2016 | 12:43 AM

%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%b5%e0%b4%be%e0%b4%af%e0%b4%82-%e0%b4%aa%e0%b4%be%e0%b4%b3%e0%b4%bf

യു.ഡി.എഫ് എം.എല്‍.എമാര്‍ കറുത്ത ബാഡ്ജ് ധരിച്ചെത്തി


തിരുവനന്തപുരം: തുടര്‍ച്ചയായ നാലാംദിവസവും മെഡിക്കല്‍ സ്വാശ്രയപ്രവേശനവുമായി ബന്ധപ്പെട്ട് നിയമസഭ സ്തംഭിച്ചു. കക്ഷിനേതാക്കളുമായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നടത്തിയ സമവായ ചര്‍ച്ചകള്‍ പരാജയപ്പെട്ടു.
സ്വാശ്രയ മാനേജ്‌മെന്റുകള്‍ വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുന്നതിനു സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണെന്നു പ്രതിപക്ഷം ആരോപിച്ചു. കറുത്ത ബാഡ്ജ് ധരിച്ച് ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് യു.ഡി.എഫ് എം.എല്‍.എമാര്‍ സഭയില്‍ ഹാജരായത്.
ചോദ്യോത്തരവേള  ബഹിഷ്‌കരിച്ച പ്രതിപക്ഷം സ്വാശ്രയ മെഡിക്കല്‍ ഫീസ് കുറയ്ക്കാത്ത പ്രശ്‌നം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി. സര്‍ക്കാര്‍ കണ്ണടച്ചിരുട്ടാക്കുകയാണെന്നും സ്വാശ്രയമുതലാളിത്തത്തിന്റെ നേതൃത്വം സി.പി.എം ഏറ്റെടുത്തെന്നും നോട്ടിസ് നല്‍കിയ സണ്ണി ജോസഫ് ആരോപിച്ചു. ചട്ടം അനുവദിക്കുന്നില്ലെങ്കിലും നോട്ടിസ് സ്വീകരിക്കുന്നതായി സ്പീക്കര്‍ അറിയിച്ചു. സ്വാശ്രയ വിഷയത്തില്‍ അനുകൂല വിധിക്കായി സുപ്രിംകോടതിയെ സമീപിച്ചില്ലെന്നായിരുന്നു അടിയന്തരപ്രമേയ നോട്ടിസില്‍ പ്രതിപക്ഷത്തിന്റെ ആരോപണം.
എന്നാല്‍ സുപ്രിംകോടതിയില്‍ സംസ്ഥാനം കക്ഷി ചേര്‍ന്നില്ലെന്ന ആരോപണം തെറ്റെന്ന് മന്ത്രി കെ.കെ ശൈലജ മറുപടി പറഞ്ഞു.
എം.എല്‍.എമാരുടെ നിരാഹാരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ മുന്‍കൈ എടുക്കണമെന്ന് പി.സി.ജോര്‍ജ് സഭയില്‍ ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കുന്നതുവരെ സമരം തുടരുമെന്ന് പ്രതിപക്ഷം അറിയിച്ചു.
അതേസമയം, യു.ഡി.എഫ് എം.എല്‍.എമാരുടെ നിരാഹാര സമരം തുടരുകയാണ്. എംഎല്‍എമാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, അനൂപ് ജേക്കബ് എന്നിവരാണ് നിരാഹാരമിരിക്കുന്നത്.  ഇവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് മുസ് ലിംലീഗിലെ കെ.എം ഷാജി, എന്‍.ഷംസുദീന്‍ എന്നിവരും സത്യാഗ്രഹം അനുഷ്ഠിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ചരിത്രത്തിൽ ഒന്നാമനായി ഇന്ത്യ; ലിസ്റ്റിൽ വട്ടപ്പൂജ്യവുമായി പാകിസ്താനടക്കം മൂന്ന് വമ്പന്മാർ!

Cricket
  •  15 days ago
No Image

ആവര്‍ത്തിക്കപ്പെടുന്ന നിപ; എന്തുകൊണ്ട് കോഴിക്കോട്?

Kerala
  •  15 days ago
No Image

ഷാർജ - ദുബൈ യാത്രാസമയം കുറയും; 750 മില്യൺ ദിർഹത്തിന്റെ വമ്പൻ റോഡ് വികസന പദ്ധതിയുമായി ഷാർജ

uae
  •  15 days ago
No Image

ഗവിയിൽ അങ്കണവാടി ഹെൽപ്പറെ കൊലപ്പെടുത്തിയ സംഭവം; ബലാത്സംഗശ്രമത്തിനിടെ കൊല നടത്തിയെന്ന് പ്രതിയുടെ മൊഴി

Kerala
  •  15 days ago
No Image

യുഎഇയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ചു; മന്ത്രിസഭയുടെ നിർണ്ണായക പ്രമേയത്തിന് അംഗീകാരം

uae
  •  15 days ago
No Image

ആരോഗ്യവകുപ്പിന് തിരിച്ചടി; ഡി.എച്ച്.എസിന്റെ സ്ഥലം മാറ്റം സ്റ്റേ ചെയ്ത് ട്രിബ്യൂണല്‍

Kerala
  •  15 days ago
No Image

ക്രിക്കറ്റ് ലോകത്ത് ഇതുവരെ ആർക്കും കഴിയാത്ത നേട്ടം; പുരുഷ താരങ്ങളെപ്പോലും അമ്പരപ്പിച്ച് സ്മൃതിയുടെ കുതിപ്പ്‌

Cricket
  •  15 days ago
No Image

സൈബർ തട്ടിപ്പ് കേസ്; മുൻ പ്രധാനമന്ത്രിയുടെ മകന്റെ കമ്പനിയിൽ നിന്ന് 7.8 കോടി രൂപ തട്ടിയെടുത്തു, തട്ടിപ്പിന് ഇരയായത് നരേഷ് ഗുജ്‌റാൾ

National
  •  15 days ago
No Image

അവയവക്കടത്ത് കേസ്: ഇഡി സംസ്ഥാനവ്യാപക റെയ്ഡ്; വ്യാജരേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു

Kerala
  •  15 days ago
No Image

തീറ്റതേടി നാട്ടിലിറങ്ങിയ ആന കിണറ്റില്‍ വീണു; രക്ഷപ്പെടുത്തി നാട്ടുകാരും വനംവകുപ്പും

Kerala
  •  15 days ago