HOME
DETAILS

നെല്‍വയല്‍ - നീര്‍ത്തട സംരക്ഷണ നിയമഭേദഗതി പിന്‍വലിച്ചു

  
backup
October 04 2016 | 13:10 PM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%9f-%e0%b4%b8%e0%b4%82

തിരുവനന്തപുരം: നെല്‍വയല്‍ - നീര്‍ത്തട സംരക്ഷണത്തിന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു.


2008 നു മുന്‍പ് നികത്തിയ വയലുകള്‍ ന്യായവിലയുടെ 25 % അടച്ച് ക്രമപ്പെടുത്താം എന്ന ഭേദഗതിയാണ് പിന്‍വലിച്ചത്.

നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കഴിഞ്ഞ എല്‍.ഡി.എഫ് യോഗം തീരുമാനമെടുത്തിരുന്നു.

പുതിയ ബില്‍ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.

വീട് വയ്ക്കുന്നതിന് നഗരങ്ങളില്‍ അഞ്ച് സെന്റുവരേയും ഗ്രാമങ്ങളില്‍ പത്ത് സെന്റുവരേയും പ്രത്യേക അനുമതി വാങ്ങി വയല്‍ നികത്താന്‍ അനുമതി നല്‍കുന്നതായിരിക്കും പുതിയ ബില്‍.

പുതുക്കിയ ഡാറ്റാബാങ്കിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നിലം നികത്തലിന് നിയമസാധുതയുണ്ടാകൂവെന്നു പുതിയ നിയമ ഭേദഗതിയില്‍ പറയുന്നു.

പരാതികള്‍ക്ക് പരിഹാരം കാണാന്‍ നിലവിലെ ഡാറ്റാബാങ്കിനെ പൂര്‍ണമായും ഒഴിവാക്കി പുതിയ ഡാറ്റാബാങ്കിന്റെ അടിസ്ഥാനത്തിലാകും ഭൂമി തരംതിരിവ് നടത്തുക.


വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലംനികത്തി കരഭൂമിയാക്കിയിട്ടും ഇപ്പോഴും രേഖകളില്‍ നിലമായി കിടക്കുന്ന ഭൂമിയില്‍ വീട് വയ്ക്കാന്‍ കഴിയാതെ കഷ്ടപ്പെടുന്നവരും പുതിയ ബില്ലില്‍ സ്ഥാനം പിടിച്ചേക്കും.


പഴയ വീട് പൊളിച്ച് പുതിയ വീട് പണിയാന്‍ പോലും നിയമ തടസമുണ്ടായിരുന്നവര്‍ക്കും അനുകൂല നിലപാടാണ് പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തണ്ണീര്‍ത്തടങ്ങളും ഭൂഗര്‍ഭ ജലസ്രോതസുകളും അടക്കം പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങള്‍ പ്രത്യേകം പരിഗണിക്കുമെന്നും ജില്ലയില്‍ എവിടെയും ഭൂമിയില്ലെന്ന് തെളിയിക്കുന്നവര്‍ക്ക് നിബന്ധനകളോടെ വീടുവയ്ക്കാന്‍ അനുമതി നല്‍കുമെന്നും എന്നാല്‍ നികത്തിയ ഭൂമി ക്രമപ്പെടുത്തുന്നത് ഒരു സര്‍വെ നമ്പറില്‍ ഒന്നുമാത്രമെന്നതടക്കം നിബന്ധനകളുണ്ടാകുമെന്നും ഭേദഗതി ബില്ലില്‍ പറയുന്നു.


നിലംനികത്തല്‍ നടപടികള്‍ റവന്യു ഉദ്യോഗസ്ഥരുടെ പരിധിയില്‍ മാത്രം ഒതുങ്ങുന്ന പതിവിനും പുതിയ നിയമം വരുന്നതോടെ മാറ്റം വരികയാണ്. സംസ്ഥാനത്തു നിലം നികത്തലിനെതിരേ നടപടിയെടുക്കാന്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് പുറമെ ഇനി കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഇടപെടാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  24 days ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  24 days ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  24 days ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  24 days ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  24 days ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  24 days ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  24 days ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  24 days ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  24 days ago