HOME
DETAILS

അസ്‌ലം വധം: കൊലയാളി സംഘത്തിലെ പ്രധാനി അറസ്റ്റില്‍

  
Web Desk
October 04 2016 | 19:10 PM

%e0%b4%85%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%82-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%98%e0%b4%a4%e0%b5%8d

നാദാപുരം: തൂണേരിയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലമിനെ കൊലപ്പെടുത്തിയ  സംഘത്തിലെ പ്രധാനിയെ അന്വേഷണസംഘം അറസ്റ്റുചെയ്തു.  കൊലപാതകമുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ തലശ്ശേരി വടക്കുമ്പാട് സ്വദേശി തെക്കേ കണ്ണോളി ശ്രീജിത്തി(38)നെയാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം  അറസ്റ്റുചെയ്തത്.  ചാലപ്പുറം വെള്ളൂര്‍ ചക്കരക്കണ്ടിമുക്കില്‍ വച്ച് അസ്‌ലം സഞ്ചരിച്ച ബൈക്ക് കാറുകൊണ്ട് ഇടിച്ചു വീഴ്ത്തിയ ശേഷം തെറിച്ചുവീണ അസ്‌ലമിനെ  ശ്രീജിത്താണ്  ആദ്യം വെട്ടിയതെന്ന് പൊലിസ് പറഞ്ഞു. സി.പി.എം നിയന്ത്രണത്തിലുള്ള തലശ്ശേരി വടക്കുമ്പാട് സഹകരണബാങ്കില്‍ ജോലിചെയ്തു വരികയാണിയാള്‍. കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. തലശ്ശേരി മേഖലയിലെ രണ്ടു കൊലപാതകക്കേസുകളില്‍ പ്രതിയുമാണ് പിടിയിലായ ശ്രീജിത്ത്.  2008 ല്‍ മാര്‍ച്ച് നാലിന് ബി.ജെ.പി പ്രവര്‍ത്തകനായ കൊളശ്ശേരി വടക്കുമ്പാട്ടെ നിഖിലിനെ കൊലപ്പെടുത്തിയ കേസിലും മറ്റൊരു  ബി.ജെ.പി പ്രവര്‍ത്തകനായ പാനൂര്‍ കുന്നോത്ത് പറമ്പിലെ രാകേഷിനെ  കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. കൂടാതെ കൊലപാതകം  ഉള്‍പ്പെടെ പതിനൊന്ന് ക്രിമിനല്‍ക്കേസുകള്‍ ഇയാള്‍ക്കെതിരേ നിലവിലുണ്ടെന്നു പൊലിസ് അറിയിച്ചു.
കഴിഞ്ഞ ദിവസം കൊലയാളി സംഘത്തില്‍പ്പെട്ട കൂത്തുപറമ്പ് പാട്യത്തെ വിജേഷിനെയും പൊലിസ് അറസ്റ്റു ചെയ്തിരുന്നു. ഇതോടെ അസ്‌ലം വധക്കേസില്‍ നേരിട്ട് കൃത്യത്തില്‍ പങ്കെടുത്ത രണ്ടുപ്രതികള്‍ പിടിയിലായി. കൊലയാളി സംഘത്തിലെ നാലുപേരെയാണ് കേസില്‍ ഇനി പിടികൂടാനുള്ളതെന്നാണ് പൊലിസ് നല്‍കുന്ന വിശദീകരണം.
 ഇതോടെ അസ്‌ലംവധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനായി പൊലിസ് പ്രതിയെ അടുത്തദിവസം കസ്റ്റഡിയില്‍ വാങ്ങും. കാറിലെത്തി കൊല നടത്തിയ പ്രതികള്‍ക്ക് വഴി കാണിച്ചു കൊടുക്കുകയും, കൊലപാതക സംഘത്തെ ഏകോപിപ്പിക്കുകയും, കൃത്യം നടത്തിയ ശേഷം പ്രതികളെ ഒളിവില്‍ താമസിക്കാന്‍ സഹായങ്ങള്‍ നല്‍കുകയും ചെയ്ത എട്ടു പേരെ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  6 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  6 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  7 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  7 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  7 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  7 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  7 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  7 hours ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  8 hours ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  8 hours ago