HOME
DETAILS

ഇടതു വനിതാ സംഘടനക്കെതിരേയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിച്ചു

  
backup
October 23, 2016 | 7:39 PM

%e0%b4%87%e0%b4%9f%e0%b4%a4%e0%b5%81-%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87



തിരുവനന്തപുരം: ഇടതു വനിതാനേതാക്കളുടെ സന്നദ്ധ സംഘടനക്കെതിരേ നടന്ന ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിച്ചു. ഹരിതകേരളം പദ്ധതിയുടെ ചീഫ് എക്‌സിക്യുട്ടിവായി നിയമിക്കുന്ന മുന്‍ എം.പി ടി.എന്‍ സീമ, യൂനിവേഴ്‌സിറ്റി കോളജ് അധ്യാപികയും ഇപ്പോള്‍ സാക്ഷരതാമിഷന്‍ ഡയറക്ടറുമായ പി.എസ് ശ്രീകല എന്നിവര്‍ നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനയായ സ്ത്രീ പഠനകേന്ദ്രത്തിനെതിരേ കഴിഞ്ഞസര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണമാണ് നിലച്ചത്.
ധനകാര്യ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ച് ചട്ടവിരുദ്ധമായി 86 ലക്ഷത്തിന്റെ ഗവേഷണ പദ്ധതി അനുവദിച്ചതു സംബന്ധിച്ചാണ്  മുന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.
 പട്ടിക വിഭാഗത്തിലെയും മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെയും പെണ്‍കുട്ടികള്‍ക്ക് ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കാനായിരുന്നു പഠനം നടന്നത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയോ സാമൂഹ്യനീതി, ധനവകുപ്പു മന്ത്രിമാരോ അറിയാതെ അഡി.ചീഫ് സെക്രട്ടറി കെ.എം എബ്രഹാം ആദ്യ ഗഡുവായി 43 ലക്ഷം അനുവദിക്കുകയും ചെയ്തു.
സ്ത്രീ പഠനകേന്ദ്രം ഫോണിലൂടെ അഭിപ്രായ സര്‍വേ നടത്തുകയും എഴുപത് ശുപാര്‍ശകളടങ്ങിയ പഠനറിപ്പോര്‍ട്ട് മാജിക്കല്‍ ഏജ് എന്ന പേരില്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നു പഠനനിലവാരം പരിശോധിയ്ക്കാതെ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് രണ്ടാംഗഡുവായ 43 ലക്ഷം രൂപ നല്‍കാന്‍ സാമൂഹ്യ നീതി വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു.
എന്നാല്‍ ആദ്യം ഗവേഷണത്തിനായി അനുവദിച്ച 43 ലക്ഷം രൂപയില്‍ 18.39 ലക്ഷം രൂപ ഉപയോഗിക്കാതെ ബാങ്കിലിട്ടതിനുശേഷമാണ് രണ്ടാംഗഡു അനുവദിച്ചത്. എന്നാല്‍ ഫയല്‍ ധനകാര്യ വകുപ്പിലെത്തിയപ്പോള്‍ അഡിഷണല്‍ സെക്രട്ടറി പഠനറിപ്പോര്‍ട്ട് വിലയിരുത്തിയതിനുശേഷം നല്‍കിയാല്‍ മതിയെന്ന് കുറിപ്പെഴുതി.
ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി രണ്ടാംഗഡു ഇപ്പോള്‍ അനുവദിക്കേണ്ടന്ന് ഉത്തരവിറക്കി. എന്നാല്‍ ധനവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം ഉമ്മന്‍ചാണ്ടിയെ നേരിട്ടുകണ്ട് രണ്ടാംഗഡു അനുവദിക്കാനുള്ള നീക്കം നടത്തിയെങ്കിലും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി നിലപാടില്‍ ഉറച്ചുനിന്നു.
തുടര്‍ന്ന് ചീഫ് സെക്രട്ടറിയായിരുന്ന പി.കെ മൊഹന്തിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. മൊഹന്തി നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥ ഒത്തുകളി വെളിച്ചത്തായത്.
 തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഈ സര്‍ക്കാര്‍ വന്നതോടെ അന്വേഷണം നിര്‍ത്തി രണ്ടാംഗഡു അനുവദിക്കാനുള്ള നീക്കത്തിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

National
  •  a month ago
No Image

സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം 

Kerala
  •  a month ago
No Image

ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വജ്രായുധം: നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് തലവേദനയായി മിസ്റ്ററി സ്പിന്നർ

Cricket
  •  a month ago
No Image

പദവിയിലിരുന്നത് കേവലം 9 മാസം; ആനന്ദ ബോസിന് പിന്നാലെ ഞെട്ടിച്ച് കവീന്ദര്‍ ഗുപ്തയും; ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

National
  •  a month ago
No Image

അവസാന ബോൾവരെ നീണ്ട ആവേശം; പൊരുതി ജയിച്ച് ഇന്ത്യ ഫൈനലിൽ

Cricket
  •  a month ago
No Image

പടക്കം പൊട്ടിക്കലും ലഡു വിതരണവും; പി കെ ശശിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ മണ്ണാർക്കാട് ആഘോഷം

Kerala
  •  a month ago
No Image

പാര്‍ട്ടിയില്‍ അവഗണനയെന്ന് ആരോപണം; തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു 

Kerala
  •  a month ago
No Image

ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനം തകര്‍ന്നുവീണതായി സംശയം; പൈലറ്റിനെ കാണാനില്ല; അന്വേഷണം ആരംഭിച്ച് വ്യോമസേന 

National
  •  a month ago
No Image

തൊണ്ടിമുതല്‍ കേസ്; ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആന്റണി രാജു ഹൈക്കോടതിയില്‍; എതിര്‍ത്ത് സര്‍ക്കാര്‍ 

Kerala
  •  a month ago
No Image

പന്ത്രണ്ടു വയസുകാരൻ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  a month ago