HOME
DETAILS

ഇനി തോന്നിയപോലെ റോഡ് വെട്ടിപ്പൊളിക്കാനാവില്ല

  
Web Desk
November 04 2016 | 03:11 AM

%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%a4%e0%b5%8b%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%af%e0%b4%aa%e0%b5%8b%e0%b4%b2%e0%b5%86-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%b5%e0%b5%86%e0%b4%9f

 

മലപ്പുറം: വികസനത്തിന്റെ പേരില്‍ ഇഷ്ടംപോലെ റോഡ് വെട്ടിപ്പൊളിക്കുന്നതു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച പ്രഥമ ജില്ലാതല കോഡിനേഷന്‍ കമ്മിറ്റി യോഗം ജില്ലാ കലക്ടര്‍ എ. ഷൈനമോളുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയില്‍ ഉത്തരവാദിത്ത്വമില്ലാതെ റോഡുകള്‍ കീറിമുറിക്കുന്നതു സംബന്ധിച്ച് പൊതുജനങ്ങളുടെ ഇടയില്‍നിന്നു നിരന്തരം പരാതി ലഭിക്കാറുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാകലക്ടര്‍ ഇടപെട്ട് ഇത്തരം ഒരു കമ്മിറ്റിക്കു രൂപം നല്‍കിയത്. ജില്ലയില്‍ ഇത്തരം ഒരു കമ്മിറ്റിയുടെ സാധ്യതകളെ കുറിച്ചു നേരത്തെ പലരും ചര്‍ച്ച ചെയ്തിരുന്നെങ്കിലും അതു പ്രാവര്‍ത്തികമായിരുന്നില്ല. കമ്മിറ്റിയുടെ കണ്‍വീനര്‍ റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറാണ്.
ജില്ലാതല കോഡിനേഷന്‍ കമ്മിറ്റി അനുമതി നല്‍കുന്ന മുറയ്ക്കു മാത്രമേ എല്ലാ തരത്തിലുള്ള ഏജന്‍സികള്‍ക്കും റോഡുകളില്‍ പണിനടത്തുവാന്‍ കഴിയുകയുള്ളൂ. ഇതിനായി എല്ലാമാസവും കമ്മിറ്റി യോഗം ചേരുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.
കലക്ടറേറ്റില്‍ ചേര്‍ന്ന പ്രഥമ യോഗത്തില്‍ ജില്ലയില്‍ 15 ഓളം റോഡുകളില്‍ പണികള്‍ ചെയ്യുന്നതിന് വിവിധ ഏജന്‍സികള്‍ക്ക് കമ്മിറ്റി അനുമതി നല്‍കി. വാട്ടര്‍ അതോറിറ്റി, ബി.എസ്.എന്‍.എല്‍, ഐഡിയ, വോഡോഫോണ്‍, റിയലന്‍സ് തുടങ്ങിയ കമ്പനികള്‍ അനുമതി ആവശ്യപ്പെട്ട് യോഗത്തില്‍ പങ്കെടുത്തിരുന്നു. പണം അടക്കുന്ന മുറയ്ക്ക് മാത്രമേ അന്തിമ അനുമതി ഉണ്ടാകുകയുള്ളൂ.
നിര്‍ദേശിച്ച പണികള്‍ ട്രാഫിക്ക് പ്രശ്‌നം കുറയ്ക്കുന്നതിന്റെ ഭാഗമായി രാത്രികാലങ്ങളില്‍ ചെയ്യാനും പണിതുടങ്ങുന്നതിന് മുമ്പായി പി.ഡബ്ല്യു.ഡി റോഡ്‌സ് വിഭാഗത്തേയും പൊലിസിനെയും വിവരം അറിയിക്കണം. റോഡ് കുറുകെ മുറിക്കുമ്പോള്‍ ഒരുഭാഗം പൂര്‍ത്തിയായതിനു ശേഷം മാത്രമെ മറുഭാഗം പണി തുടങ്ങാവൂ. പുതിയ പദ്ധതികള്‍ തയാറാക്കുമ്പോള്‍ അത്യാവശ്യ സ്ഥലങ്ങളില്‍ പൈപ്പ് ഇടുന്നതിനും മറ്റുമുള്ള കോണ്‍ക്രീറ്റ് ചാലുകള്‍, കുഴികള്‍ തുടങ്ങിയവ റോഡ്‌സ് വിഭാഗത്തിന്റെ പ്രൊജക്റ്റില്‍ തന്നെ ഉള്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. കോഴിക്കോട് - ഗൂഡലൂര്‍ - നിലമ്പൂര്‍ റോഡില്‍ രണ്ട് കി.മീറ്റര്‍ നീളത്തില്‍ പൈപ്പ് ഇടുന്നതിന് കമ്മിറ്റി അനുമതി നല്‍കി. നിലവില്‍ 40 കി.മീറ്റര്‍ പണി വാട്ടര്‍ അതോറിറ്റി തീര്‍ത്തിട്ടുണ്ട്.
യോഗത്തില്‍ എ.ഡി.എം പി. സെയ്യിദ് അലി, പി.ഡബ്ല്യു.ഡി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (റോഡ്‌സ്) ഹരീഷ്, ഡെപ്യൂട്ടി എക്‌സി. എഞ്ചിനീയര്‍ റാണി വിജയലക്ഷ്മി സി.ജെ തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ

Saudi-arabia
  •  4 minutes ago
No Image

പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ

Cricket
  •  19 minutes ago
No Image

'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്

International
  •  23 minutes ago
No Image

"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി

Kuwait
  •  26 minutes ago
No Image

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം

Football
  •  an hour ago
No Image

രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം

National
  •  an hour ago
No Image

ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ 

uae
  •  an hour ago
No Image

ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്

Cricket
  •  an hour ago
No Image

ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ

uae
  •  2 hours ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 hours ago