HOME
DETAILS

പക്ഷിപ്പനി: ജില്ലയില്‍ താറാവ് ഇറക്കുമതിക്ക് നിരോധനം ഇന്നലെ 72341 താറാവുകളെ സംസ്‌കരിച്ചു

  
backup
November 04 2016 | 21:11 PM

%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4


ആലപ്പുഴ:പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ഇതരജില്ലകളില്‍ നിന്ന്  താറാവുകളെ ആലപ്പുഴയില്‍ ഒരിടത്തും ഇറക്കരുതെന്ന് ജില്ല കളക്ടര്‍ വീണ എന്‍. മാധവന്‍ അറിയിച്ചു. രാത്രികാലത്തുള്‍പ്പടെ പട്രോളിങ് ശക്തമാക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ പലയിടത്തും പുറത്തുനിന്നുള്ള താറാവുകളെ ഇറക്കുന്നത് ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണിത്.  ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. കാവാലം, ചെന്നിത്തല തുടങ്ങിയ മേഖലകളില്‍ പുറമെ നിന്ന് കൂട്ടത്തോടെ താറാവുകളെ കൊണ്ടിറക്കുന്നതായി പരാതികള്‍ ഉയരുന്നുണ്ട്. നിരീക്ഷണസമിതി നിത്യവും ജില്ല കളക്ടറെ നേരില്‍ കണ്ട് സ്ഥിതിഗതികള്‍  ധരിപ്പിക്കുന്നുണ്ട്.
  താറാവുകളെ കടത്തുന്നതിന് നിയന്ത്രണം ഉള്ള സാഹചര്യത്തില്‍ മറ്റിടങ്ങളില്‍ നിന്നുള്ള താറാവുകളെ ജില്ലയില്‍ ഇറക്കുന്നതു മൂലം അവയ്ക്ക് രോഗബാധയുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം കര്‍ഷകനായിരിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. നിരീക്ഷണത്തിന് ആവശ്യമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ രംഗത്തിറക്കാന്‍ ജില്ല കളക്ടര്‍ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ ജില്ലയില്‍ രോഗബാധയെത്തുടര്‍ന്ന് ചത്ത 1662 താറാവുകളെ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുതകര്‍മസേന സംസ്‌കരിച്ചു. പള്ളിപ്പാട്237 , ചെന്നിത്തല38, ചമ്പക്കുളം621, പുളിങ്കുന്ന്251, എടത്വ515 എണ്ണത്തെയാണ് ഇത്തരത്തില്‍ സംസ്‌കരിച്ചത്.
രോഗം കണ്ടെത്തിയ 70679 താറാവുകളെ കൂട്ടത്തോടെ വിവിധ സ്ഥലങ്ങളില്‍ കൊന്ന്  സംസ്‌കരിച്ചു. രോഗലക്ഷണം കണ്ട താറാവുള്‍പ്പെടുന്ന പറ്റത്തെ അപ്പാടെയാണ് ദ്രുതകര്‍മസേന സംസ്‌കരിച്ചത്. പള്ളിപ്പാട്3185, ചെന്നിത്തല37102, ചമ്പക്കുളം14794, എടത്വ15598 എണ്ണത്തെ രോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് കൊന്ന് സംസ്‌കരിച്ചു.ചെന്നിത്തലയിലെ ഒരു താറാവ് വളര്‍ത്തുകേന്ദ്രത്തിലുണ്ടായിരുന്ന 55015 മുട്ടകള്‍ നശിപ്പിച്ചു.കൂടാതെ 1200 കിലോ തീറ്റയും നശിപ്പിച്ചതില്‍പ്പെടുന്നു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago