HOME
DETAILS

തെരഞ്ഞടുപ്പ് ഫലത്തില്‍ നിര്‍ണ്ണായക ഘടകമായി സോഷ്യല്‍ മീഡിയ

  
backup
May 20 2016 | 19:05 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ab%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8

കൊപ്പം: തെരഞ്ഞടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന പലഘടകങ്ങളില്‍ നിര്‍ണ്ണായക ഘടകമായി സോഷ്യല്‍ മീഡിയ മാറിയ തെരഞ്ഞടുപ്പാണ് കഴിഞ്ഞുപോയത്. കൊണ്ടും കൊടുത്തും തന്റെ പാര്‍ട്ടിയെയും മുന്നണിയെയും സംരക്ഷിക്കാന്‍ നിതാന്ത ജാഗ്രതയിലായിരുന്നു സൈബര്‍ പോരാളികള്‍. വിവിധ ഗ്രൂപ്പുകളിലൂടെയും അല്ലാതെയും മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി സൈബര്‍ ലോകത്ത് നിറ സാനിദ്ധ്യമായവര്‍ നിരവധിയാണ്. ശിഹാബലി വളവില്‍, കരീം മാര്‍ക്ക്, ചന്ദ്രന്‍ വെല്ലിത്തൊടി, പ്രശാന്ത് കുമാര്‍ നടക്കാവില്‍, സത്താര്‍ കുപ്പൂത്ത്, അഷ്‌റഫ് ആഷ് തുടങ്ങിയവര്‍ എല്‍ ഡി എഫിനും ഇസ്മയില്‍ വിളയൂര്‍, അബ്ദുല്‍ നാസര്‍, സൈഫുദ്ധീന്‍ ബുസ്താനി, റഫീഖ് പട്ടാമ്പി, അനി വി പട്ടാമ്പി തുടങ്ങിയ ഐ ഡികള്‍ യു ഡി എഫിന് വേണ്ടിയും 'വിളയൂരിന്റെ മക്കള്‍', 'നമ്മുടെ സ്വന്തം വിളയൂര്‍' തുടങ്ങിയ ഗ്രൂപ്പുകളിലൂടെ മുന്നണികളുടെ വിജയത്തിന് വേണ്ടി പരിശ്രമിച്ച പ്രമുഖരാണ്.

ശരീഫ് വല്ലപ്പുഴ, കബീര്‍ വല്ലപ്പുഴ, മന്‍സൂര്‍ സി കെ ഡി, ജാഫറലി വള്ളിയില്‍, ഹക്കീം കന്നിപ്പറമ്പില്‍, ഫഹദലി തുടങ്ങിയവര്‍ വല്ലപ്പുഴ കൂട്ടം, വല്ലപ്പുഴ കൂട്ടായ്മ എന്നീ ഫെയ്‌സ് ബുക്ക് ഗ്രൂപ്പുകളിലൂടെ നിലപാടുള്ള പോസ്റ്റുകളിലൂടെ സാനിദ്ധ്യമറിയിച്ചവരാണ്. മുന്നണി നേതൃത്വം തിരിച്ചടി ഭയന്ന് മൂടിവെക്കുന്ന പലകാര്യങ്ങളും സോഷ്യല്‍ മീഡിയകളിലൂടെ സൈബര്‍ പോരാളികള്‍ക്ക് ജനങ്ങളുടെ മുമ്പിലെത്തിക്കാന്‍ കഴിഞ്ഞു. അത് പലരുടെയും വിജയത്തിനും പരാജയത്തിനും കാരണമാവുകയും ചെയ്തു. തെരഞ്ഞടുപ്പടുക്കുമ്പോള്‍ ഓലപ്പാമ്പ് കാട്ടി വിരട്ടാന്‍ വരുന്നവരെ മുന്നണിക്ക് ഗുണമോ ദോഷമോ നോക്കാതെ എതിര്‍ക്കാനും സൈബര്‍ പോരാളികള്‍ തന്റേടം കാണിച്ചു.
മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ നിലവാരം കുറഞ്ഞ വെളിപാടുമായി കാന്തപുരം വന്നപ്പോള്‍ എല്‍ ഡി എഫ് സൈബര്‍ പോരാളികളായ ശരീഫ് വല്ലപ്പുഴയും കബീര്‍ വല്ലപ്പുഴയും യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ: എന്‍ ഷംസുദ്ധീന്‍ വിജയിക്കണമെന്ന് പോസ്റ്റിട്ടത് ശ്രദ്ധേയമായി. ഫല പ്രഖ്യാപനത്തിന് ശേഷംതന്റെ പോസ്റ്റുകള്‍ വേദനിപ്പിച്ചവരോട് ക്ഷമ ചോദിച്ച് പലരും പോസ്റ്റിട്ടത് സൗഹൃദം രാഷ്ട്രീത്തിനും മേലെയാണന്ന സന്ദേശം നല്‍കുന്നതായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബദരിനാഥിലെ ഹിമപാതം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു, ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  a day ago
No Image

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി; കേരളത്തില്‍ കൂടിയത് 6 രൂപ

National
  •  a day ago
No Image

റമദാനിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പരിശോധനകൾ ശക്തം; 380 ഉദ്യോഗസ്‌ഥരെ നിയമിച്ച് ഷാർജ

uae
  •  a day ago
No Image

'എന്തേലും ഉണ്ടേല്‍ പൊരുത്തപ്പെട്ടുതരണം', അക്രമത്തിന് ശേഷം ഷഹബാസിന്റെ ഫോണിലേക്ക് മര്‍ദ്ദിച്ച വിദ്യാര്‍ഥിയുടെ ശബ്ദസന്ദേശം

Kerala
  •  a day ago
No Image

20 മണിക്കൂര്‍ വരെ നോമ്പ് നീണ്ടുനില്‍ക്കുന്ന രാജ്യങ്ങളും ഉണ്ട്; അറിയാം ഓരോ രാജ്യത്തെയും നോമ്പ് സമയം

uae
  •  a day ago
No Image

കോഴിക്കോട് നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; വിവാഹം കഴിഞ്ഞത് കഴിഞ്ഞ മാസം

Kerala
  •  a day ago
No Image

'ഷഹബാസിന്റെ മരണം ഏറെ ദു:ഖകരം'; വകുപ്പുതല അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a day ago
No Image

ജബൽ അലിയിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ച് ഒരാൾ മരിച്ചു; ഒരാൾ ​ഗുരുതര പരുക്കുകളോടെ ചികിത്സയിൽ

uae
  •  a day ago
No Image

മാർച്ച് 3 മുതൽ ഷാർജയിൽ പുതിയ നമ്പർപ്ലേറ്റുകൾ പ്രാബല്യത്തിൽ

uae
  •  a day ago
No Image

സന്നദ്ധ സേവനങ്ങൾക്ക് താത്പര്യമുണ്ടോ? റമദാനില്‍ മക്ക, മദീന പള്ളികളില്‍ വളണ്ടിയര്‍മാരാവാം; പ്രവാസികള്‍ക്കും അവസരം

Saudi-arabia
  •  a day ago